കുവൈത്തില്‍ കര്‍ശന പരിശോധന തുടരുന്നു; ചെറിയ പെരുന്നാള്‍ അവധിക്കിടെ അറസ്റ്റിലായത് 157 നിയമലംഘകര്‍

Published : May 08, 2022, 08:42 AM IST
കുവൈത്തില്‍ കര്‍ശന പരിശോധന തുടരുന്നു; ചെറിയ പെരുന്നാള്‍ അവധിക്കിടെ അറസ്റ്റിലായത് 157 നിയമലംഘകര്‍

Synopsis

റെസിഡന്‍സ് നിയമം ലംഘിച്ച  157 പേരെ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറസ്റ്റ് ചെയ്തു. 283 പേര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഇല്ലായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചെറിയ പെരുന്നാള്‍ അവധിക്കിടെ അറസ്റ്റിലായത് 157 താമസ നിയമലംഘകര്‍.  2,130 കുറ്റകൃത്യങ്ങളാണ് പെരുന്നാള്‍ അവധിക്കിടെ റിപ്പോര്‍ട്ട് ചെയ്തത്. റെസിഡന്‍സ് നിയമം ലംഘിച്ച  157 പേരെ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറസ്റ്റ് ചെയ്തു. 283 പേര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഇല്ലായിരുന്നു. ഒരാഴ്ചക്കിടെ  1,200 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 

അതേസമയം ശുവൈഖിലെ ഫ്രൈഡേ മാര്‍ക്കറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 62 പ്രവാസികളാണ് അറസ്റ്റിലായത്. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധനകള്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്. ഓരോ ദിവസവും നിരവധിപ്പേരാണ് അധികൃതരുടെ പിടിയിലാവുന്നത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരും പിടിയിലായിട്ടുണ്ട്. പരിശോധനകളില്‍ പിടിക്കപ്പെടുന്നവരെ പിന്നീട് കുവൈത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത തരത്തില്‍ വിലക്കേര്‍പ്പെടുത്തി നാടുകടത്തുകയാണ് ചെയ്യുന്നത്.

നേരത്തെ കൊവിഡ് പ്രതിസന്ധി കാരണം വിമാനത്താവളങ്ങള്‍ അടച്ചിട്ടിരുന്ന സമയത്ത് പരിശോധനകള്‍ നിര്‍ത്തിവെച്ചിരുന്നു. ആ സമയത്ത് രേഖകള്‍ ശരിയാക്കി താമസം നിയമവിധേയമാക്കാനുള്ള അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധി നീങ്ങി വിമാനത്താവളങ്ങള്‍ തുറന്നത് മുതല്‍ ശക്തമായ പരിശോധനയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നത്. ആയിരക്കണക്കിന് പ്രവാസികളെ ഇതിനോടകം തന്നെ പിടികൂടി നാടുകടത്തുകയും ചെയ്‍തു.

കുവൈത്ത് സിറ്റി: മണല്‍ മോഷ്‍ടിച്ച പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റിലായി. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിലാണ് വഫ്റ ഏരിയയില്‍ നിന്ന് ഒരു ആഫ്രിക്കന്‍ പൗരനും സഹായികളും പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മണല്‍ മോഷ്‍ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ