മക്ക പള്ളിയുടെ മുകളിൽ നിന്ന് താഴേക്ക് ചാടിയയാള്‍ക്ക് പരിക്ക്

By Web TeamFirst Published Apr 10, 2024, 11:51 AM IST
Highlights

ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നതിനും പതിവ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമായി ആശുപത്രിയിലേക്ക് മാറ്റിയതായി മാത്രം പൊതുസുരക്ഷ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. 

റിയാദ്: മക്ക പള്ളിയുടെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടിയ ആളെ പരിക്കുകളോടെ ഹറം സുരക്ഷ പ്രത്യേക സേന ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. ചാടാനിടയായ കാരണവും ആളെ കുറിച്ചുള്ള വിവരങ്ങളും ഉൾപ്പടെ ഔദ്യോഗിക വിശദാംശങ്ങളൊന്നും സുരക്ഷ വിഭാഗം പുറത്തുവിട്ടില്ല. 

ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നതിനും പതിവ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമായി ആശുപത്രിയിലേക്ക് മാറ്റിയതായി മാത്രം പൊതുസുരക്ഷ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. 

Read Also -  ആറുദിവസത്തിൽ വേണ്ടത് 34 കോടി രൂപ; ഇതുവരെ ഒമ്പത് കോടി, റഹീമിന്‍റെ ജീവൻ രക്ഷിക്കാൻ കൈകോര്‍ത്ത് മലയാളി സമൂഹം

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: കഴിഞ്ഞ മാസം 24 ന് റിയാദ് പ്രവശ്യയിലെ അഫീഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം പേട്ട സ്വദേശി മഹേഷ് കുമാർ തമ്പിയുടെ മൃതദേഹം  നാട്ടിലെത്തിച്ചു. കനിവ് ജീവകാരുണ്യവേദി പ്രവർത്തകരായ ബി.ഹരിലാൽ. നൈസാം തൂലിക, അഫീഫ് മലയാളി സമാജം സെക്രട്ടറി ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്. 

ശനിയാഴ്ച റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഇതിനകം നാട്ടിലെത്തിയ നൈസാം തൂലികയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. നോർക്ക റൂട്സിന്റെ ആംബുലൻസിലാണ് പേട്ട ഭഗത്സിങ് റോഡിലുള്ള വീട്ടിൽ മൃതദേഹം എത്തിച്ചത്.

ഖസീമിലെ ഉനൈസയിൽ നിന്നും അഫീലേക്ക്  തൊഴിലാളി കളുമായി പോയ  വാഹനമാണ് ടയർ പൊട്ടി മറിഞ്ഞത്. അപകടത്തെ തുടർന്ന് റിയാദ് പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കോട്ടയം കൂവപ്പള്ളി സ്വദേശി ജോസ് എന്ന ജോൺ തോമസ് ബുധനാഴ്ച മരിച്ച വിവരം ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. 30 വർഷത്തിലധികമായി ഉനൈസയിൽ  ജോലി ചെയ്തു വരികയായിരുന്ന മഹേഷ്കുമാർ. അവിവാഹിതനാണ്. മാതാവ് സരസമ്മ. നാല് സഹോദരങ്ങൾ.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!