'പട്ടിയുടെ വില പോലും കുട്ടിക്ക് ഇല്ലല്ലോ'എന്ന വിമർശനങ്ങൾ; 'കുഞ്ഞിന് സിംപതി കൊണ്ട് കാര്യമില്ലെ'ന്ന് മീത്ത് മിറി കപ്പിൾസ്

Published : Jun 12, 2026, 04:24 PM IST
Meeth miri

Synopsis

തന്‍റെ കുഞ്ഞ് വീഴാന്‍ പോയപ്പോള്‍  കാര്യമാക്കാതെ നടന്ന് പോയ മീത്ത് മിറി കപ്പിള്‍സിന് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അത് എന്തികൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് ഇരുവരും ഇപ്പോള്‍. 

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരായ കപ്പിൾസാണ് മിഥുനും റിതുഷയും. മീത്ത് മീറി കപ്പിൾസ് എന്നാണ് ഇവർ അറിയപ്പെടുന്നത്. ഏതാനും നാളുകൾക്ക് മുൻപ് കുടുംബസമേതം പങ്കെടുത്തൊരു പരിപാടിയിൽ ഇവരുടെ കുഞ്ഞ് വീഴുന്ന വീഡിയോ പുറത്തുവന്നിരുന്നു. ബാലൻസ് നഷ്ടമായി കുഞ്ഞ് വീണിട്ടും മിഥും റിതുഷയും കാര്യമാക്കാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചു. മിഥുന്റെ കയ്യിൽ തങ്ങളുടെ നായയുെ ഉണ്ടായിരുന്നു. 'പട്ടിയുടെ വില പോലും കുട്ടിക്ക് ഇല്ലല്ലോ' എന്ന വിമർശനങ്ങളായിരുന്നു ഏറെയും വന്നത്. ഇപ്പോഴിതാ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് മീത്ത് മീറി.

മീത്ത് മീറി കപ്പിൾസിന്റെ വാക്കുകൾ ഇങ്ങനെ

മാതാപിതാക്കൾക്ക് കൊടുക്കേണ്ട കറക്ടായിട്ടുള്ളൊരു മെസേജ് കൂടി ഇതിലുണ്ട്. ഞങ്ങൾ ന്യൂ ബോൺ പാരൻസ് ആണ്. ലോകത്തിലെനിക്ക് ഏറ്റവും വലുത് ഏതെന്ന് ചോദിച്ചാൽ അത് ഭാര്യയും കുഞ്ഞുമാണ്. അവൻ അന്ന് വീണിട്ട് പോലും ഇല്ല. വീഴാൻ പോയപ്പോൾ തനിയെ കയ്യിൽ ബാലൻസ് ചെയ്തു. മിലു പ്രീ സ്കൂളില്‍ പോകുന്നൊരു കുട്ടിയാണ്. അവിടെ കൊണ്ടുവിട്ടാല്‍ അവിടെ കളിക്കുന്നതും വീഴുന്നതും ഒന്നും നമ്മള്‍ കാണുന്നില്ല. ടീച്ചര്‍മാരെ വിശ്വസിച്ച് നമ്മള്‍ അവിടെ ആക്കുന്നു. ഒന്നര വയസായൊരു കുട്ടി വീണ് കഴിഞ്ഞാല്‍ ഓടിപ്പോയി അവനെ എടുക്കുമ്പോള്‍ ഏറ്റവും ആദ്യം നോക്കുന്നത് ചുറ്റുപാടായിരിക്കും. അവിടെ ഉള്ളവരെല്ലാവരും അവനെ വീക്ഷിക്കുന്നുണ്ടാകും. അവന്‍ എമ്പാരിസ്മെന്‍റ് ആയി. അവന്‍റെ മൈന്‍റില്‍ പ്രോസസ് ആകുന്നത് എന്താണ്, ഞാന്‍ വീണ് കഴിഞ്ഞാല്‍, സ്വന്തമായിട്ട് എഴുന്നേല്‍ക്കാന്‍ പോലും കഴിവില്ലാത്ത കുട്ടിയാണെന്ന് ചിന്ത. എനിക്ക് ഒറ്റയ്ക്കത് പറ്റില്ലെന്ന തോന്നല്‍. അവന്‍ വീഴട്ടെ. എന്നിട്ട് അവിടെന്ന് എഴുന്നേല്‍ക്കണം. വീഴ്ചയില്‍ നിന്നും എഴുന്നേല്‍ക്കുമ്പോഴാണ് നമ്മള്‍ മുന്നോട്ട് പോകുന്നത്. വീഴുന്നിടത്ത് തന്നെ കിടക്കുകയാണെങ്കില്‍ ചുറ്റുമുള്ളവര്‍ അയ്യോ എന്ന് പറയും. ആ സിംപതി കിട്ടിയിട്ട് ഒരു കാര്യവും ഇല്ല. അവനെ അവിടെ സ്ട്രോങ് ആക്കുകയാണ് വേണ്ടത്.

നാളെ അവന്‍ സ്കൂളില്‍ പോയി വീണ് കഴിഞ്ഞാല്‍ നമ്മളെ പോലെ വാരിക്കോരി എടുത്ത് ഉമ്മ വച്ച് താലോലിക്കാന്‍ ആരെങ്കിലും ഉണ്ടോ. ടീച്ചര്‍മാര്‍ക്ക് പത്ത് അന്‍പത് പിള്ളേരെ നോക്കണം. അന്‍പത് പേലും വീഴാന്‍ തുടങ്ങി കഴിഞ്ഞാൽ അവര്‍ക്ക് പഠിപ്പിക്കാന്‍ പറ്റോ. അതിന്‍റെ ആവശ്യമുണ്ടോ. അവന്‍ വീഴട്ടെ. ആരെങ്കിലും വന്നെടുക്കാന്‍ അവന്‍ കാത്തിരിക്കും. എടുത്തിട്ടില്ലെങ്കില്‍ കുട്ടിക്ക് സങ്കടമാകും. അവന്‍ സ്ട്രോങ് ഒരിക്കലും ആകില്ല. കുട്ടികള്‍ ഓടണം വീഴണം പഠിക്കണം. ചെറിയ ചെറിയ വീഴ്ചകളില്‍ നിന്നും എഴുന്നേല്‍ക്കണം. സ്വന്തമായിട്ടൊരു കോണ്‍ഫിഡന്‍സ് ഉണ്ടാകണം. വീണ് കഴിഞ്ഞ് ഉടനെ എടുത്ത് കഴിഞ്ഞാല്‍ അവന്‍റെ കോണ്‍ഫിഡന്‍സാണ് നമ്മള്‍ നശിപ്പിക്കുന്നത്. അതിന്‍റെ ആവശ്യം ഇല്ല.

PREV
Read more Articles on
click me!

Recommended Stories

'മോഹന്‍ലാല്‍ പടമല്ലടോ..', ഇത് അല്ലു അര്‍ജുന്‍ പടം, അതും 20 വർഷം പഴക്കമുള്ളത് ! റീ റിലീസ് അടിപൊളിയാക്കി മലയാളികൾ
'എനിക്കൊരുപാട് പേരുദോഷം ഉണ്ട് സിസ്റ്റർമാരെ'ന്ന് അലൻസിയർ, 'ഇടയ്ക്ക് കുരിശ് വരയ്ക്കണ'മെന്ന് മറുപടി- വൈറൽ