ഒമാന്‍ വിനോദ സഞ്ചാര മേഖലയിൽ 44 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നു

Published : Mar 02, 2019, 10:03 AM IST
ഒമാന്‍ വിനോദ സഞ്ചാര മേഖലയിൽ  44  ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നു

Synopsis

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരുന്ന രണ്ടു വർഷങ്ങളിലായി 6552 ഹോട്ടൽ മുറികളുടെ നിര്‍മ്മാണം പൂർത്തിയാകും. ഇവയിൽ നിന്നും 4586 തൊഴിലവസരങ്ങൾ ഉടൻ ഉണ്ടാകുമെന്നും, തുടർന്ന്  25,000 തൊഴിലവസരങ്ങൾ  ലഭ്യമാകുമെന്നും ഒമാൻ ടൂറിസം മന്ത്രി അഹമ്മദ് ബിൻ നാസർ അൽ മെഹ്റിസി മജ്‌ലിസ് ശൂറയിൽ പറഞ്ഞു. 

മസ്കത്ത്: വിനോദസഞ്ചാര മേഖലയിൽ കാൽ ലക്ഷത്തോളം സ്വദേശികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ഒരുക്കുമെന്ന് ഒമാൻ ടൂറിസം മന്ത്രി അഹമ്മദ് ബിൻ നാസർ അൽ മെഹ്റിസി അറിയിച്ചു. 2020ഓടെ കൂടി 44 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുമെന്നും മന്ത്രി ഒമാൻ മജ്‍ലിസ് ശൂറയിൽ വ്യക്തമാക്കി. ഇതിനായി  തൊഴിലധിഷ്ഠിത പരിശീലന പദ്ധതികൾ സർക്കാർ  ആരംഭിക്കും. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരുന്ന രണ്ടു വർഷങ്ങളിലായി 6552 ഹോട്ടൽ മുറികളുടെ നിര്‍മ്മാണം പൂർത്തിയാകും. ഇവയിൽ നിന്നും 4586 തൊഴിലവസരങ്ങൾ ഉടൻ ഉണ്ടാകുമെന്നും, തുടർന്ന്  25,000 തൊഴിലവസരങ്ങൾ  ലഭ്യമാകുമെന്നും ഒമാൻ ടൂറിസം മന്ത്രി അഹമ്മദ് ബിൻ നാസർ അൽ മെഹ്റിസി മജ്‌ലിസ് ശൂറയിൽ പറഞ്ഞു. ടൂറിസം മേഖലയിലെ തൊഴിൽ സാധ്യതകളെക്കുറിച്ച് സ്വദേശികൾക്കിടയിൽ ബോധവത്കരണം നടത്തുന്നതിനൊപ്പം തൊഴിലധിഷ്ഠിത പരിശീലന പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയിലെ സ്വദേശിവത്കരണ തോത് 42 ശതമാനം ആയിരുന്നു.   ഈ വര്‍ഷം അത് 43  ശതമാനവും അടുത്ത വര്‍ഷത്തോടെ 44 ശതമാനത്തിലേക്കും എത്തുമെന്നും മന്ത്രി പറഞ്ഞു. സ്വദേശികളോടൊപ്പം വിദേശികൾക്കും  ഈ മേഖലയിൽ  തൊഴിലവസരങ്ങൾ ലഭ്യമാകും. ഒമാന്റെ ടൂറിസം മേഖലയിൽ  2040 ഓടെ 19 ശത കോടി ഒമാനി റിയാലിന്റെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈദ് ഉൽ ഫിത്തർ ദിനത്തിൽ ആശുപത്രിക്ക് നേരെ വ്യോമാക്രമണം, സുഡാനിൽ കൊല്ലപ്പെട്ടത് 64 പേർ
ഇറാന്റെ മിസൈലുകൾ ബ്രിട്ടനിൽ എത്തുമെന്ന ഇസ്രയേൽ വാദം തള്ളി ബ്രിട്ടൻ, രാജ്യത്തേയും പൗരന്മാരെയും സംരക്ഷിക്കാൻ പ്രാപ്തമെന്ന് സ്റ്റീന് റീഡ്