കടം വാങ്ങിയിട്ട് തിരിച്ചു നല്‍കിയില്ല; സുഹൃത്തിന്‍റെ അപ്പാർട്ട്‌മെന്‍റിന് തീയിട്ട അറബ് പൗരൻ അറസ്റ്റിൽ

Published : Oct 29, 2023, 10:23 PM ISTUpdated : Oct 29, 2023, 10:24 PM IST
കടം വാങ്ങിയിട്ട് തിരിച്ചു നല്‍കിയില്ല; സുഹൃത്തിന്‍റെ അപ്പാർട്ട്‌മെന്‍റിന് തീയിട്ട അറബ് പൗരൻ അറസ്റ്റിൽ

Synopsis

പരിശോധനയില്‍ അജ്ഞാതനായ ഒരാൾ അപ്പാർട്ട്മെന്റിന്റെ പുറംവാതിലില്‍ കത്തുന്ന പദാർത്ഥം ഉപയോഗിച്ച് തീ കൊളുത്തിയതാണെന്ന് വ്യക്തമായി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ സുഹൃത്തിന്‍റെ അപ്പാർട്ട്‌മെന്‍റിന് തീയിട്ട സംഭവത്തിൽ അറബ് പൗരനെ അറസ്റ്റ് ചെയ്തു. അറബ് സുഹൃത്തിന്റെ അപ്പാർട്ട്‌മെന്റിന് മനഃപൂർവം തീകൊളുത്തിയതിനാണ്  ഇയാളെ ജലീബ് അൽ ഷുവൈഖ് അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. 

കുടുംബമായി താമസിക്കുന്ന തന്റെ അപ്പാർട്ട്മെന്റിന് തീവെച്ചതായി അൻപത് വയസുള്ള ഒരു അറബ് പൗരൻ ജലീബ് അൽ ഷുവൈഖ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരിശോധനയില്‍ അജ്ഞാതനായ ഒരാൾ അപ്പാർട്ട്മെന്റിന്റെ പുറംവാതിലില്‍ കത്തുന്ന പദാർത്ഥം ഉപയോഗിച്ച് തീ കൊളുത്തിയതാണെന്ന് വ്യക്തമായി. തുടര്‍ന്ന് അന്വേഷണങ്ങൾക്കും നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിനും ശേഷം പ്രതിയെ കണ്ടെത്തുകയായിരുന്നു. കടം വാങ്ങിയ ശേഷം  തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് അപ്പാർട്ട്മെന്റിന് മനഃപൂർവം തീകൊളുത്തിയതായി അറബ് പൗരൻ സമ്മതിച്ചു. തുടർ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Read Also -  പ്രവാസികൾ ശ്രദ്ധിക്കുക! ബാഗേജുകളിൽ അച്ചാറും നെയ്യുമടക്കം പറ്റില്ല, നിരോധനമുള്ള വസ്തുക്കളുടെ ലിസ്റ്റ്

 നിയമലംഘകരെ പിടികൂടാന്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ നാടുകടത്തിയത് 9,280 പ്രവാസികളെ

റിയാദ്: സൗദിയിൽ ഒരാഴ്ചക്കിടെ നിയമലംഘകരായ 9,280 വിദേശികളെ നാടുകടത്തി. താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വിവിധ ഭാഗങ്ങളിൽ ശക്തമായി തുടരുകയാണ്. ഒരാഴ്ചക്കിടെ 15,000ത്തിലേറെ പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. 15,453 നിയമലംഘകരാണ് പിടിയിലായത്.

താമസ നിയമം ലംഘിച്ച  9,865 പേർ, അതിർത്തി സുരക്ഷാചട്ടം ലംഘിച്ച 3,610 പേർ, തൊഴിൽ നിയമ ലംഘനം നടത്തിയ 1,978 പേർ എന്നിങ്ങനെയാണ് അറസ്റ്റ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ  782 പേരും അറസ്റ്റിലായി. ഇവരിൽ  68 ശതമാനം യമനികളും 29 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റു രാജ്യക്കാരുമാണ്. 25 നിയമ ലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്ത് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമ ലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത എട്ട് പേരും അറസ്റ്റിലായിട്ടുണ്ട്. ആകെ  46,907 ത്തോളം നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടികൾക്ക് വിധേയരായിട്ടുണ്ട്. പിടികൂടിയവരിൽ 41,633 നിയമലംഘകരുടെ ഫയലുകൾ യാത്രാരേഖകൾ ശരിയാക്കി നാടുകടത്താൻ അതത് രാജ്യങ്ങളുടെ എംബസികൾക്ക് കൈമാറി.

1,795 നിയമ ലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ ശിപാർശ ചെയ്തു. 9,280 ത്തോളം നിയമലംഘകരെ ഇതിനകം നാടുകടത്തി. രാജ്യത്തേക്ക്  നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി