
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികള്‍ക്ക് ബയോമെട്രിക് നടപടികൾ പൂര്‍ത്തിയാക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. ഡിസംബര്‍ 31ന് മുമ്പ് ബയോമെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ഏകദേശം 250,000 താമസക്കാർ, 90,000 അനധികൃത താമസക്കാർ (ബിഡൂണുകൾ), 16,000 പൗരന്മാർ എന്നിവർ ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്ന് ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ക്രിമിനൽ എവിഡൻസിന്‍റെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ബുധനാഴ്ച മുതൽ ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കാത്തവരുടെ എല്ലാ സർക്കാർ, ബാങ്കിംഗ് ഇടപാടുകൾക്കും തടസും നേരിടും.
Read Also - വ്യാപക പരിശോധന; ഒരാഴ്ചക്കിടെ പതിനായിരത്തിലേറെ പ്രവാസി നിയമലംഘകരെ നാടുകടത്തി സൗദി അറേബ്യ
ഞായറാഴ്ച വരെ ഡിപ്പാർട്ട്‌മെന്‍റ് 960,000 പൗരന്മാരുടെ വിരലടയാളം പ്രോസസ്സ് ചെയ്തിട്ടുണ്ടെന്നും 16,000 എണ്ണം ശേഷിക്കുന്നുണ്ടെന്നും ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ക്രിമിനൽ എവിഡൻസ് ഡയറക്ടർ മേജർ ജനറൽ ഈദ് അൽ ഒവൈഹാൻ പറഞ്ഞു. 2.74 മില്യണ്‍ താമസക്കാർ വിരലടയാളം പൂർത്തിയാക്കി. 244,000 ഇപ്പോഴും ബാക്കിയുണ്ട്. അനധികൃത താമസക്കാരിൽ 58,000 പേർ ഇത് പാലിച്ചു. 89,817 പേർ രജിസ്റ്റർ ചെയ്യാത്തവരായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ