
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താനുള്ള പരിശോധനയില്‍ ഒരാഴ്ചക്കിടയില്‍ 15,088 പേരെ പിടികൂടി. ഡിസംബര്‍ ഒമ്പത് മുതല്‍ 15 വരെയുള്ള കാലയളവില്‍ 7,508 പേര്‍ താമസ നിയമ നിയമലംഘനത്തിന് പിടിയിലായി.
5,730 പേര്‍ അതിര്‍ത്തി നിയമലംഘകരും, 1,850 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ മൊത്തം 454 പേരെ അറസ്റ്റ് ചെയ്തതില്‍ 34 ശതമാനം യെമന്‍ പൗരന്മാര്‍, 59 ശതമാനം എത്യോപ്യക്കാര്‍, 7 ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എന്നിങ്ങനെയാണ്. 21 പേര്‍ അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനും നിയമലംഘകരെ കടത്തിവിടുകയും അഭയം നല്‍കുകയും ചെയ്ത 16 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ഇനിയുണ്ടാകുന്ന തൊഴിലവസരങ്ങളില്‍ പത്തിലൊന്നും ടൂറിസം(tourism) മേഖലയില്‍ ആയിരിക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖതീബ്. സൗദിയിലെ യുവജനതയുടെ ഏറ്റവും ഇഷ്ട ജോലികളും ഈ മേഖലയിലാണ്. രാജ്യത്തെ ഒമ്പത് വിനോദ സഞ്ചാര മേഖലകള്‍ വികസിപ്പിക്കുന്നതായും മന്ത്രി അറിയിച്ചു.
സൗദി ജി.ഡി.പിയുടെ നല്ലൊരു പങ്കും ഇനി പ്രതീക്ഷിക്കുന്നത് ടൂറിസം മേഖലയില്‍ നിന്നാണ്. ഈ മേഖലയിലെ ജോലിക്ക് 500 ദശലക്ഷം റിയാല്‍ നീക്കിവെച്ചതായി ടൂറിസം മന്ത്രി അറിയിച്ചു. വിവിധ പ്രദേശങ്ങളിലെ ഒമ്പത് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തും. ഇതടക്കം രാജ്യത്തെ ടൂറിസം മേഖലയെ പരിചയപ്പെടുത്തുന്ന 42 വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ മികവും ഉയര്‍ത്തും. വിനോദ സഞ്ചാര മേഖലയില്‍ നിക്ഷേപം നടത്താന്‍ സ്വകാര്യ മേഖലക്ക് ദീര്‍ഘകാല വായ്പകള്‍ നല്‍കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam