ഗൾഫിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; മൂല്യനിർണയത്തിന് പുതിയ മാനദണ്ഡങ്ങൾ ഇറക്കി

Published : Mar 28, 2026, 08:46 AM IST
exam

Synopsis

ഒരു പരീക്ഷ മുതൽ 6 പരീക്ഷവരെ എഴുതാൻ ഉള്ളവർക്ക് ക്ലാസ് അസസ്മെൻ്റിൻ്റെ അടിസ്ഥാനത്തിൽ ഫലപ്രഖ്യാപനം നടത്തും.

ദുബായ്: ഗൾഫിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷ മൂല്യനിർണയത്തിന് പുതിയ മാനദണ്ഡങ്ങൾ ഇറക്കി. ഒരു പരീക്ഷ മുതൽ 6 പരീക്ഷവരെ എഴുതാൻ ഉള്ളവർക്ക് ക്ലാസ് അസസ്മെൻ്റിൻ്റെ അടിസ്ഥാനത്തിൽ ഫലപ്രഖ്യാപനം നടത്തും. അതേസമയം ഇൻ്റേണൽ മാർക്കിൽ ആർക്കും മാറ്റമില്ലെന്നും സിബിഎസ്ഇ അറിയിച്ചു. ഏപ്രിൽ 6നും 13നും ഇടയിൽ മാർക്കുകൾ അപ്‌ലോഡ് ചെയ്യണം.

അതേസമയം പരീക്ഷകൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യങ്ങൾ പരിഗണിച്ചാണ് നടപടി. ഗൾഫ് മേഖലയിലെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം. വിദ്യാർത്ഥികൾക്ക് അർഹമായ മാർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സ്കൂളുകളിൽ നിന്നുള്ള കൃത്യമായ ഡാറ്റ സിബിഎസ്ഇ ശേഖരിക്കും. ഈ മൂല്യനിർണ്ണയ രീതിയിലൂടെ ഫലം വേഗത്തിൽ പ്രസിദ്ധീകരിക്കാനും ഉന്നത പഠനത്തിനുള്ള നടപടികൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും സാധിക്കുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗൾഫിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ആശ്വാസം! പുതിയ മൂല്യനിർണ്ണയ രീതി പ്രഖ്യാപിച്ചു
ഇറാൻ ആക്രമണം: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഷെയ്ക് അഹ്മദ് അബ്ദുള്ള അഹ്മദ് അൽ സബാഹ്