വ്യാജ ഫ്രീലാൻസ് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ദുബായിൽ ഗായകൻ പൊലീസ് പിടിയിൽ

Published : Sep 06, 2026, 02:15 PM IST
visa

Synopsis

ദുബായിൽ വ്യാജ ഫ്രീലാൻസ് വിസ വാഗ്ദാനം ചെയ്ത് പ്രവാസികളിൽ നിന്ന് പണം തട്ടിയ കേസിൽ ഒരു വിദേശ ഗായകനെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ വഴി നടത്തിയ ഈ തട്ടിപ്പിൽ ഏകദേശം 9,000 ദിർഹം വരെ ഇയാൾ കൈക്കലാക്കിയിരുന്നു. ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം വിസ നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ദുബായ്: വ്യാജ ഫ്രീലാൻസ് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ വിദേശ ഗായകനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. യുഎഇയിൽ ജോലി തേടിയെത്തുന്ന പ്രവാസികളുടെ ആവശ്യകതയും പ്രതീക്ഷകളും ചൂഷണം ചെയ്ത് ഏകദേശം 9,000 ദിർഹം വരെ തട്ടിയെടുത്ത കേസിലാണ് നടപടി. ദുബായ് പൊലീസും ജനറൽ ഡയറക്റ്ററേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സ്വന്തം രാജ്യത്ത് സംഗീത മേഖലയിൽ അറിയപ്പെടുന്ന വ്യക്തിയാണ് അറസ്റ്റിലായതെന്ന് അധികൃതർ വ്യക്തമാക്കി. വ്യാജ വിസയുമായി എത്തിയ ഒരു വ്യക്തിയെ പിടികൂടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ തട്ടിപ്പ് സംഘത്തിന്‍റെ വിവരങ്ങൾ പുറത്തുവന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ഔദ്യോഗിക ലൈസൻസില്ലാത്ത ഇത്തരം വ്യാജ വിസ ഓഫറുകൾ പ്രചരിപ്പിച്ചിരുന്നത്.

അധികൃതരുടെ മുന്നറിയിപ്പ്

തൊഴിൽ വിസകളും റെസിഡൻസി പെർമിറ്റുകളും ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ കൈപ്പറ്റാവൂ എന്ന് ദുബായ് ജിഡിആർഎഫ്എ അധികൃതർ ഓർമ്മിപ്പിച്ചു. അപരിചിതരായ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പണമോ വ്യക്തിഗത വിവരങ്ങളോ കൈമാറുന്നതിന് മുൻപ് വിസയുടെ സത്യാവസ്ഥ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി ഉറപ്പുവരുത്തേണ്ടതുണ്ട്.

സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ തൊഴിൽ പരസ്യങ്ങളിൽ വീഴരുതെന്നും, സംശയാസ്പദമായ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ അറിയിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദുബായിൽ റോഡ് മുറിച്ചുകടന്നയാളെ വണ്ടിയിടിച്ച് വീഴ്ത്തി നിർത്താതെ പോയി; ഡ്രൈവർക്കും വാഹന ഉടമയ്ക്കും വൻ തുക പിഴ
വീടിനുള്ളിൽ ആളിപ്പടർന്ന് തീനാളങ്ങൾ; ഒമ്പതുവയസ്സുകാരന്‍റെ സമയോചിത ഇടപെടൽ, വൻ ദുരന്തം ഒഴിവായി