
ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷന്‍ വാട്‌സ്ആപ്പിനും വ്യാജന്മാരെന്ന് റിപ്പോര്‍ട്ട്. മാല്‍വെയര്‍ബൈറ്റ്‌സ് ലാബ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. വാട്‌സ്ആപ്പ് പ്ലസ് എന്ന ആപ്പാണ് ഈ വ്യാജന്മാരില്‍ മുന്നില്‍ നില്‍ക്കുന്നത്. ഈ വ്യാജ ആപ്പുകള്‍ ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. പകരം ലിങ്കുകള്‍ വഴിയാണ് ഉപഭോക്താക്കളിലേക്കെത്തുന്നത്. എപികെ എക്സ്റ്റന്‍ഷന്‍ ഫൈലായി ഡൗണ്‍ലോഡ് ആകുന്ന ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ യുആര്‍എല്ലിനൊപ്പം ഗോള്‍ഡന്‍ നിറത്തിലുള്ള ലോഗോയിലാണ് കാണപ്പെടുന്നത്.
എഗ്രി ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷനാകും വരിക. ഈ മെസേജില്‍ ക്ലിക്ക് ചെയ്താല്‍ അവ്യക്തമായ മറ്റൊരു വെബ്‌സൈറ്റിലേക്കാണ് ഉപയോക്താവ് എത്തുക. അറബിയാണ് വെബ്‌സൈറ്റിലെ പ്രധാനഭാഷ. അയക്കുന്ന മെസേജുകളും വോയ്‌സ് ക്ലിപ്പുകളും ഹൈഡ് ചെയ്യാനുള്ള ഓപ്ഷന്‍ ഈ ആപ്പിലുണ്ടെന്നും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളടക്കം ഈ ആപ്പ് ചോര്‍ത്തുന്നുണ്ടെന്നും മാല്‍വെയര്‍ബൈറ്റ്‌സ് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam