
മസ്‌കറ്റ്: ഒമാനിലേക്ക്(Oman) അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 22 പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ്(Royal Oman Police) അറസ്റ്റ് ചെയ്തു. സൗത്ത്, നോര്‍ത്ത് അല്‍ ബത്തിന (North Al Batinah)ഗവര്‍ണറേറ്റുകളിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് (Coast Guard police)ഇവരെ അറസ്റ്റ് ചെയ്തത്.
ഒരു ബോട്ടിലെത്തിയ രണ്ട് നുഴഞ്ഞു കയറ്റക്കാരെയും പിടികൂടി. 30 ക്രിസ്റ്റല്‍ രൂപത്തിലെ മയക്കുമരുന്നും 10 ഹാഷിഷ് മോള്‍ഡുകളും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
മസ്‍കത്ത്: നിയമ ലംഘനം ആരോപിച്ച് അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ (Fishing boats) ഒമാന്‍ കൃഷി - മത്സ്യബന്ധന - ജല വിഭവ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം അല്‍ വുസ്‍ത (Al Wusta) ഗവര്‍ണറേറ്റിലായിരുന്നു സംഭവം.
രാജ്യത്തെ മത്സ്യബന്ധന നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടിയെടുത്തതെന്ന് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബോട്ടുകളിലെ ജീവനക്കാരുടെ കൈവശം ലൈസന്‍സുകള്‍ ഉണ്ടായിരുന്നില്ല. ഇത് പുറമെ മത്സ്യബന്ധനത്തില്‍ പാലിക്കേണ്ട ദൂരം ഇവര്‍ ലംഘിച്ചുവെന്നും അധികൃതര്‍ കണ്ടെത്തി. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam