
റിയാദ്: വാണിജ്യ റോഡുകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ മറയ്ക്കണമെന്ന മുനിസിപ്പൽ മന്ത്രാലയത്തിൻറെ പുതിയ നിയമം മക്കയിൽ നടപ്പാക്കി തുടങ്ങി. മക്ക മുനിസിപ്പാലിറ്റിയാണ് ഇതിന് തുടക്കം കുറിച്ചത്.
പൊതുവായ കാഴ്ചക്കുള്ള തടസ്സങ്ങളെ ഒഴിവാക്കുക, നിർമാണ സ്ഥലത്തെ സുരക്ഷ ഉറപ്പാക്കുക, നാശനഷ്ടങ്ങൾ ഒഴിവാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പിഴകൾ ഒഴിവാക്കുന്നതിന് തീരുമാനം പാലിക്കേണ്ടതിെൻറ ആവശ്യകത മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവ് ഒസാമ സൈത്തൂനി പറഞ്ഞു.
സെപ്റ്റംബർ 27 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. നിർമാണത്തിലിരിക്കുന്ന സാധാരണ കെട്ടിടങ്ങൾക്കുള്ള പ്രതിരോധ മുൻകരുതൽ നടപടിയുടെ ഭാഗമാണിത്. ഇത് കെട്ടിടങ്ങളുടെയും ചുറ്റുമുള്ള സ്ഥലങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നു. നിർമാണസമയത്ത് കെട്ടിടങ്ങൾ മറയ്ക്കാനായി മുനിസിപ്പാലിറ്റി നിരവധി സാങ്കേതിക മാനദണ്ഡങ്ങളും സവിശേഷതകളും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.
നെയ്ത വലകൾ ഉപയോഗിച്ചായിരിക്കണം കെട്ടിടങ്ങളുടെ പൂർണമായി മറയ്ക്കേണ്ടത്. നിലവിലുള്ള നിയമപ്രകാരം സ്കഫോൾഡുകൾ സ്ഥാപിക്കുമ്പോൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണം. അതിൽ പതിവ് അറ്റകുറ്റപ്പണികളും കേടായ ഭാഗങ്ങൾ ഇടയ്ക്കിടെ നന്നാക്കലും നടത്തണം. റോഡുകൾക്ക് സമീപം അത് ഉപയോഗിക്കുേമ്പാൾ കർശന സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണം. നിർമാണസ്ഥലത്തെയും തൊഴിലാളികളെയും വഴിയാത്രക്കാരെയും സംരക്ഷിക്കുന്നതിനാണ് ഇത്.
Read Also - പ്രവാസികൾക്ക് തിരിച്ചടിയായി സ്വദേശിവത്കരണം ശക്തമാകുന്നു; സ്വദേശി തൊഴിലാളികളുശട എണ്ണത്തിൽ വൻ വർധനവ്
പകര്‍ച്ചപ്പനിക്കെതിരെ എല്ലാവരും കുത്തിവെപ്പെടുക്കണം; പ്രതിരോധത്തിനുള്ള പ്രധാന മാര്‍ഗമെന്ന് സൗദി മന്ത്രാലയം
റിയാദ്: രാജ്യത്ത് പകര്‍ച്ചപ്പനിയും (ഇൻഫ്ലുവൻസ) ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പടരുന്ന സാഹചര്യത്തിൽ എല്ലാവരും പ്രതിരോധ കുത്തിവപ്പ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം. കേസുകളുടെ എണ്ണം കുറയ്ക്കുന്നതിന് വാക്സിനേഷൻ ഗണ്യമായി സഹായിക്കും.
ഇൻഫ്ലുവൻസ കടുത്ത വൈറൽ അണുബാധയാണ്. അത് എളുപ്പത്തിൽ പടരുകയും എല്ലാ പ്രായക്കാരെയും ബാധിക്കുകയും ചെയ്യും. ശ്വസനത്തിലൂടെയോ മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുകയോ ചെയ്താണ് വൈറസ് പകരുന്നത്. ഇൻകുബേഷൻ കാലയളവ് ശരാശരി രണ്ട് മുതൽ നാലു ദിവസം വരെയാണ്. എല്ലാ വർഷവും സീസണൽ ഇൻഫ്ലുവൻസ വാക്സിൻ എടുക്കുന്നത് പ്രതിരോധത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരാണ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള വിഭാഗങ്ങൾ. ശൈത്യകാലം അടുത്തുവരുന്ന സാഹചര്യത്തിലാണ് ഇത് പടരുക. ശാരീരികോഷ്മാവ് 38 ഡിഗ്രി സെൽഷ്യസിന് മുകളിലുയരുക, വിറയൽ, വിയർപ്പ്, തലവേദന, തുടർച്ചയായ വരണ്ട ചുമ, ക്ഷീണം, മൂക്കൊലിപ്പ്, തൊണ്ടവേദന, പേശിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
പ്രായാധിക്യമുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രതിരോധശേഷി ദുർബലപ്പെട്ടവർ, അമിതവണ്ണമുള്ളവർ എന്നിവരെ സംബന്ധിച്ചിടത്തോളം ഇൻഫ്ലുവൻസ ബാധിച്ചാൽ അപകടസാധ്യത ഉയരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വാക്‌സിൻ എടുക്കുന്നതിലെ വേഗത അണുബാധ കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും രോഗം ബാധിച്ചാൽ പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കും. വാക്സിനേഷന് ‘സിഹ്വത്തി’ ആപ്പിലാണ് ബുക്ക് ചെയ്യേണ്ടത്. തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രം കണ്ടെത്തി അവിടെ ഇൻഫ്ലുവൻസ വാക്സിൻ എടുക്കുന്നതിനുള്ള അപോയ്മെൻറ് നേടണമെന്നും മന്ത്രാലയം വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ᐧ
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ