ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഗ്യൂറോ ഹാട്രിക്കില്‍ സിറ്റി; ജയം തുടര്‍ന്ന് യുനൈറ്റഡ്

Published : Feb 04, 2019, 11:40 AM ISTUpdated : Feb 04, 2019, 11:41 AM IST
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഗ്യൂറോ ഹാട്രിക്കില്‍ സിറ്റി; ജയം തുടര്‍ന്ന് യുനൈറ്റഡ്

Synopsis

ജയത്തോടെ 25 കളികളില്‍ 59 പോയന്റുമായി പോയിന്റ് പട്ടികയിൽ ടോട്ടനത്തെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി രണ്ടാമതെത്തി. ഒന്നാമതുള്ള ലിവര്‍പൂളിനേക്കാള്‍ ഒരു മത്സരം കൂടുതൽ കളിച്ച സിറ്റി, രണ്ട് പോയിന്‍റിന് പിന്നിലാണ്.  

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ പോരാട്ടത്തിൽ ആഴ്സനലിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ മൂന്നു ഗോളിനാണ് സിറ്റിയുടെ ജയം. സെർജിയോ അഗ്യൂറോയുടെ ഹാട്രിക് മികവിലാണ് സിറ്റിയുടെ ജയം. കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ അഗ്യൂറോ സിറ്റിയെ മുന്നിലെത്തിച്ചു. 10 മിനിറ്റിന് ശേഷം ലോറന്‍റ് കോഷ്യൽനി ആഴ്സനലിനായി സമനില ഗോള്‍ നേടി.

44-ാം മിനിറ്റില്‍ അഗ്യൂറോ വീണ്ടും സിറ്റിയെ മുന്നിലെത്തിച്ചു. 61- ാം മിനിറ്റിലായിരുന്നു അഗ്യൂറോയുടെ ഹാട്രിക് ഗോൾ. ഈ ജയത്തോടെ 25 കളികളില്‍ 59 പോയന്റുമായി പോയിന്റ് പട്ടികയിൽ ടോട്ടനത്തെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി രണ്ടാമതെത്തി. ഒന്നാമതുള്ള ലിവര്‍പൂളിനേക്കാള്‍ ഒരു മത്സരം കൂടുതൽ കളിച്ച സിറ്റി, രണ്ട് പോയിന്‍റിന് പിന്നിലാണ്.

പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ജയിച്ചു കയറി. മുന്‍ ചാംപ്യന്മാരുടെ പോരാട്ടത്തില്‍ ലെസ്റ്റര്‍ സിറ്റിയെ ആണ്  യുണൈറ്റഡ് വീഴ്ത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് യുനൈറ്റഡിന്റെ ജയം. ഒന്‍പതാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡാണ് യനൈറ്റഡിന്റെ വിജയഗോള്‍ നേടിയത്.
പ്രീമിയര്‍ ലീഗില്‍ റാഷ്ഫോര്‍ഡിന്‍റെ നൂറാം മത്സരമായിരുന്നു ഇത്.

ഇടക്കാല പരിശീലകന്‍ ഒലേ സോള്‍ഷെയറിന്‍റെ കീഴില്‍ 10 മത്സരങ്ങളില്‍ യുണൈറ്റഡിന്‍റെ ഒന്‍പതാം ജയമാണിത്. 2012.13 സീസണിന് ശേഷം ആദ്യമായാണ് യുണൈറ്റഡ് തുടര്‍ച്ചയായി അഞ്ച് എവേ മത്സരം ജയിക്കുന്നത്. 25 കളിയിൽ 48 പോയി്ന്‍റുള്ള യുണൈറ്റഡ് ആറാം സ്ഥാനത്താണ് .

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സ്‌പോണ്‍സര്‍മാരായില്ല, ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി നടത്തും
മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്