കൊവിഡ്: സൗദിയില്‍ ആക്ടീവ് കേസുകള്‍ വീണ്ടും കുറഞ്ഞു

By Web TeamFirst Published Aug 18, 2021, 10:28 PM IST
Highlights

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കൊവിഡ് മൂലം എട്ട് പേരാണ് രാജ്യത്ത് മരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് ഇന്ന് 72,968 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു.

റിയാദ്: സൗദി അറേബ്യയില്‍ ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം പിന്നെയും കുറഞ്ഞു. പുതുതായി 546 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുകയും 794 പേര്‍ സുഖം പ്രാപിക്കുകയും ചെയ്ത കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രോഗം ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 6,246 ആയി കുറഞ്ഞു. ഇതില്‍ 1,273 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണത്തില്‍ കഴിയുന്നത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കൊവിഡ് മൂലം എട്ട് പേരാണ് രാജ്യത്ത് മരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് ഇന്ന് 72,968 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,40,244 ആയി. ഇതില്‍ 5,25,559 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,439 ആണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.3 ശതമാനമായി ഉയര്‍ന്നു.  മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 159, മക്ക 88, കിഴക്കന്‍ പ്രവിശ്യ 56, ജീസാന്‍ 46, അല്‍ഖസീം 41, അസീര്‍ 41, മദീന 30, നജ്‌റാന്‍ 24, ഹായില്‍ 16, തബൂക്ക് 14, വടക്കന്‍ അതിര്‍ത്തി മേഖല 12, അല്‍ജൗഫ് 10, അല്‍ബാഹ 9. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 32,606,992 ഡോസ് ആയി ഉയര്‍ന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!