
റിയാദ്: സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകൾ ഏഴുലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3,555 പേർക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,02,624 ആയി. നിലവിലെ രോഗികളിൽ 4,023 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി കേസ് 6,57,995 ആയി ഉയർന്നു. രോഗബാധിതരിൽ മൂന്ന് പേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 8,950 ആയി. ആകെ 35,679 കൊവിഡ് ബാധിതരാണ് രാജ്യത്താകെ ചികിത്സയിലുള്ളത്. ഇതിൽ 1,042 പേരാണ് ഗുരുതരനിലയിൽ. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 93.54 ശതമാനവും മരണനിരക്ക് 1.27 ശതമാനവുമായി. 24 മണിക്കൂറിനിടെ 133,542 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. പുതുതായി റിയാദ് - 1,209, ജിദ്ദ - 232, ദമ്മാം- 178, ഹുഫൂഫ് - 146, മദീന - 98. മക്ക - 98 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,81,43,907 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 2,56,27,850 ആദ്യ ഡോസും 2,37,66,757 രണ്ടാം ഡോസും 87,49,300 ബൂസ്റ്റർ ഡോസുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam