
കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റിന് മുകളില്‍ നിന്ന് ചാടി മരിച്ച ഇന്ത്യക്കാരിയായ യുവതിയെ തിരിച്ചറിഞ്ഞു. തമിഴ്‍നാട് ചിദംബരം കടലൂര്‍ സ്വദേശിനി അഖില കാര്‍ത്തികേയന്‍ (38) ആണ് മരിച്ചത്. ഇവരുടെ രണ്ട് കുട്ടികളെ അപ്പാര്‍ട്ട്മെന്റിനുള്ളിലെ മുറിയില്‍ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തി. കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അഖില ആത്മഹത്യ ചെയ്തതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫഹാഹീലിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് താഴേക്ക് ചാടിയതെന്ന് കഴിഞ്ഞ ദിവസം തന്നെ കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. മക്കളായ പത്ത് വയസുള്ള ജീവിതേഷ് പതിമൂന്ന് വയസുള്ള യാഴിനി എന്നിവരെയാണ് മുറിയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിന് താഴെ കണ്ടെത്തിയ യുവതിയെ പൊലീസ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചു.
ഇന്ത്യക്കാരി ആത്മഹത്യ ചെയ്തുവെന്ന വിവരം ലഭിച്ചതനുസരിച്ച് പൊലീസ്, ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍, പബ്ലിക് സെക്യൂരിറ്റി സംഘം, ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍, ഫോറന്‍സിക് സംഘം തുടങ്ങിയവര്‍ സ്ഥലത്തെത്തി. കെട്ടിടത്തിന് താഴെ നിന്ന് യുവതിയെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റില്‍ പരിശോധന നടത്താനെത്തിയ പൊലീസ് സംഘം വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
എഞ്ചിനീയറിങ് ബിരുദധാരിയായ അഖില കുടുംബത്തോടൊപ്പം വര്‍ഷങ്ങളായി കുവൈത്തില്‍ താമസിച്ചു വരികയാണ്. ഭര്‍ത്താവ് കാര്‍ത്തികേയന്‍ കുവൈത്തില്‍ ഓയില്‍ മേഖലയില്‍ എഞ്ചിനീയറാണ്. കുവൈത്ത് പൊലീസിന്റെ അല്‍ അഹ്‍മദി ഗവര്‍ണറേറ്റ് റിസര്‍ച്ച് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read also: യുകെയില്‍ കുഴഞ്ഞുവീണ് മരിച്ച മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഇന്ന് സംസ്‍കരിക്കും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ