വ്യാജ ഹജ്ജ് സ്ഥാപനത്തിന്‍റെ പേരിൽ സോഷ്യൽ മീഡിയയിൽ പരസ്യം നൽകി തട്ടിപ്പ്; വിദേശികൾക്ക് 16 മാസം തടവ് ശിക്ഷ

Published : Jun 01, 2025, 08:37 PM ISTUpdated : Jun 01, 2025, 09:53 PM IST
വ്യാജ ഹജ്ജ് സ്ഥാപനത്തിന്‍റെ പേരിൽ സോഷ്യൽ മീഡിയയിൽ പരസ്യം നൽകി തട്ടിപ്പ്; വിദേശികൾക്ക് 16 മാസം തടവ് ശിക്ഷ

Synopsis

സോഷ്യൽ മീഡിയ വഴി പരസ്യം നല്‍കിയാണ് വ്യാജ ഹജ്ജ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. 

റിയാദ്: വ്യാജ ഹജ്ജ് സ്ഥാപനങ്ങളുടെ പേരിൽ സാമൂഹികമാധ്യമങ്ങളിൽ പരസ്യം നൽകി തട്ടിപ്പുനടത്തിയ രണ്ട് വിദേശികളെ പ്രത്യേക കോടതി 16 മാസം വീതം തടവിന് ശിക്ഷിച്ചു. അന്വേഷണം പൂർത്തിയാക്കിയ ശേഷം പ്രതികൾക്കെതിരായ കുറ്റപത്രം പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. 

തട്ടിപ്പിന് ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ഹജ്ജ് തീർഥാടകരുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തി തട്ടിപ്പും നിയമലംഘനങ്ങളും നടത്തുന്നവർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഹജ്ജുമായി ബന്ധപ്പെട്ട നിയമങ്ങളും നിർദേശങ്ങളും എല്ലാവരും കർശനമായി പാലിക്കണമെന്നും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരസ്യങ്ങളുടെയോ ലൈസൻസ് ഇല്ലാത്ത ഹജ്ജ് സർവീസ് സ്ഥാപനങ്ങളുടെയോ കെണിയിൽ വീഴരുതെന്നും പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു