സൗദിയില്‍ പുതിയ ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണത്തില്‍ ഇളവ്

By Web TeamFirst Published Feb 7, 2019, 3:27 PM IST
Highlights

പുതിയ കരാര്‍ അനുസരിച്ച് ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഒന്‍പത് തൊഴില്‍ വിസകള്‍ അനുവദിക്കും. ഇതിന് പുറമെ പുതിയ ഒഴിവുകള്‍ പരസ്യപ്പെടുത്തണമെന്ന നിബന്ധനയില്‍ നിന്ന് ഇത്തരം സ്ഥാപനങ്ങളെ ഒഴിവാക്കും. 

റിയാദ്: പുതിയതായി തുടങ്ങുന്ന ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണത്തില്‍ ഇളവ് അനുവദിക്കുമെന്ന് സൗദി. സ്ഥാപനങ്ങള്‍ ആരംഭിച്ച് ആദ്യത്തെ വര്‍ഷം സ്വദേശിവത്കരണത്തില്‍ ഇളവ് അനുവദിക്കാനാണ് തീരുമാനം. ചെറുകിട-ഇടത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള കരാറില്‍ സൗദി തൊഴില്‍-സാമൂഹിക വികസന മന്ത്രാലയവും ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള ജനറല്‍ അതോരിറ്റിയും ഒപ്പുവെച്ചു.

പുതിയ കരാര്‍ അനുസരിച്ച് ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഒന്‍പത് തൊഴില്‍ വിസകള്‍ അനുവദിക്കും. ഇതിന് പുറമെ പുതിയ ഒഴിവുകള്‍ പരസ്യപ്പെടുത്തണമെന്ന നിബന്ധനയില്‍ നിന്ന് ഇത്തരം സ്ഥാപനങ്ങളെ ഒഴിവാക്കും. ഉന്നത തസ്തികകളില്‍ സ്വദേശി പൗരന്മാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

click me!