ജയത്തോടെ 25 കളികളില്‍ 59 പോയന്റുമായി പോയിന്റ് പട്ടികയിൽ ടോട്ടനത്തെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി രണ്ടാമതെത്തി. ഒന്നാമതുള്ള ലിവര്‍പൂളിനേക്കാള്‍ ഒരു മത്സരം കൂടുതൽ കളിച്ച സിറ്റി, രണ്ട് പോയിന്‍റിന് പിന്നിലാണ്.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ പോരാട്ടത്തിൽ ആഴ്സനലിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ മൂന്നു ഗോളിനാണ് സിറ്റിയുടെ ജയം. സെർജിയോ അഗ്യൂറോയുടെ ഹാട്രിക് മികവിലാണ് സിറ്റിയുടെ ജയം. കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ അഗ്യൂറോ സിറ്റിയെ മുന്നിലെത്തിച്ചു. 10 മിനിറ്റിന് ശേഷം ലോറന്‍റ് കോഷ്യൽനി ആഴ്സനലിനായി സമനില ഗോള്‍ നേടി.
44-ാം മിനിറ്റില്‍ അഗ്യൂറോ വീണ്ടും സിറ്റിയെ മുന്നിലെത്തിച്ചു. 61- ാം മിനിറ്റിലായിരുന്നു അഗ്യൂറോയുടെ ഹാട്രിക് ഗോൾ. ഈ ജയത്തോടെ 25 കളികളില്‍ 59 പോയന്റുമായി പോയിന്റ് പട്ടികയിൽ ടോട്ടനത്തെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി രണ്ടാമതെത്തി. ഒന്നാമതുള്ള ലിവര്‍പൂളിനേക്കാള്‍ ഒരു മത്സരം കൂടുതൽ കളിച്ച സിറ്റി, രണ്ട് പോയിന്‍റിന് പിന്നിലാണ്.
പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ജയിച്ചു കയറി. മുന്‍ ചാംപ്യന്മാരുടെ പോരാട്ടത്തില്‍ ലെസ്റ്റര്‍ സിറ്റിയെ ആണ് യുണൈറ്റഡ് വീഴ്ത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് യുനൈറ്റഡിന്റെ ജയം. ഒന്‍പതാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡാണ് യനൈറ്റഡിന്റെ വിജയഗോള്‍ നേടിയത്.
പ്രീമിയര്‍ ലീഗില്‍ റാഷ്ഫോര്‍ഡിന്‍റെ നൂറാം മത്സരമായിരുന്നു ഇത്.
ഇടക്കാല പരിശീലകന്‍ ഒലേ സോള്‍ഷെയറിന്‍റെ കീഴില്‍ 10 മത്സരങ്ങളില്‍ യുണൈറ്റഡിന്‍റെ ഒന്‍പതാം ജയമാണിത്. 2012.13 സീസണിന് ശേഷം ആദ്യമായാണ് യുണൈറ്റഡ് തുടര്‍ച്ചയായി അഞ്ച് എവേ മത്സരം ജയിക്കുന്നത്. 25 കളിയിൽ 48 പോയി്ന്‍റുള്ള യുണൈറ്റഡ് ആറാം സ്ഥാനത്താണ് .