'കളക്ട് ഓൺ റിട്ടേൺ’ സേവനവുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഖത്തർ ഡ്യൂട്ടി ഫ്രീ

Published : Aug 26, 2025, 12:27 PM IST
qatar airport

Synopsis

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ ഡ്യൂട്ടി ഫ്രീ 'കളക്റ്റ് ഓൺ റിട്ടേൺ' എന്ന പുതിയ സേവനം ആരംഭിച്ചു. യാത്രക്കാർക്ക് ഷോപ്പുചെയ്‌ത സാധനങ്ങൾ വിമാനത്താവളത്തിൽ സൂക്ഷിക്കാനും തിരിച്ചെത്തുമ്പോൾ എടുക്കാനും സാധിക്കും. 

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവവുമായി ‘കളക്റ്റ് ഓൺ റിട്ടേൺ' എന്ന പുതിയ സേവനം ആരംഭിച്ച്‌ ഖത്തർ ഡ്യൂട്ടി ഫ്രീ (ക്യുഡിഫ്). യാത്രയ്ക്കിടെ അധിക ഭാരമോ ആഡംബര വസ്തുക്കളോ കൊണ്ടുപോകാമോ എന്ന ആശങ്കയില്ലാതെ, ഖത്തറിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് ഹമദ് വിമാനത്താവളത്തിൽ ഷോപ്പിംഗ് നടത്താൻ ഈ സേവനം അനുവദിക്കുന്നു.

ഈ സേവനത്തിലൂടെ ഇനി മുതൽ യാത്രക്കാർക്ക് ഷോപ്പുചെയ്‌ത സാധനങ്ങൾ സുരക്ഷിതമായി വിമാനത്താവളത്തിൽ സൂക്ഷിക്കാൻ സാധിക്കും. യാത്രക്കാർ ഖത്തറിലേക്ക് തിരിച്ചെത്തുമ്പോൾ അറൈവൽസ് ടെർമിനലിലെ ബാഗേജ് എടുക്കുന്നതിന് സമീപം, നിശ്ചിത സ്ഥലത്ത് നിന്ന് എളുപ്പത്തിൽ തിരികെ എടുക്കാനും കഴിയും. ആഡംബര വസ്തുക്കൾ, ഇലക്ട്രോണിക്സ്, സൗന്ദര്യവർദ്ധക വസ്തുക്കൾ, സുവനീറുകൾ എന്നിവയുൾപ്പെടെ വിവിധ തരം സാധനങ്ങൾക്ക് ഈ സേവനം ലഭ്യമാണ്.

എന്നാൽ പുകയില, സിഗരറ്റുകൾ, മദ്യം തുടങ്ങിയ ഇനങ്ങൾക്ക്‌ ഈ സേവനം ബാധകമല്ല. അതേസമയം സിഗാറുകൾ പരമാവധി 50 സ്റ്റിക്കുകൾ മാത്രമേ അനുവദിക്കൂ. ഈ സേവനം അറൈവൽസ് ടെർമിനലിലൂടെ വരുന്ന യാത്രക്കാർക്ക് മാത്രമാണ് ലഭിക്കുക. യാത്രക്കാർ കസ്റ്റംസ് കടന്ന ശേഷം സാധനങ്ങൾ തിരിച്ചെടുക്കാൻ കഴിയില്ല. തിരിച്ചെടുക്കാത്ത സാധങ്ങൾക്കായി കസ്റ്റമർ സർവീസുമായി നേരിട്ട് ബന്ധപ്പെടാം. ലോകത്തിലെ ഏറ്റവും മികച്ച യാത്രാ സൗഹൃദ വിമാനത്താവളങ്ങളിലൊന്നായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ മാറ്റുന്ന നിരവധി സേവനങ്ങളിലൊന്നായാണ് ക്യൂഡിഎഫ് ഈ സേവനവും അവതരിപ്പിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സ്ത്രീകൾ ശക്തിയുടെയും സൗന്ദര്യത്തിന്‍റെയും മൂർത്തീഭാവം'; റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്
മദീന പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണം, ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രം