Fine for Gossiping: ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകനെക്കുറിച്ച് നുണ പ്രചാരണം നടത്തിയ യുവാവിന് ശിക്ഷ വിധിച്ചു

Published : Feb 18, 2022, 03:39 PM IST
Fine for Gossiping: ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകനെക്കുറിച്ച് നുണ പ്രചാരണം നടത്തിയ യുവാവിന് ശിക്ഷ വിധിച്ചു

Synopsis

ഓഫീസില്‍ ഒപ്പം ജോലി ചെയ്യുന്നയാളാണ് യുവാവിനെതിരെ പരാതി നല്‍കിയത്. താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അതിന്റെ പേരില്‍ തനിക്കെതിരെ പൊലീസ് കേസുണ്ടെന്നും ഇയാള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞതായാണ് പരാതിയില്‍ ആരോപിച്ചിരുന്നത്. 

ഫുജൈറ: യുഎഇയില്‍ (UAE) ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകനെക്കുറിച്ച് നുണപ്രചാരണം (gossiping) നടത്തിയ യുവാവിന് ശിക്ഷ. മറ്റുള്ളവര്‍ക്ക് മുന്നില്‍വെച്ച് അപമാനിച്ചതിനും വാസ്‍തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിച്ചതിനും 35 വയസുകാരനായ യുവാവിന് ഫുജൈറ കോടതി (Fujairah Court) 1000 ദിര്‍ഹമാണ് പിഴ വിധിച്ചത്.

ഓഫീസില്‍ ഒപ്പം ജോലി ചെയ്യുന്നയാളാണ് യുവാവിനെതിരെ പരാതി നല്‍കിയത്. താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അതിന്റെ പേരില്‍ തനിക്കെതിരെ പൊലീസ് കേസുണ്ടെന്നും ഇയാള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞതായാണ് പരാതിയില്‍ ആരോപിച്ചിരുന്നത്. അന്വേഷണത്തിനൊടുവില്‍ ജോലി സ്ഥലത്തുവെച്ച് യുവാവ് സഹപ്രവര്‍ത്തകനെ അപമാനിച്ചതായും മയക്കുമരുന്ന് ഉപയോഗവും വഞ്ചനയും അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതായും കണ്ടെത്തി.ഓഫീസിലെ രണ്ട് സഹപ്രവര്‍ത്തകര്‍ പ്രതിക്കെതിരെ മൊഴി നല്‍കുകയും ചെയ്‍തു. 

പരാതിക്കാരന്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനാലാണ് അയാളെ നേരത്തെയുണ്ടായിരുന്ന ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് പ്രതി പറഞ്ഞതായി രണ്ടാ സാക്ഷികളും മൊഴി നല്‍കി. അന്വേഷണത്തിനൊടുവില്‍ പബ്ലിക് പ്രോസിക്യൂഷന്‍, കേസ് കോടതിയിലേക്ക് കൈമാറി. ഒരാളുടെ അന്തസും മാന്യതയും ഇടിച്ചുതാഴ്‍ത്തുന്ന തരത്തില്‍ വാക്കുകള്‍ കൊണ്ടുള്ള പ്രചരണം നടത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്. വസ്‍തുതകള്‍ വിശദമായി പരിശോധിച്ച ഫുജൈറ പ്രാഥമിക കോടതി 1000 ദിര്‍ഹം പിഴയും കോടതി ചെലവായി 50 ദിര്‍ഹവും നല്‍കാന്‍ ഉത്തവിടുകയായിരുന്നു. 


അബുദാബി: യുഎഇയില്‍ (UAE) റോഡുകളിലും ട്രാഫിക് സിഗ്നലുകള്‍ക്ക് സമീപവും പെട്ടെന്ന് ലേന്‍ മാറുന്ന (swerving or sudden changing of lanes) ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. ഇത്തരം വാഹനങ്ങളെ പിടികൂടാനായി പ്രത്യേക റഡാറുകള്‍ (Radars) സ്ഥാപിച്ചിട്ടുണ്ടെന്ന് അബുദാബി പൊലീസിന്റെ ട്രാഫിക് വിഭാഗം (Abu Dhabi Traffic Police) അറിയിച്ചു. ഇത്തരത്തില്‍ പെരുമാറുന്ന ഡ്രൈവര്‍മാര്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന (Road accidents) സാഹചര്യത്തിലാണ് കര്‍ശന നടപടിയുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

റോഡുകള്‍ കൂടിച്ചേരുന്ന സ്ഥലങ്ങളില്‍ ട്രാഫിക് സിഗ്നലുകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും നിര്‍ബന്ധമായും അതാത് ലേനുകളിലൂടെ തന്നെ വാഹനം ഓടിക്കണമെന്ന് വ്യാഴാഴ്‍ച പുറത്തിറക്കിയ പ്രത്യേക പ്രസ്‍താവനയില്‍ അബുദാബി പൊലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. പെട്ടെന്ന് മുന്നറിയിപ്പുകളില്ലാതെ ലേന്‍ മാറുന്നത് റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി മാറിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. റോഡുകള്‍ കൂടിച്ചേരുന്ന സ്ഥലങ്ങളില്‍ ലേന്‍ പാലിക്കാതെ മുന്നോട്ട് നീങ്ങുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക റഡാറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ലേനുകള്‍ മാറുമ്പോള്‍ ഇന്റിക്കേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, പെട്ടെന്ന് ഒരു ലേനില്‍ നിന്ന് മറ്റൊരു ലേനിലേക്ക് മാറുക എന്നിങ്ങനെയുള്ള നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം (8000 ഇന്ത്യന്‍ രൂപ) പിഴ ചുമത്തും. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഇന്റിക്കേറ്ററുകള്‍ ഉപയോഗിക്കാതെ ലേനുകള്‍ മാറിയ കുറ്റത്തിന് മാത്രം അബുദാബിയില്‍ 16,378 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

ട്രാഫിക് സിഗ്നലുകള്‍ക്ക് തൊട്ടടുത്ത് വെച്ച് മറ്റൊരു ലേനിലേക്ക് വാഹനം പെട്ടെന്ന് മാറ്റുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാവും. വാഹനം ഓടിക്കുന്നവരുടെയും വാഹനത്തില്‍ യാത്ര ചെയ്യുന്ന മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാവുന്നതിന് പുറമെ റോഡിലെ മറ്റ് വാഹനങ്ങളിലുള്ളവരുടെ സുരക്ഷക്ക് കൂടി ഭീഷണി ഉയര്‍ത്തുന്നതാണ് ഇത്തരം രീതികള്‍. നിയമങ്ങള്‍ പാലിച്ചുകൊണ്ട് ശരിയായ രീതിയില്‍ ലേന്‍ മാറുന്നത് സംബന്ധിച്ച അവബോധം പകരാനായി പ്രത്യേക വീഡിയോ ക്ലിപ്പും അബുദാബി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയിരുന്നു. 
 

നിരീക്ഷണ ക്യാമറകളില്‍ നിന്ന് ലഭിച്ച ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളാണ് വീഡിയോയിലൂടെ പൊലീസ് പുറത്തുവിട്ടത്. വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാരുടെ പൂര്‍ണശ്രദ്ധ ഡ്രൈവിങില്‍ തന്നെ ആയിരിക്കണമെന്നും ശ്രദ്ധ മാറുകയോ വാഹനത്തിന്റെ നിയന്ത്രണം നഷ്‍ടമാവുകയോ ചെയ്യാന്‍ സാധ്യതയുള്ള മറ്റ് പ്രവൃത്തികളിലൊന്നും ഡ്രൈവിങിനിടെ ഏര്‍പ്പെടരുതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പ്രവാസി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു
പ്രവാസികൾക്ക് ആശ്വാസം, കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‍പ്രസും, 32 വിമാനങ്ങൾ കൂടി