ഫേസ്ബുക്കില്‍ മോഹന്‍ലാലിന്റെ സര്‍പ്രൈസ്; പൃഥ്വി, ടൊവീനോ, മഞ്ജു, സൂര്യ എന്നിവര്‍ക്കൊപ്പം ലൈവില്‍

By Web TeamFirst Published Mar 17, 2019, 6:05 PM IST
Highlights

ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്ന് പൃഥ്വിരാജും മുംബൈയില്‍ നിന്ന് മഞ്ജു വാര്യരും കൊച്ചിയില്‍ നിന്ന് ടൊവീനോ തോമസും ലൈവിന്റെ ഭാഗമായി. തന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് നേരത്തേ ഉയര്‍ന്ന വാര്‍ത്തകളെക്കുറിച്ച് സംസാരിച്ചായിരുന്നു മോഹന്‍ലാലിന്റെ തുടക്കം.
 

വൈകിട്ട് നാലരയ്ക്ക് ഫേസ്ബുക്കില്‍ താന്‍ ഒരു സര്‍പ്രൈസുമായി എത്തുമെന്ന വാക്ക് മോഹന്‍ലാല്‍ പാലിച്ചു. ഫേസ്ബുക്കിന്റെ തന്നെ ഹൈദരാബാദ് ഓഫീസില്‍ നിന്ന് മോഹന്‍ലാലുമായുള്ള ലൈവ് സംഭാഷണം നാലരയ്ക്ക് ആരംഭിച്ചു. നേരിട്ടല്ലെങ്കിലും മറ്റ് പലയിടങ്ങളില്‍ നിന്നുമായി പൃഥ്വിരാജ്, ടൊവീനോ തോമസ്, സൂര്യ, മഞ്ജു വാര്യര്‍, ആന്‍റണി പെരുമ്പാവൂര്‍, മോഹന്‍ലാലിന്‍റെ ഭാര്യ സുചിത്ര എന്നിവരൊക്കെ പലപ്പോഴായി രസകരമായ സംവാദത്തിന്റെ ഭാഗമായി.

ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്ന് പൃഥ്വിരാജും മുംബൈയില്‍ നിന്ന് മഞ്ജു വാര്യരും കൊച്ചിയില്‍ നിന്ന് ടൊവീനോ തോമസും തമിഴ്‌നാട്ടില്‍ നിന്ന് സൂര്യയും ലൈവിന്റെ ഭാഗമായി. തന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് നേരത്തേ ഉയര്‍ന്ന വാര്‍ത്തകളെക്കുറിച്ച് സംസാരിച്ചായിരുന്നു മോഹന്‍ലാലിന്റെ തുടക്കം. 41 വര്‍ഷമായി സിനിമയില്‍ അഭിനയിക്കുന്ന തനിക്ക് കക്ഷിരാഷ്ട്രീയമില്ലെന്ന് എല്ലാവര്‍ക്കുമറിയാമെന്നും രാഷ്ട്രീയത്തിലേക്ക് തല്‍ക്കാലമില്ലെന്നുമായിരുന്നു മോഹന്‍ലാലിന്റെ ഇതേക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മോഹന്‍ലാലിന്റെ പ്രതികരണം. 'എനിക്ക് അറിയാവുന്ന കാര്യമേ ചെയ്യാന്‍ താല്‍പര്യമുള്ളൂ. ഒരു സിനിമയില്‍ അഭിനയിച്ചുവെന്ന് പറഞ്ഞ് രാഷ്ട്രീയത്തിലിറങ്ങാന്‍ കേരളത്തില്‍ പറ്റില്ല. എനിക്ക് അങ്ങനെ ഒരു ആഗ്രഹമില്ല.' മോഹന്‍ലാല്‍ പറഞ്ഞു.

പൃഥ്വിരാജും ടൊവീനോയും ലൂസിഫറിലെ മോഹന്‍ലാല്‍ അനുഭവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ലൂസിഫറും കുഞ്ഞാലിമരയ്ക്കാരും ഒരുമിച്ചഭിനയിച്ച മുന്‍ചിത്രങ്ങളും അടക്കമുള്ള ഓര്‍മ്മകള്‍ മഞ്ജു പങ്കുവച്ചു. മോഹന്‍ലാലിനൊപ്പം ഈയിടെ അഭിനയിച്ച കാപ്പാന്‍ എന്ന സിനിമയിലെ അനുഭവമായിരുന്നു സൂര്യയ്ക്ക് പറയാനുള്ളത്. മോഹന്‍ലാലിന്റെ അഭിനയം കണ്ടാല്‍ അദ്ദേഹം ക്യാമറയ്ക്കുവേണ്ടി അഭിനയിക്കുന്നതുപോലെ തോന്നില്ലെന്ന് സൂര്യ പറഞ്ഞു. കാപ്പാനില്‍ ലാല്‍ പ്രധാനമന്ത്രിയുടെ റോളിലാണെന്നും ചിത്രത്തില്‍ അദ്ദേഹത്തിന്റെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഓഫീസറാണ് താനെന്നും സൂര്യ പറഞ്ഞു.

click me!