എക്‌സ്‌പോ 2020: 10 ലക്ഷം സന്ദര്‍ശകര്‍ കവിഞ്ഞ് കുവൈത്ത് പവലിയന്‍

Published : Dec 27, 2021, 08:53 PM IST
എക്‌സ്‌പോ 2020: 10 ലക്ഷം സന്ദര്‍ശകര്‍ കവിഞ്ഞ് കുവൈത്ത് പവലിയന്‍

Synopsis

  അറേബ്യന്‍ ഗള്‍ഫിന്റെ വടക്കു-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ചൂടുളളതും വരണ്ടതുമായ മരുസ്ഥലങ്ങളിലൂടെ ഒരു പ്രതീകാത്മക യാത്രയാണ് പവലിയന്‍ മുന്നോട്ടു വെക്കുന്നത്. ധീരവും ഒരുപക്ഷേ നാടകീയ വാസ്തു മാതൃകകള്‍ നിറഞ്ഞതുമായ പ്രതീകാത്മക പരിഹാരങ്ങള്‍ ഇവിടെ കാണാനാകുന്നു. 'പുതിയ കുവൈത്ത്: സുസ്ഥിരതക്ക് പുതിയ അവസരങ്ങള്‍' എന്ന ആശയത്തിലാണ് എക്‌സ്‌പോ 2020യില്‍ കുവൈത്ത് പങ്കാളിയാകുന്നത്. വിഭവവും ഭാവി സുസ്ഥിരതയും ഉറപ്പു വരുത്താനുമായി 'ജലം' ആണ് പവലിയന്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശമായുള്ളത്.

ദുബായ്: 2021 ഒക്‌ടോബര്‍ 1ന് ദുബായില്‍ വേള്‍ഡ് എക്‌സ്‌പോ 2020 ആരംഭിച്ച് രണ്ടര മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞാഴ്ച പത്തു ലക്ഷത്തി ഒന്നാമത്തെ സന്ദര്‍ശകനെ സ്വാഗതം ചെയ്ത് ശ്രദ്ധേയ നാഴികക്കല്ല് രേഖപ്പെടുത്തി കുവൈത്ത് പവലിയന്‍. കടുത്ത മരുഭൂമിയായി നിലനില്‍ക്കെ തന്നെ, ശക്തരാഷ്ട്രമായി രൂപപ്പെട്ടതിന്റെ ചരിത്രവും സുസ്ഥിര ജീവിതാനുഭവങ്ങളും കുവൈത്ത് പവലിയനില്‍ കണ്ടെത്താനാകുന്നു.
 
അറേബ്യന്‍ ഗള്‍ഫിന്റെ വടക്കു-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ചൂടുളളതും വരണ്ടതുമായ മരുസ്ഥലങ്ങളിലൂടെ ഒരു പ്രതീകാത്മക യാത്രയാണ് പവലിയന്‍ മുന്നോട്ടു വെക്കുന്നത്. ധീരവും ഒരുപക്ഷേ നാടകീയ വാസ്തു മാതൃകകള്‍ നിറഞ്ഞതുമായ പ്രതീകാത്മക പരിഹാരങ്ങള്‍ ഇവിടെ കാണാനാകുന്നു. 'പുതിയ കുവൈത്ത്: സുസ്ഥിരതക്ക് പുതിയ അവസരങ്ങള്‍' എന്ന ആശയത്തിലാണ് എക്‌സ്‌പോ 2020യില്‍ കുവൈത്ത് പങ്കാളിയാകുന്നത്. വിഭവവും ഭാവി സുസ്ഥിരതയും ഉറപ്പു വരുത്താനുമായി 'ജലം' ആണ് പവലിയന്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശമായുള്ളത്. പവലിയന്റെ മധ്യഭാഗത്ത് ആരംഭിച്ച് മേല്‍ക്കൂര വരെ നീളുന്ന കൂറ്റന്‍ വാട്ടര്‍ ടവര്‍ ഇത് എടുത്തു കാണിക്കുന്നു. കുവൈത്തിന്റെ പല നഗര പ്രാന്തങ്ങളിലും ഇത്തരം ജലസംഭരണികള്കാണാം. 

ജലമാണ് 'ജീവന്റെ ഉറവിടം'. വെള്ളമില്ലായിരുന്നെങ്കില്‍ ജീവന്‍ ഉണ്ടാകുമായിരുന്നില്ല. അതിനാല്‍, ജലവിഭവ സുസ്ഥിരതയാണ് കുവൈത്ത് പവലിയന്‍ നല്‍കുന്ന ഏറ്റവും ശക്തമായ സന്ദേശം. പവലിയന്റെ പുറംഭാഗം നിറത്തിലും രൂപത്തിലും മരുഭൂമിയിലെ മണല്‍ക്കൂനകളെ അനുകരിക്കുന്നതാണ്. എണ്ണ കണ്ടെത്തുന്നതിന് മുന്‍പ് വരുമാനമുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന പരമ്പരാഗത കപ്പലുകളെ പകര്‍ത്തിയിട്ടുള്ളതാണ് പവലിയന്റെ മുന്‍ഭാഗത്തിന്റെ ത്രികോണാകൃതി. കുവൈത്തികള്‍ കടലില്‍ നിന്ന് അമൂല്യ മുത്തുകള്‍ മുങ്ങിയെടുക്കാറുണ്ടായിരുന്നു. പിന്നീട്, വിദൂര കിഴക്കന്‍ രാജ്യങ്ങളുമായി ചരക്ക് വ്യാപാരത്തിനായി നീണ്ട അപകടകരമായ യാത്രകള്‍ ആരംഭിച്ചു. ഭാവി ദര്‍ശനത്തിലേക്കുള്ള മുന്‍കൂട്ടിയുള്ള കാഴ്ചപ്പാടുകള്‍ വഴി കുവൈത്ത് പവലിയന്‍ സന്ദര്‍ശകരെ രാജ്യത്തിന്റെ ഭൂത-വര്‍ത്തമാന കാല നേട്ടങ്ങളിലൂടെ കൊണ്ടു പോവുകയാണ്. 

എക്‌സ്‌പോ 2020യിലെ സന്ദര്‍ശകര്‍ കുവൈത്ത് പവലിയനിലേക്ക് വന്‍തോതില്‍ ആകര്‍ഷിക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് കുവൈത്ത് പവലിയന്‍ ഡയറക്ടര്‍ ഡോ. ബദര്‍അല്‍ഇനീസി പറഞ്ഞു. ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചവരും പവലിയന്‍ തയ്യാറാക്കിയ വിവിധ കമ്മിറ്റികളും ടീമുകളും അഭിമാനകരമായ പ്രവര്‍ത്തനമാണ് നടത്തിയത് എന്നതിന്റെ വ്യക്തമായ സൂചനയാണിത്. 

ഇത്തരമൊരു ലോക പ്രദര്‍ശനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ എക്സ്പോ സംഘാടകരായ യുഎഇയിലെ സഹോദരങ്ങള്‍ എത്രത്തോളം വിജയിച്ചുവെന്നതിന്റെ നേര്‍ക്കുനേരെയുള്ള സൂചന കൂടിയാണിത്. ആളുകളെ ഒരുമിച്ച് കൊണ്ടുവരേണ്ടതിന്റെയും ആശയങ്ങള്‍ കൈമാറേണ്ടതിന്റെയും പ്രാധാന്യം എക്‌സ്‌പോ അടിവരയിടുന്നു. അതിലൂടെ, എല്ലാവര്‍ക്കും ഒരുമിച്ചു ചേര്‍ന്ന് മികച്ച ഭാവി കെട്ടിപ്പടുക്കാന്‍ ശ്രമിക്കാനാകൂ. കുവൈത്ത് പവലിയനിലേക്ക് കൂടുതല്‍ സന്ദര്‍ശക പ്രവാഹം ലഭിക്കാനായി പ്രത്യേകിച്ചും, അവധിക്കാലമടുക്കുമ്പോള്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പ്രത്യാശിച്ചു. 

''ഈ എക്‌സ്‌പോയില്‍ കുവൈത്തിന്‍റെ ഏറ്റവും വലിയ പങ്കാളിത്തമാണുള്ളത്. ദുബായില്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോ 2020യുടെ വിജയത്തിന് ഞങ്ങള്‍ കഴിയാവുന്നതെല്ലാം ചെയ്യുന്നു. കുവൈത്തിനെ പ്രാദേശികവും അന്തര്‍ദേശീയവുമായ സാമ്പത്തിക-വ്യാപാര കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കുവൈത്ത് വിഷന്‍ 2035 പ്രകാരം ഞങ്ങള്‍ ഇതു വരെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് ഞാന്‍ കരുതുന്നു. ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് വലിയ ആത്മവിശ്വാസമുണ്ട്. വിദേശ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇത് കൂടുതല്‍ ആകര്‍ഷക സാഹചര്യമാണ്'' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ