യുഎഇയുടെ ഹോപ്പ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചൊവ്വയുടെ കാഴ്ചയില്‍ അന്തം വിട്ട് ലോകം

Web Desk   | Asianet News
Published : Jul 02, 2021, 03:51 AM IST
യുഎഇയുടെ ഹോപ്പ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചൊവ്വയുടെ കാഴ്ചയില്‍ അന്തം വിട്ട് ലോകം

Synopsis

 ചൊവ്വയിലെ പുറംതോടിന്റെ ഭാഗങ്ങള്‍ ഇപ്പോഴും കാന്തികവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട് എന്നു കണ്ടെത്തിയിട്ടുണ്ട്. ഗ്രഹത്തിന് ഒരു കാലത്ത് ഒരു കാന്തികക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു. 

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് മാര്‍സ് ഓര്‍ബിറ്റര്‍ ചൊവ്വയുടെ ചിതറിക്കിടക്കുന്ന അറോറകളുടെ എക്കാലത്തെയും മികച്ച ചിത്രങ്ങള്‍ പകര്‍ത്തി. ഹോപ് ബഹിരാകാശ പേടകത്തില്‍ നിന്നുള്ള ഈ ചിത്രങ്ങള്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ അന്തരീക്ഷം എങ്ങനെ ഉരുത്തിരിഞ്ഞുവെന്ന് മനസിലാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിച്ചേക്കാം. ഉയര്‍ന്ന ഊര്‍ജ്ജ കണികകള്‍ ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് വീഴുകയും വായുവിലെ ആറ്റങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുകയും അവ തിളങ്ങുകയും ചെയ്യുമ്പോള്‍ അറോറകള്‍ സംഭവിക്കുന്നു. ഭൂമിയില്‍, ഈ കണങ്ങളെ നമ്മുടെ ഗ്രഹത്തിന്റെ കാന്തികക്ഷേത്രം ധ്രുവപ്രദേശങ്ങളിലേക്ക് നയിക്കുന്നു, പക്ഷേ ചൊവ്വയ്ക്ക് ഇത്തരത്തല്‍ ഭൗമസമാനമായ ആഗോള കാന്തികക്ഷേത്രം ഇല്ല.

എങ്കിലും, ചൊവ്വയിലെ പുറംതോടിന്റെ ഭാഗങ്ങള്‍ ഇപ്പോഴും കാന്തികവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട് എന്നു കണ്ടെത്തിയിട്ടുണ്ട്. ഗ്രഹത്തിന് ഒരു കാലത്ത് ഒരു കാന്തികക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു. കൂടാതെ ഈ കാന്തിക മേഖലകളില്‍ അറോറ എന്ന പ്രതിഭാസം സംഭവിച്ചിരുന്നിരിക്കാം. ഇപ്പോഴത്തെ കണ്ടെത്തലും കാഴ്ചകളും ശാസ്ത്രജ്ഞരുടെ ചിന്ത ഈ രീതിയിലേക്ക് മാറ്റിയേക്കാം. 

ചൊവ്വയുടെ അറോറകളുടെ തിളക്കം രാത്രികാലങ്ങളില്‍ ദൃശ്യമായിരിക്കണം, പക്ഷേ ഇത് ഒരിക്കലും ദൃശ്യപ്രകാശത്തില്‍ കണ്ടിട്ടില്ല. ഈ അറോറ മങ്ങിയതാണ്, ചൊവ്വയിലെ ദൃശ്യപ്രകാശത്തെ സംവേദനക്ഷമമാക്കുന്ന എല്ലാ ഉപകരണങ്ങളും പകല്‍ സാഹചര്യങ്ങളില്‍ ചിത്രമെടുക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, അതു കൊണ്ടു തന്നെ നൈറ്റ് വിഷന്‍ ലഭ്യമാകണമെന്നില്ലെന്ന് മിഷന്‍ ടീമിലെ അംഗമായ കൊളറാഡോ ബോള്‍ഡര്‍ സര്‍വകലാശാലയിലെ ജസ്റ്റിന്‍ ഡീഗാന്‍ പറയുന്നു.

ഹോപ്പ് പ്രോബ് അതിന്റെ ചിത്രങ്ങള്‍ അള്‍ട്രാവയലറ്റ് വെളിച്ചത്തിലാണ് എടുത്തിരിക്കുന്നത്. മറ്റ് ബഹിരാകാശവാഹനങ്ങള്‍ ചൊവ്വയെ ചിത്രീകരിക്കാന്‍ ഉപയോഗിച്ചതിനേക്കാള്‍ കുറഞ്ഞ തരംഗദൈര്‍ഘ്യത്തിലായതിനാലാണ് കൂടുതല്‍ വിശദമായി അറോറകള്‍ പകര്‍ത്താന്‍ അനുവദിച്ചത്. ചൊവ്വയിലെ അറോറകളെക്കുറിച്ച് മനസിലാക്കുന്നത്, കട്ടിയുള്ള അന്തരീക്ഷമുള്ള വാസയോഗ്യമായ ഒരു ലോകത്തില്‍ നിന്ന് ഇന്ന് നാം കാണുന്ന വരണ്ടതും ഏതാണ്ട് വായുരഹിതവുമായ ഗ്രഹത്തിലേക്ക് ഇത് എങ്ങനെ മാറിയെന്ന് കണ്ടെത്താന്‍ ഗവേഷകരെ സഹായിക്കും. 

2021 ന്റെ തുടക്കത്തില്‍ ചൊവ്വയ്ക്ക് ചുറ്റും ഭ്രമണപഥത്തില്‍ പ്രവേശിച്ചതിന് തൊട്ടുപിന്നാലെയാണ് ഹോപ്പ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇതിന്റെ ദൗത്യം രണ്ട് വര്‍ഷം നീണ്ടുനില്‍ക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്, അതിനാല്‍ ദൗത്യം തുടരുമ്പോള്‍ ഈ അറോറകളെക്കുറിച്ച് കൂടുതല്‍ വിശദമായി പരിശോധിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

PREV
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ