എതിര്‍ ദിശയില്‍ വാഹനമോടിച്ചു; വീഡിയോ വൈറലായതോടെ യുവാവ് അറസ്റ്റില്‍

By Web TeamFirst Published Dec 6, 2022, 7:47 PM IST
Highlights

എതിര്‍ ദിശയില്‍ വാഹനമോടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്.

മനാമ: ബഹ്‌റൈനില്‍ ട്രാഫിക് നിയമം ലംഘിച്ച് എതിര്‍ദിശയില്‍ വാഹനമോടിച്ച യുവാവ് അറസ്റ്റില്‍. ഗള്‍ഫ് പൗരനാണ് ട്രാഫിക് നിയമലംഘനത്തിന് അറസ്റ്റിലായത്. മനാമയിലെ ഒരു റോഡിലൂടെയാണ് ഇയാള്‍ വാഹനം ഓടിച്ചത്. എതിര്‍ ദിശയില്‍ വാഹനമോടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയതെന്ന് ട്രാഫിക് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു. വ്യക്തികള്‍ക്കും വസ്തുവകകള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന രീതിയിലാണ് യുവാവ് വാഹനമോടിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Read More -  ക്ലിനിക്കില്‍ ട്രെയിനിങ്ങിന് എത്തിയ യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രവാസി ഡോക്ടര്‍ക്ക് ജയില്‍ശിക്ഷ

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബഹ്റൈനില്‍ റെഡ് സിഗ്നനല്‍ മറികടന്ന് അപകടകരമായി വാഹനം ഓടിച്ച പ്രവാസിക്ക് ജയില്‍ ശിക്ഷ വിധിച്ചിരുന്നു. ഇയാള്‍ക്ക് ഒരു മാസത്തെ ജയില്‍ ശിക്ഷയും 100 ദിനാര്‍ പിഴയും (21,000ല്‍ അധികം ഇന്ത്യന്‍ രൂപ) കോടതി ശിക്ഷ വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ബഹ്റൈനില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.

Read More -  പ്രവാസികളുടെ ഫ്ലെക്സി വര്‍ക്ക് പെര്‍മിറ്റുകള്‍ ഫെബ്രുവരിയോടെ നിര്‍ത്തലാക്കും

ഡ്രൈ ഡോക് ഹൈവേയിലൂടെ രാത്രിയില്‍ റെഡ് സിഗ്നല്‍ ലംഘിച്ച് ട്രക്ക് ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് അന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്‍തതെന്ന് ട്രാഫിക് പ്രോസിക്യൂഷന്‍ മേധാവി പറഞ്ഞു. ആളുകളുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ അശ്രദ്ധമായി വാഹനം ഓടിച്ചുവെന്ന് ട്രാഫിക് കോടതിയില്‍ നടന്ന വിചാരണയില്‍ വ്യക്തമായി. ബഹ്റൈനിലെ ഒരു ട്രാന്‍സ്‍പോര്‍ട്ട് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്‍തിരുന്ന ഏഷ്യക്കാരനായ യുവാവാണ് അറസ്റ്റിലായത്. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ട്രക്കാണ് പ്രതി ഓടിച്ചത്. ഈ വാഹനം ട്രാഫിക് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. മനഃപൂര്‍വം റെഡ് സിഗ്നല്‍ ലംഘിക്കുകയായിരുന്നുവെന്ന് വിചാരണയ്ക്കിടെ പ്രതി സമ്മതിച്ചതായി കോടതി ഉത്തരവില്‍ പറയുന്നു.

click me!