Saudization in Private Sector : സൗദിയില്‍ സ്വകാര്യ തൊഴില്‍ മേഖലയില്‍ സ്വദേശികളുടെ എണ്ണം ഗണ്യമായി ഉയരുന്നു

Published : Dec 22, 2021, 11:59 PM IST
Saudization in Private Sector : സൗദിയില്‍ സ്വകാര്യ തൊഴില്‍ മേഖലയില്‍ സ്വദേശികളുടെ എണ്ണം ഗണ്യമായി ഉയരുന്നു

Synopsis

സ്വദേശിവത്ക്കരണം ഉയര്‍ത്തുന്നതിനായി നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കി വരുന്നത്. ഈ വര്‍ഷത്തോടെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം വര്‍ധിച്ച് 19 ലക്ഷത്തിലെത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് വ്യക്തമാക്കിയിരിക്കുന്നത്.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) വിദേശികളുടെ നെഞ്ചിടിപ്പേറ്റി സ്വകാര്യ തൊഴില്‍ മേഖലയില്‍ സ്വദേശികളായ സ്ത്രീപുരുഷ ജീവനക്കാരുടെ എണ്ണം ഉയരുന്നു. സ്വദേശിവത്ക്കരണSaudization) പദ്ധതികള്‍ ഫലം കാണുന്നതിന്റെ തെളിവാണിത്. ഈ വര്‍ഷം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 19 ലക്ഷമായി ഉയര്‍ന്നു.

സ്വദേശിവത്ക്കരണം ഉയര്‍ത്തുന്നതിനായി നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കി വരുന്നത്. ഈ വര്‍ഷത്തോടെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം വര്‍ധിച്ച് 19 ലക്ഷത്തിലെത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് വ്യക്തമാക്കിയിരിക്കുന്നത്. ആദ്യമായാണ് സ്വകാര്യ മേഖലയിലെ സൗദി തൊഴിലാളികളുടെ എണ്ണം ഇത്രയധികം വര്‍ധിക്കുന്നത്. കഫേകള്‍, റെസ്റ്റോന്റുകള്‍ എന്നിവക്ക് പുറമെ മെഡിസിന്‍, ഫാര്‍മസി, ദന്തചികിത്സ, എന്‍ജിനീയറിങ് പ്രൊഫഷനുകള്‍, അക്കൗണ്ടിങ് പ്രൊഫഷനുകള്‍ തുടങ്ങി നിരവധി മേഖലകളില്‍ നടന്ന സ്വദേശിവത്ക്കരണമാണ് ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്.

റിയാദ്: ഉപജീവനത്തിന് സൗദി അറേബ്യയെ(Saudi Arabia) ആശ്രയിക്കുന്ന വിദേശികള്‍ക്ക് ആശങ്കയേറ്റി കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സൗദിവല്‍ക്കരണം(Saudization) നടപ്പാക്കുന്ന പദ്ധതി ഉടന്‍ പ്രഖ്യാപിക്കും. സൗദിവല്‍ക്കരണ-വനിതാ ശാക്തീകരണ കാര്യങ്ങള്‍ക്കുള്ള മാനവവിഭവശേഷി മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എന്‍ജി. മാജിദ് അല്‍ദുഹവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മീഡിയ, കണ്‍സള്‍ട്ടന്‍സി, വിനോദം അടക്കമുള്ള മേഖലകളിലാണ് സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കുക.

സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ മുഴുവന്‍ സാമ്പത്തിക സൂചനകളും പ്രതീക്ഷ നല്‍കുന്നതാണ്. വിഷന്‍ 2030 പദ്ധതി ഫലങ്ങള്‍ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. സ്വദേശി വനിതകളുടെ തൊഴില്‍ പങ്കാളിത്തം 34 ശതമാനത്തിലേറെയായി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ വിഷന്‍ 2030 പദ്ധതി ലക്ഷ്യം ഇതിനകം മറികടന്നു. ഒരു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ സൗദിവല്‍ക്കരണം 21.5 ശതമാനത്തില്‍ നിന്ന് 23.6 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം നിരവധി സൗദിവല്‍ക്കരണ തീരുമാനങ്ങളിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം റോഡ് മാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പരിഷ്‌കരിച്ച നിതാഖാത്തും ആരംഭിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ സ്വകാര്യ മേഖലയില്‍ സൗദിവല്‍ക്കരണം വര്‍ധിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും എന്‍ജി. മാജിദ് അല്‍ദുഹവി പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ