ജലവിമാനം ഇനി പറക്കില്ല: പദ്ധതി സർക്കാർ ഉപേക്ഷിച്ചു

Web Desk |  
Published : Mar 22, 2022, 05:38 PM IST
ജലവിമാനം ഇനി പറക്കില്ല: പദ്ധതി സർക്കാർ ഉപേക്ഷിച്ചു

Synopsis

ആസ്തിമുതലുകള്‍ പൊതുമേഖസ്ഥാപനങ്ങള്‍ക്ക് നൽകും 15 കോടിയോളം ഇതുവരെ ചെലവാക്കിയ പദ്ധതി

ആലപ്പുഴ: 15 കോടിയോളം ചിലവാക്കിയ  ജലവിമാന പദ്ധതി സർക്കാർ  ഉപേക്ഷിച്ചു.  കൂട്ടിയ ഉപകരണങ്ങള്‍ പല പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നൽകാൻ സർക്കാർ ഉത്തരവായി. മത്സ്യതൊഴിലാളികളുടെ എതി‍ർപ്പാണ് പദ്ധതി അവസാനിപ്പിക്കാൻ പ്രധാന കാരണം.   മുൻ സർക്കാരിന്‍റെ കാലത്താണ്  ജലവിമാന പദ്ധതി തുടങ്ങിയത്. അഷ്ടമുടി, പുന്നമട, ബേക്കൽ, കൊച്ചി,കുമരകം എന്നിവടിങ്ങളിൽ ജലവിമാനത്താവളങ്ങള്‍ നിർമ്മിക്കാൻ  ഏകദേശം ആറു കോടിയുടെ ഉപകരണങ്ങളും വാങ്ങി. 

ഇത് പല പൊതുമേഖല സ്ഥാപനങ്ങള്‍ക്കായി  വീതിച്ചു നൽകാനാണ് തീരുമാനം. പദ്ധതി അനിശ്ചിതത്തിലായ ശേഷം ഓരോ കേന്ദ്രങ്ങളും പൊലീസ് സുരക്ഷയിലായിരുന്നു. ഇതിനായി വർഷം തോറും  ഒന്നര കോടി രൂപയായിരുന്നു ചിലവ്.  ഇതിന് പകരം ഇവ സർക്കാർ സ്ഥാപനങ്ങള്‍ക്ക് നൽകണെമന്ന് ടൂറിസം ഡയറക്ടർ ബാലകിരണിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.  

സ്പീഡ് ബോട്ടുകള്‍ കെഡിടിസിക്കും ,ടിഡിപിസിക്കും നൽകി. ബാഗേജ് സ്കാനർ, എക്സ്-റേ മെഷീൻ, സിസിടിവികള്‍, ഫോട്ടിംഗ് ജെട്ടി എന്നിവയും വിവിധ സ്ഥാപനങ്ങള്‍ക്ക് നൽകും.  തിരുവനന്തപുരം- കൊച്ചി വിമാനത്താവളങ്ങളിൽ വിമാനമിറക്കാനായി ഉണ്ടാക്കിയ കരാറും സർക്കാർ റദ്ദാക്കി. 

വേണ്ട മുന്നൊരുക്കങ്ങളും പഠനവും നടത്താതെയാണ് യുഡിഎഫ് സർക്കാർ  പദ്ധതി തുടങ്ങിയതെന്നാണ്   വിനോസഞ്ചാര വകുപ്പ് പറയുന്നത്. ഇതുവരെ പദ്ധതിക്കായി ചെലവിട്ട തുക സംബന്ധിച്ച് കൃത്യമായ കണക്കെടുപ്പ് നടത്താനും ടൂറിസം മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ നിർദ്ദേശിച്ചിട്ടുണ്ട്. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഗോസ്റ്റ്‌പെയറിംഗ് തട്ടിപ്പ്; ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു