ഗുരുതരമായ ആരോഗ്യ നിയമലംഘനങ്ങൾ; ഭക്ഷ്യസ്ഥാപനം അടച്ചുപൂട്ടി കുവൈത്ത് അധികൃതർ

Published : Apr 19, 2026, 05:25 PM IST
 food establishment

Synopsis

ഹവല്ലിയിൽ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച ഭക്ഷ്യസ്ഥാപനം അടച്ചുപൂട്ടി കുവൈത്ത് അധികൃതർ . മിന്നൽ പരിശോധനയിൽ പൊതുശുചിത്വമില്ലായ്മ, ലൈസൻസില്ലാത്ത സ്ഥലത്തിന്റെ ഉപയോഗം, തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാത്തത് എന്നിവയുൾപ്പെടെ അഞ്ച് പ്രധാന നിയമലംഘനങ്ങൾ കണ്ടെത്തി.  

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി ഗവർണറേറ്റിൽ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച ഭക്ഷ്യസ്ഥാപനം ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഉദ്യോഗസ്ഥർ അടച്ചുപൂട്ടി. അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് പ്രധാന നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് അടിയന്തര നടപടി സ്വീകരിച്ചത്. പൊതുശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതും അംഗീകൃത ആരോഗ്യ നിബന്ധനകൾ ലംഘിച്ചതുമാണ് സ്ഥാപനത്തിനെതിരെയുള്ള പ്രധാന കുറ്റങ്ങൾ.

ലൈസൻസുള്ള പരിധിക്ക് പുറത്തുള്ള സ്ഥലം അനധികൃതമായി ഉപയോഗിച്ചതായും പരിശോധനയിൽ കണ്ടെത്തി. കൂടാതെ, സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റില്ലാത്ത തൊഴിലാളി ആഹാരസാധനങ്ങൾ കൈകാര്യം ചെയ്തതായും ആവശ്യമായ സർട്ടിഫിക്കറ്റുകൾ നേടാതെ മറ്റൊരു ജീവനക്കാരൻ ജോലിയിൽ ഏർപ്പെട്ടതായും ഇൻസ്പെക്ടർമാർ റിപ്പോർട്ട് ചെയ്തു. നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്.

കുവൈത്തിലെ ഭക്ഷ്യമേഖലയിൽ പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പരിശോധനകൾ തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാതെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ഉപഭോക്താക്കളുടെ സുരക്ഷയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അധികൃതർ ആവർത്തിച്ചു. വരും ദിവസങ്ങളിൽ മറ്റ് ഗവർണറേറ്റുകളിലും പരിശോധനകൾ വ്യാപിപ്പിക്കാനാണ് അതോറിറ്റിയുടെ തീരുമാനം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൂട്ടുകാരോടൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു, പുലർച്ചെ നെഞ്ചുവേദന; പ്രവാസി മലയാളി മരിച്ചു
കുവൈത്തിൽ വിലക്കയറ്റം തടയാൻ കർശന നിയന്ത്രണം, കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വൻ പദ്ധതി