ഖത്തര്‍ എയര്‍വേയ്‌സ് ഷാര്‍ജയില്‍ നിന്നുള്ള സര്‍വീസുകളുടെ എണ്ണം ഉയര്‍ത്തും

Published : Jun 09, 2022, 07:33 PM ISTUpdated : Jun 09, 2022, 07:35 PM IST
ഖത്തര്‍ എയര്‍വേയ്‌സ് ഷാര്‍ജയില്‍ നിന്നുള്ള സര്‍വീസുകളുടെ എണ്ണം ഉയര്‍ത്തും

Synopsis

അബുദാബിയില്‍ നിന്നുള്ള പ്രതിദിന സര്‍വീസുകളുടെ എണ്ണം ജൂലൈ 15 മുതലും വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ മാസം 15 മുതല്‍ സൗദിയിലെ നഗരങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.

ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ ഷാര്‍ജയില്‍ നിന്നുള്ള സര്‍വീസുകളുടെ എണ്ണം ഉയര്‍ത്തും. ജൂണ്‍ 15 മുതല്‍ പ്രതിദിന സര്‍വീസുകളുടെ എണ്ണം മൂന്നാക്കും. ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

അബുദാബിയില്‍ നിന്നുള്ള പ്രതിദിന സര്‍വീസുകളുടെ എണ്ണം ജൂലൈ 15 മുതലും വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ മാസം 15 മുതല്‍ സൗദിയിലെ നഗരങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകളുടെ എണ്ണം മൂന്നില്‍ നിന്ന് നാലായി ഉയര്‍ത്തി. മദീനയിലേക്ക് നിലവിലെ രണ്ട് സര്‍വീസുകള്‍ മൂന്നാക്കുകയും ചെയ്യും. 

പ്രവാചക നിന്ദ: അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാൻ പ്രധാനമന്ത്രി ഇടപെട്ടേക്കും

ദോഹ: നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തറില്‍ മൂന്ന് റസ്റ്റോറന്റുകള്‍ അധികൃതര്‍ പൂട്ടിച്ചു. ദോഹ, അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റികളാണ് നടപടി സ്വീകരിച്ചത്. അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയിലെ 'കീര്‍ത്തി റസ്റ്റോറന്റാണ്' ഏഴ് ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശിച്ചത്. ഇത് സംബന്ധിച്ച മുനിസിപ്പാലിറ്റി പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കി.  

ഭക്ഷണങ്ങളുടെ ഗുണനിലവാരം സംബന്ധിച്ചുള്ള 1990ലെ ഏഴാം നിയമം റസ്റ്റോറന്റില്‍ ലംഘിക്കപ്പെട്ടതായി സര്‍ക്കുലറില്‍ പറയുന്നു. ദോഹ മുനിസിപ്പാലിറ്റിയില്‍ 'ഇവാന്‍സ് കഫെറ്റീരി'യ എന്ന സ്ഥാപനം ഏഴ് ദിവസത്തേക്കും 'പെട്ര കിച്ചന്‍' എന്ന സ്ഥാപനം 30 ദിവസത്തേക്കും അടച്ചിടാന്‍ നിര്‍ദേശിച്ചു. സമാനമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.


ദോഹ: ഖത്തറില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍. താപനില ഉയര്‍ന്നതോടെയാണ് തുറസ്സായ സഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ജോലി സമയത്തില്‍ നിയന്ത്രണം പ്രഖ്യാപിച്ചത്.

ജൂണ്‍ ഒന്നു മുതലാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നത്. സെപ്തംബര്‍ 15 വരെ ഇത് തുടരുമെന്ന് നേരത്തെ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ 10 മണി മുതല്‍ വൈകിട്ട് 3.30 വരെ തുറസ്സായി സ്ഥലങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കരുതെന്നാണ് കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് ലേബര്‍ ഇന്‍സ്പെക്ഷന്‍ വിഭാഗം ജോലിസ്ഥലങ്ങളില്‍ വാര്‍ഷിക ബോധവത്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നുണ്ട്.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ