സ്വദേശിയെ തലക്കടിച്ച് കൊലപ്പെടുത്തി; സൗദിയില്‍ പലസ്തീനിയുടെ വധശിക്ഷ നടപ്പാക്കി

Published : Nov 22, 2023, 07:03 PM IST
സ്വദേശിയെ തലക്കടിച്ച് കൊലപ്പെടുത്തി; സൗദിയില്‍ പലസ്തീനിയുടെ വധശിക്ഷ നടപ്പാക്കി

Synopsis

സ്വദേശിയെ തര്‍ക്കത്തെ തുടര്‍ന്ന് പലതവണ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്.

മക്ക: സൗദി അറേബ്യയില്‍ കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി. കൊലക്കേസ് പ്രതിയായ പലസ്തീനിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അബ്ദുറഹ്മാന്‍ മുഹമ്മദ് സഹ്ദി നഈം അഅ്‌സീസക്ക് മക്ക പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്. സൗദി പൗരന്‍ സഫര്‍ ബിന്‍ സഅദ് ബിന്‍ ഹസന്‍ അല്‍ അംരിയെ തര്‍ക്കത്തെ തുടര്‍ന്ന് പലതവണ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്.

Read Also - ദേശീയദിനം; സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധി, രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ച് യുഎഇ അധികൃതർ

മറ്റ് രാജ്യങ്ങൾ ഇസ്രയേലിന് ആയുധങ്ങൾ നൽകരുതെന്ന് സൗദി കിരീടാവകാശി

ദോഹ: പലസ്തീനിൽ ആക്രമണം തുടരുന്ന ഇസ്രയേലിനെതിരെ നിലപാട് കടുപ്പിച്ച് സൗദി അറേബ്യ. ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് നിർത്തി വെയ്ക്കാൻ മറ്റു രാജ്യങ്ങളോട്  ആവശ്യപ്പെട്ട് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ രം​ഗത്തെത്തി. സ്വതന്ത്ര പലസ്തീനാണ് ശാശ്വത പരിഹാരമെന്നും മുഹമ്മദ് ബിൻ സൽമാൻ പ്രതികരിച്ചു. നേരത്തേയും ​ഗൾഫ് രാജ്യങ്ങൾ വിമർശനങ്ങൾ നടത്തിയിരുന്നുവെങ്കിലും ഇസ്രയേൽ ആക്രമണം തുടരുകയായിരുന്നു. നിലവിൽ ഇസ്രയേൽ-​ഗാസ ആക്രമണങ്ങളിൽ ഖത്തറാണ് മധ്യസ്ഥ ചർച്ചകൾ നടത്തുന്നത്. 

ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത് തുടരുന്നുകയാണ്. ഇസ്രയേൽ നടത്തുന്നത് സ്വയം പ്രതിരോധമെന്ന് കരുതാനാവില്ലെന്നും സൗദി വിദേശകാര്യമന്ത്രിയും പ്രതികരിച്ചു. അതേസമയം, ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഉടനെ ഉണ്ടാവുമെന്ന് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ്യ വ്യക്തമാക്കി. ചൊവ്വാഴ്ച റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയിലാണ് ഹനിയ്യ ഇക്കാര്യം അറിയിച്ചത്. വെടിനിര്‍ത്തല്‍ കരാറിലേക്ക് അടുക്കുകയാണെന്നും ഇക്കാര്യത്തില്‍ ഹമാസിന്റെ പ്രതികരണം ഖത്തറിനെ അറിയിച്ചിട്ടുണ്ട് എന്നും ഈ പ്രസ്താവനയില്‍ പറയുന്നു.

ഖത്തറിന്റെ മദ്ധ്യസ്ഥതയില്‍ നടക്കുന്ന ശ്രമങ്ങളാണ് വെടിനിര്‍ത്തലിലേക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നിന്ന് ഹമാസ് തടവിലാക്കിയ 240 ബന്ദികളില്‍ ചിലരെ വിട്ടയക്കുന്നതിന് പകരമായിട്ടായിരിക്കും വെടിനിര്‍ത്തല്‍ അംഗീകരിക്കുകയെന്നാണ് സൂചന. ഇതിനോടകം 13,300ല്‍ അധികം പേര്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഗാസയിലെ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവരില്‍ ആയിരക്കണക്കിന് കുട്ടികളും ഉള്‍പ്പെടുന്നു. ഖത്തറിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായ മദ്ധ്യസ്ഥ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇസ്മയില്‍ ഹനിയയും ഖത്തറിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം... 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശക്തമായ കാറ്റും പൊടിയും, മോശം കാലാവസ്ഥയിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശവുമായി ഖത്തർ തൊഴിൽ മന്ത്രാലയം
ഇന്ത്യയുടെ 77ാം റിപബ്ലിക് ദിനം ആഘോഷമാക്കി റോം, വന്ദേമാതരം ആലപിച്ച് 'സ്ട്രിങ്സ് റോമ'