
റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 15,000 നിയമലംഘകരെ കൂടി അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒരാഴ്ച്ചക്കിടെയാണ് ഇത്രയധികം പേർ പിടിയിലായത്.
താമസനിയമം ലംഘിച്ച 9,200 പേർ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച 4,200 പേർ, തൊഴിൽ നിയമ ലംഘനം നടത്തിയ 1,600 പേർ എന്നിങ്ങനെയാണ് അറസ്റ്റ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 527 പേർ അറസ്റ്റിലായത്. ഇവരിൽ 55 ശതമാനം യമനികളും 43 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 66 നിയമ ലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്.
താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമ ലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത 14 പേരും അറസ്റ്റിലായിട്ടുണ്ട്. ആകെ 44,000 ത്തോളം നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. പിടികൂടിയവരിൽ 39,000 നിയമലംഘകരെ യാത്രാരേഖകൾ ശരിയാക്കി നാടുകടത്താൻ അതത് രാജ്യങ്ങളുടെ എംബസികൾക്ക് റഫർ ചെയ്തു. 1,700 നിയമലംഘകരെ അവരുടെ യാത്രാറിസർവേഷൻ പൂർത്തിയാക്കാൻ ശുപാർശ ചെയ്തു. 8,000 ത്തോളം നിയമലംഘകരെ ഇതിനകം നാടുകടത്തി.
സൗദി അറേബ്യയിലെ ഇത്തരം തൊഴില്‍, താമസ, അതിര്‍ത്തി നിയമ ലംഘകർക്ക് ഗതാഗത, പാർപ്പിട സൗകര്യങ്ങൾ നൽകുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയുമാണ് ഇങ്ങനെ പിടിക്കപ്പെട്ടാല്‍ കിട്ടുന്ന ശിക്ഷ. മാത്രമല്ല, വാഹനങ്ങളും താമസ സൗകര്യം ഒരുക്കിയ കെട്ടിടങ്ങളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം താക്കീത് നൽകിയിട്ടുണ്ട്.
Read Also - വിശിഷ്ടാതിഥി എത്തും മുമ്പ് സംഘാടകര്‍ അറസ്റ്റില്‍, അനുമതിയില്ലാതെ പൊതുപരിപാടി; 14 പ്രവാസി മലയാളികൾ പിടിയിൽ
ജോലിക്കിടെ പ്രവാസിയുടെ ദേഹത്ത് ക്രെയിന്‍ തകര്‍ന്നു വീണു
റിയാദ്: ജോലിക്കിടെ പ്രവാസിയുടെ ദേഹത്തേക്ക് ക്രെയിന്‍ തകര്‍ന്നു വീണു. സൗദി അറേബ്യയിലാണ് സംഭവം. അപകടത്തില്‍ പ്രവാസിക്ക് ഗുരുതര പരിക്കേറ്റു. ഒരു കാര്‍ വാഷിങ് വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് പ്രവാസിക്ക് അപകടത്തില്‍ പരിക്കേറ്റത്.
വടക്കന്‍ സൗദി അറേബ്യയിലെ അല്‍ ജൗഫിലെ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെ ക്രെയിന്‍ പ്രവാസിയുടെ ദേഹത്തേക്ക് വീഴുന്നതും ഇതോടെ ഇദ്ദേഹം ബോധരഹിതനായി നിലത്തു കിടക്കുന്നതുമടക്കമുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ പ്രചരിച്ചിരുന്നു. 25കാരനായ പാകിസ്ഥാന്‍ സ്വദേശിക്കാണ് ഗുരുതര പരിക്കേറ്റത്. നട്ടെല്ലിനുള്‍പ്പെടെ പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വര്‍ക്ക്‌ഷോപ്പിലെ നിലം വൃത്തിയാക്കുന്നതിനിടെ കാറുകള്‍ ഉയര്‍ത്തി മാറ്റാന്‍ ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് ക്രെയിന്‍ പ്രവാസിയുടെ ദേഹത്തേക്ക് വീഴുന്നതായാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. സംഭവം ഉണ്ടായ ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം. പ്രവാസി തൊഴിലാളിയെ ദൗമാത് അല്‍ ജന്‍ഡലില്‍ ഉള്ള ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സക്കായി റിയാദിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ചികിത്സയില്‍ തുടരുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. സാങ്കേതിക തകരാര്‍ മൂലമാണോ ക്രെയിന്‍ വീണതെന്നത് വ്യക്തമല്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam