
മക്ക: ഒക്ടാേബര്‍ നാലു മുതല്‍ ഇന്നലെ വരെ 10 ലക്ഷം വനിതകള്‍ ഉംറ നിര്‍വ്വഹിക്കുകയും ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കുകയും ചെയ്തതായി ഹജ്-ഉംറ മന്ത്രാലയം അധികൃതര്‍. 14 ദിവസം നീണ്ടുനിന്ന ഉംറയുടെ ആദ്യഘട്ടത്തില്‍ 84,000 തീര്‍ത്ഥാടകരെത്തി. ഇതില്‍ 26,209 പേര്‍ സ്ത്രീകളായിരുന്നു. ദിവസേന 6,000 പേരാണ് ഉംറ നിര്‍വ്വഹിക്കാനെത്തിയത്.
രണ്ടാം ഘട്ടത്തില്‍ 210,000 തീര്‍ത്ഥാടകര്‍ ഉംറ നിര്‍വ്വഹിക്കാനെത്തി. 14 ദിവസം നീണ്ട ഈ ഘട്ടത്തില്‍ ദിവസേന 15,000 തീര്‍ത്ഥാടകരെത്തി. മൂന്നാം ഘട്ടത്തില്‍ 500,000 പേരാണ് ഉംറ നിര്‍വ്വഹിച്ചതെന്നാണ് കണക്കുകള്‍. രണ്ടും മൂന്നും ഘട്ടങ്ങളില്‍ ഉംറ നിര്‍വ്വഹിച്ചത് 326,603 സ്ത്രീകളാണ്. അതേസമയം 669,818 വനിതകള്‍ ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam