തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് കൈമാറാൻ പുതിയ സംവിധാനം, ബാങ്കുകളുമായി ചർച്ച നടത്തി മാൻപവർ അതോറിറ്റി

Published : Sep 16, 2025, 05:03 PM IST
kuwait manpower authority

Synopsis

അഷൽ എന്ന പ്ലാറ്റ്‌ഫോം വഴി കമ്പനികളിൽ നിന്ന് ബാങ്കുകളിലേക്ക് ശമ്പളം കൈമാറുന്നതിനുള്ള പുതിയ സംവിധാനമാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ചർച്ച ചെയ്തത്.

കുവൈത്ത് സിറ്റി: തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകുന്നത് ഉറപ്പാക്കുന്നതിനായി സമഗ്രമായ സംവിധാനം വികസിപ്പിക്കുന്നതിനെക്കുറിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പി.എ.എം.) ബാങ്കുകളുടെ ഫെഡറേഷനുമായി ഉന്നതതല യോഗം ചേർന്നു. അഷൽ എന്ന പ്ലാറ്റ്‌ഫോം വഴി കമ്പനികളിൽ നിന്ന് ബാങ്കുകളിലേക്ക് ശമ്പളം കൈമാറുന്നതിനുള്ള പുതിയ സംവിധാനമാണ് ചർച്ച ചെയ്തത്.

പി.എ.എം. ആക്ടിംഗ് ഡയറക്ടർ ജനറൽ എൻജിനീയർ റബാബ് അൽ-ഒസൈമിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, തൊഴിലാളികളുടെ ശമ്പളം കൃത്യ സമയത്തും കൃത്യതയോടെയും കൈമാറാനുള്ള തൊഴിലുടമകളുടെ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ വിപണിയിലെ സ്ഥിരത ശക്തിപ്പെടുത്തുന്നതിനുമുള്ള പി.എ.എമ്മിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. തൊഴിലുടമകൾ ശമ്പളത്തിന്റെ വിശദാംശങ്ങൾ ബാങ്കുകൾക്ക് സമർപ്പിക്കുന്നതിനുള്ള സാങ്കേതിക സംവിധാനത്തെക്കുറിച്ചാണ് ചർച്ചകളിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.

ബാങ്കിംഗ് മേഖലയിലെ പ്രതിനിധികൾ അവരുടെ അഭിപ്രായങ്ങളും സാങ്കേതികപരമായ വെല്ലുവിളികളും യോഗത്തിൽ പങ്കുവെച്ചു. പ്രശ്‌നങ്ങൾ പരിഹരിക്കാനും പുതിയ സംവിധാനം സുഗമമായി നടപ്പാക്കാനും തുടർച്ചയായ ഏകോപനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരുപക്ഷവും സംസാരിച്ചു. യോഗത്തിനിടെ, പി.എ.എം.-ന്റെ ഇൻഫർമേഷൻ സിസ്റ്റംസ് സെന്ററിലെ ജീവനക്കാർ വേതന കൈമാറ്റ സംവിധാനത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് വിശദമായ അവതരണം നടത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും ഒരുമിച്ച് പുതുക്കാം, പുതിയ സേവനം ആരംഭിച്ച് യുഎഇ
വ്യാജ യുഎസ് ഡോളർ കടത്ത്, 50 ശതമാനം ഇളവിൽ കള്ളനോട്ട് വിൽപ്പന, കോടിക്കണക്കിന് കറൻസി പിടിച്ചെടുത്തു