താമസിക്കാൻ ആളില്ല, കാലിയായി കിടക്കുന്നത് 65,000 അപ്പാർട്ടുമെന്‍റുകൾ; പുതിയ കണക്കുകൾ പുറത്തുവിട്ട് കുവൈത്ത്

Published : Feb 08, 2025, 04:24 PM ISTUpdated : Feb 09, 2025, 11:33 AM IST
താമസിക്കാൻ ആളില്ല, കാലിയായി കിടക്കുന്നത് 65,000 അപ്പാർട്ടുമെന്‍റുകൾ; പുതിയ കണക്കുകൾ പുറത്തുവിട്ട് കുവൈത്ത്

Synopsis

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്‍റെ പുതിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലുമായി ആകെയുള്ള 356,648 അപ്പാർട്ടുമെന്‍റുകളിൽ ഒഴിഞ്ഞുകിടക്കുന്ന 65,000 അപ്പാർട്ടുമെന്‍റുകൾ ഉള്ളതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്‍റെ പുതിയ കണക്കുകൾ.

അപ്പാർട്ടുമെന്റുകളുടെ എണ്ണത്തിൽ രണ്ട് വർഷത്തിനിടെ ഏകദേശം 26.4% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2024 അവസാനം വരെ ഒഴിഞ്ഞുകിടക്കുന്ന അപ്പാർട്ടുമെന്റുകളുടെ എണ്ണം രാജ്യത്തെ മൊത്തം 356,648 അപ്പാർട്ടുമെന്റുകളിൽ ഏകദേശം 65,000 അപ്പാർട്ടുമെന്റുകളിൽ എത്തിയിട്ടുണ്ട്, 2022 അവസാനത്തോടെ ഇത് 88,220 അപ്പാർട്ടുമെന്റുകളായിരുന്നു. പ്രവാസികൾക്കായി സന്ദർശന വിസ ആരംഭിച്ചതിനു ശേഷം അപ്പാർട്മെൻറ് റിയൽ എസ്റ്റേറ്റ് വ്യാപാര പ്രവർത്തനങ്ങളിലെ വർദ്ധനവിന്റെ സൂചനയാണിത്.

Read Also - വിസ നിയമലംഘകർക്ക് ആശ്വാസം, ഗ്രേസ് പിരീഡ് പ്രഖ്യാപിച്ച് ഖത്തർ; മൂന്ന് മാസം നീണ്ടുനിൽക്കും

സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്, ഒഴിഞ്ഞുകിടക്കുന്ന അപ്പാർട്ടുമെന്റുകളുടെ എണ്ണത്തിൽ ഹവല്ലി ഗവർണറേറ്റ് ഒന്നാം സ്ഥാനത്താണ്, ഹവല്ലി ഗവർണറേറ്റിൽ 28,133 അപ്പാർട്ടുമെന്റുകൾ ഒഴിഞ്ഞു കിടക്കുമ്പോൾ, 19,746 അപ്പാർട്ടുമെന്റുകളുമായി അഹമ്മദി തൊട്ടുപിന്നിലും, പിന്നാലെ 8,798 അപ്പാർട്ടുമെന്റുകളുമായി ഫർവാനിയും, 4,698 അപ്പാർട്ടുമെന്റുകളുമായി മുബാറക് അൽ-കബീർ ഗവർണറേറ്റും, 2,986 അപ്പാർട്ടുമെന്റുകളുമായി ക്യാപിറ്റൽ ഗവര്ണറേറ്റും, 611 അപ്പാർട്ടുമെന്റുകളുമായി ജഹ്‌റ അവസാന സ്ഥാനത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി