യുഎഇയില്‍ നിന്ന് ചില തൊഴിലാളികളെ നാടുകടത്തുമെന്ന് വാര്‍ത്തകള്‍; പ്രതികരിച്ച് മന്ത്രാലയം

Published : Sep 11, 2022, 01:13 PM ISTUpdated : Sep 11, 2022, 01:15 PM IST
യുഎഇയില്‍ നിന്ന് ചില തൊഴിലാളികളെ നാടുകടത്തുമെന്ന് വാര്‍ത്തകള്‍; പ്രതികരിച്ച് മന്ത്രാലയം

Synopsis

പരിമിതമായ എണ്ണം തൊഴിലാളികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുന്നത് നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് നടപ്പിലാക്കിയത്. മുഴുവന്‍ തൊഴിലാളികളും നിയമപരമായ തൊഴില്‍ കരാറുകള്‍ക്ക് വിധേയരാണെന്നും അത് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അല്‍ ഹെബ്‌സി വ്യക്തമാക്കി.

അബുദാബി: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചില തൊഴിലാളികളെ യുഎഇയില്‍ നിന്ന് നാടുകടത്തുമെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ നിഷേധിച്ച് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം. ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് മന്ത്രാലയത്തിലെ മനുഷ്യാവകാശ വിഭാഗം ഡയറക്ടര്‍ സഈദ് അല്‍ ഹെബ്‌സി പറഞ്ഞു.

മുമ്പും പ്രചരിച്ചിരുന്ന വ്യാജമെന്ന് തെളിഞ്ഞ അവകാശവാദങ്ങളുടെ ആവര്‍ത്തനം മാത്രമാണിത്. ഇംപാക്റ്റ് ഇന്റര്‍നാഷണല്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പോളിസികള്‍ 2021ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ചുള്ള ആരോപണങ്ങള്‍ യുഎഇ നിഷേധിച്ചതാണെന്ന് അല്‍ ഹെസ്ബി പ്രസ്താവനയില്‍ പറഞ്ഞു. പരിമിതമായ എണ്ണം തൊഴിലാളികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുന്നത് നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് നടപ്പിലാക്കിയത്. മുഴുവന്‍ തൊഴിലാളികളും നിയമപരമായ തൊഴില്‍ കരാറുകള്‍ക്ക് വിധേയരാണെന്നും അത് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അല്‍ ഹെബ്‌സി വ്യക്തമാക്കി.

കരാറുകളില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ ബന്ധപ്പെട്ട കക്ഷികള്‍ പാലിക്കണം. തൊഴിലാളികളുമായുള്ള കരാറുകള്‍ റദ്ദാക്കുന്നത്, കരാറില്‍ പറഞ്ഞിരിക്കുന്ന ആവശ്യകതകള്‍ പ്രകാരമായിരിക്കണം. ഈ പ്രശ്‌നങ്ങള്‍ സുതാര്യമായി കൈകാര്യം ചെയ്യുന്നതില്‍ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രസ്താവനകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

ബാഗിന്റെയും ബെല്‍റ്റിന്റെയും കൊളുത്തുകളുടെ രൂപത്തിലാക്കി സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

അബുദാബിയില്‍ ഉച്ചവിശ്രമം തുടരാന്‍ നിര്‍ദ്ദേശം

അബുദാബി: തുറസ്സായ സ്ഥലത്ത് ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമം ഈ മാസം 15 വരെ തുടരണമെന്ന് അബുദാബി നഗരസഭ. തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായാണിത്. തൊഴിലാളികളുടെ അവകാശങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി അബുദാബി നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തി വരുന്ന ക്യാമ്പയിനിലാണ് ഇക്കാര്യം ആവര്‍ത്തിച്ചത്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂണ്‍ 15നാണ് ഉച്ചവിശ്രമം ആരംഭിച്ചത്. 

 ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണി വരെ വിശ്രമം നല്‍കണമെന്നാണ് നിയമം. ഈ സമയം തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിച്ചാല്‍ ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം എന്ന തോതില്‍ പരമാവധി 50,000 ദിര്‍ഹം വരെയാണ് ശിക്ഷ ലഭിക്കുക. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ശിക്ഷ ഇരട്ടിയാകും. തുടർച്ചയായ പതിനെട്ടാം വർഷമാണ് യുഎഇ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന അപകടസാധ്യതകളില്‍ നിന്ന് അവരെ സംരക്ഷിക്കാനും വേണ്ടിയാണിത്. 

യുഎഇയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം