
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 24 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 407 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. 513 പേർ സുഖം പ്രാപിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 3,38,539 പോസിറ്റീവ് കേസുകളിൽ 3,23,282 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4996 ആയി ഉയർന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 9261 പേരാണ്. അതിൽ 859 പേരുടെ നില ഗുരുതരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.8 ശതമാനമായി. മരണനിരക്ക് 1.5 ശതമാനമായും ഉയർന്നു. റിയാദ് 2, ജിദ്ദ 5, മക്ക 2, ഹുഫൂഫ് 2, ത്വാഇഫ് 1, മുബറസ് 1, ഹാഇൽ 1, ബുറൈദ 1, അബഹ 1, ഹഫർ അൽബാത്വിൻ 1, നജ്റാൻ 1, ജീസാൻ 1, അബൂ അരീഷ് 1, സബ്യ 1, നാരിയ 1, അൽബാഹ 1, അഹദ് മസറ 1 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മരണങ്ങൾ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 54. മക്ക 39, യാംബു 27, ഹുഫൂഫ് 23, റിയാദ് 23, ദമ്മാം 18, മുബറസ് 17, ഖമീസ് മുശൈത്ത് 17, ജിദ്ദ 16, ബൽജുറഷി 11, അബഹ 11, ജുബൈൽ 11, ഹാഇൽ 10, മഖ്വ 9 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. വെള്ളിയാഴ്ച 53,894 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,930,352 ആയി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam