സൗദിയിൽ നിയമലംഘനം നടത്തിയ 13,000 പ്രവാസികൾ പിടിയിൽ

Web Desk   | Asianet News
Published : Mar 20, 2022, 01:38 AM IST
സൗദിയിൽ നിയമലംഘനം നടത്തിയ 13,000 പ്രവാസികൾ പിടിയിൽ

Synopsis

ഇതിൽ 7,300 ത്തോളം പേർ താമസ നിയമം ലംഘിച്ചവരും 4,000 ത്തോളം പേർ അതിർത്തി സുരക്ഷാ ലംഘനം നടത്തിയവരുമാണ്. 

റിയാദ്: സൗദിയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി കഴിഞ്ഞു വന്ന വിവിധ രാജ്യക്കാരായ 13000 പ്രവാസികൾ ഒരാഴ്ചക്കിടെ പിടിയിലായി. മാർച്ച് 10 മുതൽ 16 വരെ കാലയളവിൽ  സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും നടത്തിയ പരിശോധനയിൽ രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഏകദേശം 13,400 ഓളം പേരെയാണ് പിടികൂടിയത്. 

ഇതിൽ 7,300 ത്തോളം പേർ താമസ നിയമം ലംഘിച്ചവരും 4,000 ത്തോളം പേർ അതിർത്തി സുരക്ഷാ ലംഘനം നടത്തിയവരുമാണ്. തൊഴിൽ നിയമ ലംഘനത്തിന് 1,900 ത്തോളം പേരും പിടിയിലായി. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 294 പേർ അറസ്റ്റിലായി. ഇവരിൽ 34 ശതമാനം യെമൻ പൗരന്മാരും 65 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. 

271 പേർ രാജ്യത്തിന്റെ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും അറസ്റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 15 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കർശനമാക്കിയതിന് ശേഷം ആകെ പിടിയിലായവരുടെ എണ്ണം 1,03,000 ത്തോളമായി. 

ഇവരിൽ 90,000 ത്തിലധികം പുരുഷന്മാരും 12,000 ത്തിലധികം സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 90,000 ത്തിലധികം നിയമലംഘകരെ അവരുടെ യാത്രാ രേഖകൾ ലഭിക്കുന്നതിന് അതാത് രാജ്യത്തെ നയതന്ത്ര കാര്യാലയ ഓഫീസുകളിലേക്ക് റഫർ ചെയ്തു. 95,000 ത്തിലധികം പേരെ ഇതിനോടകം അവരുടെ നാടുകളിലേക്ക് തിരിച്ചയച്ചു. 2,300 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലുമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് - അഞ്ച് വിജയികൾക്ക് ഒരു ലക്ഷം ദിർഹംവീതം സമ്മാനം
കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത