'മെറിൽ സ്ട്രീപ്പിന് ഇന്‍കം ടാക്സ് റെയിഡ് ഇല്ലല്ലോ': സിനിമ താരങ്ങളുടെ നിശബ്ദതയെക്കുറിച്ച് ജാവേദ് അക്തര്‍

Published : May 12, 2025, 10:22 AM IST
'മെറിൽ സ്ട്രീപ്പിന് ഇന്‍കം ടാക്സ് റെയിഡ് ഇല്ലല്ലോ': സിനിമ താരങ്ങളുടെ നിശബ്ദതയെക്കുറിച്ച് ജാവേദ് അക്തര്‍

Synopsis

ഇന്ത്യൻ സിനിമയിലെ സർക്കാർ വിമർശനങ്ങളെക്കുറിച്ചും, വ്യവസായത്തിലെ ഭയത്തിന്റെ അന്തരീക്ഷത്തെക്കുറിച്ചും ജാവേദ് അക്തർ സംസാരിക്കുന്നു. 

ദില്ലി: ഇന്ത്യൻ സിനിമാ മേഖലയിൽ കേന്ദ്ര സർക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുള്ള ചുരുക്കം ആളുകളില്‍ ഒരാളാണ് ഗാന രചിതാവും തിരക്കഥകൃത്തുമായ ജാവേദ് അക്തർ. തന്‍റെ ശബ്ദം ഒറ്റപ്പെട്ടതാണെങ്കിലും സിനിമാ വ്യവസായ രംഗത്തെ മറ്റ് അംഗങ്ങൾ താൻ ചെയ്യുന്നതുപോലെ വിയോജിപ്പ് പ്രകടിപ്പിക്കണമെന്ന് താന്‍ വാദിക്കുന്നില്ലെന്നും ജാവേദ് അക്തർ പറയുന്നുണ്ട്. കപിൽ സിബലിന്റെ യൂട്യൂബ് ചാനലിലെ ഒരു ചാറ്റിലാണ് തന്‍റെ അഭിപ്രായങ്ങള്‍ അദ്ദേഹം പറഞ്ഞത്.

“മെറിൽ സ്ട്രീപ്പ് യുഎസ് സർക്കാരിനെതിരെ ഒരു പ്രസ്താവന ഇറക്കി, പക്ഷേ അവരുടെ മേൽ ഒരു ആദായനികുതി റെയ്ഡ് നടക്കില്ല. ഈ അരക്ഷിതാവസ്ഥ ശരിക്കും ഉണ്ടോ ഇല്ലയോ, ഞാൻ ആ ചർച്ചയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ല. 

എന്നാൽ ഇതാണ് ധാരണ. ഈ ധാരണ, ഈ ഭീകരത ഒരാളുടെ ഹൃദയത്തിലാണെങ്കിൽ, ഒരാൾ ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്), സിബിഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ), ഒരു ആദായനികുതി റെയ്ഡ്  ഭയപ്പെടും.  ഫയലുകൾ പുറത്തുവരുമെന്നും അന്വേഷിക്കപ്പെടുമെന്നും ഭയപ്പെടും” അക്തർ പറഞ്ഞു.

പ്രശസ്ത തിരക്കഥാകൃത്തും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ സിനിമാ രംഗത്ത് നിന്നും വിയോജിപ്പിന്‍റെ സ്വരങ്ങള്‍ ഇല്ലാതാകാന്‍ കാരണം സിനിമ രംഗത്തിന്‍റെ അല്ല മൊത്തം സമൂഹത്തിന്‍റെതാണെന്ന് പറയുന്നു . സിനിമ രംഗത്ത് ജോലി ചെയ്യുന്നവര്‍ അവിടെ ജോലി ചെയ്യുന്നു എന്നെയുള്ളൂ. എല്ലാവരെപ്പോലെയുമാണ് ഈ മേഖലയും. അവരും ഈ സമൂഹത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സിനിമ മേഖലയ്ക്ക് കൂടുതല്‍ പൊലിമയുള്ളതിനാല്‍ അത് ശ്രദ്ധിക്കപ്പെടുന്നു എന്നത് മാത്രമാണ് അദ്ദേഹം പറഞ്ഞു. 

സമീപ ദിവസങ്ങളില്‍ നടന്‍ പ്രകാശ് സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ദി ലാലന്റോപ്പിനോട് സംസാരിച്ച പ്രകാശ് രാജ്, വിയോജിപ്പുകൾ അടിച്ചമർത്താൻ സർക്കാർ അതിന്റെ അധികാരം ഉപയോഗിച്ചേക്കാമെങ്കിലും ജനങ്ങളെ ചിന്തിപ്പിക്കുന്ന സിനിമകൾ സൃഷ്ടിക്കാനും അതിന്റെ റിലീസിനായി പോരാടാനും ചലച്ചിത്ര പ്രവർത്തകർ തയ്യാറാകണമെന്ന് പറ‍ഞ്ഞു. 

സഹപ്രവര്‍ത്തകര്‍ ഇത്തരക്കാരാണോ എന്ന ചോദ്യത്തിന് പ്രകാശ് രാജ് നല്‍കിയ മറുപടി ഇതായിരുന്നു “അവരിൽ പകുതിയും വിറ്റുപോയി, പകുതി പേർക്ക് ഭയമാണ്. എനിക്ക് വളരെ അടുത്ത ഒരു സുഹൃത്തുണ്ട്, അദ്ദേഹം എന്നോട് പറഞ്ഞു, 'പ്രകാശ് നിങ്ങൾക്ക് ശക്തിയുണ്ട്, നിങ്ങൾക്ക് സംസാരിക്കാം എനിക്ക് കഴിയില്ല’ എന്ന്.

നിങ്ങള്‍ പറഞ്ഞത് മനസ്സിലായെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, എനിക്ക് അദ്ദേഹത്തോട് ക്ഷമിക്കാൻ കഴിയില്ല. കാരണം ഭാവിയിൽ, ചരിത്രം എഴുതപ്പെടുമ്പോൾ, കുറ്റകൃത്യങ്ങൾ ചെയ്തവരോട് ക്ഷമിച്ചാലും. നിശബ്ദരായവരോട് അത് ക്ഷമിക്കില്ല. എല്ലാവരും ഉത്തരവാദികളാണ് ” പ്രകാശ് രാജ് പറഞ്ഞു. 

 


 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത