
ദുബൈ: യുഎഇയിലെ അല്‍ ഖുസൈസില്‍ വീടുകളില്‍ മോഷണം നടത്തിയ രണ്ട് ഏഷ്യക്കാര്‍ പിടിയില്‍. മൂന്ന് വീടുകളില്‍ നിന്നായി 430,000 ദിര്‍ഹം കവര്‍ന്ന രണ്ട് ഏഷ്യക്കാരെയാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടുടമസ്ഥര്‍ ഇല്ലാത്ത രാത്രികളിലാണ് കവര്‍ച്ച നടത്തിയിട്ടുള്ളത്.
മോഷണം നടന്നതായി വീട്ടുടമസ്ഥര്‍ പൊലീസില്‍ അറിയിച്ചതായി അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷന്‍ മേധാവി ബ്രിഗേഡിയര്‍ അബ്ദുല്‍ ഹാലിം അല്‍ ഹാഷെമി പറഞ്ഞു. 193,000, 87,000, 50,000 ദിര്‍ഹം വീതമാണ് ഓരോ വീട്ടില്‍ നിന്നും നഷ്ടപ്പെട്ടിട്ടുള്ളത്. ഒരേ രീതിയിലാണ് മൂന്നു വീടുകളിലും കവര്‍ച്ച നടത്തിയിട്ടുള്ളതെന്ന് ബ്രിഗേഡിയര്‍ അല്‍ ഹാഷെമി കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിനായി സിഐഡി സംഘത്തെ നിയോഗിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ച നടന്ന വീടുകളിലെ ഉടമസ്ഥര്‍ പുറത്തുപോകാന്‍ കാത്ത് രണ്ട് ഏഷ്യക്കാര്‍ നിന്നിരുന്നതായി വിവരം കണ്ടെത്തി. പിന്നീട് വളരെ വേഗത്തില്‍ ഇവരെ പിടികൂടുകയായിരുന്നു. മോഷണം പോയ പണവും കണ്ടെത്തി. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
'എണ്ണി മടുക്കാന്‍' റോഡില്‍ കുഴികളില്ല; സ്മാര്‍ട്ട് സംവിധാനവുമായി ദുബൈ
റോഡിലെ അഭ്യാസപ്രകടനം വൈറലായി; 25കാരനായ പ്രവാസി അറസ്റ്റില്‍
റാസല്‍ഖൈമ: അപകടകരമായ രീതിയില്‍ വാഹനമോടിച്ച യുവാവ് റാസല്‍ഖൈമയില്‍ അറസ്റ്റില്‍. അശ്രദ്ധമായും യാത്രക്കാരുടെ ജീവന്‍ അപകടകരമായ രീതിയിലും വാഹനമോടിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 25കാരനായ ഏഷ്യക്കാരനെയാണ് റാസല്‍ഖൈമ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ അപകടകരമായ ഡ്രൈവിങ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് ഇയാളെ അറസ്റ്റ് ചെയ്തത്.
ഒമാനില്‍ അമിത വേഗത്തില്‍ വാഹനം ഓടിച്ച യുവാവ് അറസ്റ്റില്‍; വാഹനം പിടിച്ചെടുത്തു
അപകടകരമായ രീതിയില്‍ വാഹനമോടിച്ച യുവാവ് മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കാന്‍ മനഃപൂര്‍വ്വം വലിയ രീതിയില്‍ ശബ്ദം ഉണ്ടാക്കിയതായും ദൃശ്യങ്ങളില്‍ കാണാം. വീഡിയോയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതോടെ, പൊലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവാവിന്റെ ഡ്രൈവിങ് കണ്ടുനിന്നവര്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. ഡ്രൈവറെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റാസല്‍ഖൈമ പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam