സ്റ്റോപ്പ് ദി എഐ റേസ് മുദ്രാവാക്യമുയർത്തി പ്രതിഷേധം; പ്രമുഖ എഐ കമ്പനികളുടെ ഓഫീസുകളിലേക്ക് മാർച്ച്

Published : Mar 24, 2026, 11:36 AM IST
ai protest

Synopsis

സാൻഫ്രാൻസിസ്കോയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസനത്തിനെതിരെ 'സ്റ്റോപ്പ് ദി എഐ റേസ്' എന്ന മുദ്രാവാക്യവുമായി വൻ പ്രതിഷേധം നടന്നു. മനുഷ്യരാശിക്ക് ഭീഷണിയാകുമെന്ന ആശങ്കയിൽ എഐ വികസനം താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. എഐ ദുരുപയോഗം, തൊഴിൽ നഷ്ടം, നിയന്ത്രണങ്ങളുടെ ആവശ്യകത എന്നിവയും ലേഖനം ചർച്ചചെയ്യുന്നു.

ലോകത്തെ പ്രമുഖ സാങ്കേതിക കേന്ദ്രങ്ങളിലൊന്നായ സാൻഫ്രാൻസിസ്കോയിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വികസനത്തെതിരെ പ്രതിഷേധം ശക്തമായി. 'സ്റ്റോപ്പ് ദി എഐ റേസ്' എന്ന മുദ്രാവാക്യവുമായി ഏകദേശം 200ഓളം പേർ നഗരത്തിലെ പ്രമുഖ എഐ കമ്പനികളുടെ ഓഫീസുകളിലേക്ക് മാർച്ച് നടത്തി. ആന്ത്രോപിക് കമ്പനിയുടെ ആസ്ഥാനത്തുനിന്ന് ആരംഭിച്ച പ്രതിഷേധം പിന്നീട് ഓപ്പൺഎഐയും എക്സ് എഐയും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് നീങ്ങി.

പോസ് എഐ, ക്വിറ്റ്‍ജിപിടി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിവിധ മേഖലകളിൽ നിന്നുള്ള അക്കാദമിക് വിദഗ്ധരും മുൻ എഐ ജീവനക്കാരും പങ്കെടുത്തു. എല്ലാ പ്രധാന എഐ കമ്പനികളും ഒരുമിച്ച് സമ്മതിക്കുന്ന പക്ഷം എഐ വികസനം താൽക്കാലികമായി നിർത്തിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എഐ സാങ്കേതിക വിദ്യ മനുഷ്യർക്കു ഭീഷണിയാകുന്ന തരത്തിൽ വേഗത്തിൽ മുന്നേറുകയാണെന്ന് സംഘാടകർ ആരോപിച്ചു. സുരക്ഷാ വാഗ്ദാനങ്ങൾ ലംഘിച്ചുകൊണ്ട് കമ്പനികൾ പ്രവർത്തിക്കുന്നുവെന്നും ഇത് മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകാമെന്നും അവർ മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് ആന്ത്രോപിക് കമ്പനി അപകടകരമായ എഐ വികസനം നിർത്തിവയ്ക്കുമെന്ന നിലപാട് പിന്‍വലിച്ചതായും ഓപ്പൺഎഐയുടെ സുരക്ഷാ പ്രതിബദ്ധതകൾ ദുർബലമായതായും ആരോപണമുണ്ട്.

ഇതിനിടെ, എഐയുടെ വളർച്ചയെക്കുറിച്ച് പ്രമുഖ ശാസ്ത്രജ്ഞനായ ജെഫ്രി ഹിന്റൺ മുമ്പ് ഉയർത്തിയ ആശങ്കകളും വീണ്ടും ശ്രദ്ധ നേടുകയാണ്. സൈബർ കുറ്റകൃത്യങ്ങൾ, തിരഞ്ഞെടുപ്പുകളിലെ ഇടപെടൽ, സ്വയം നിയന്ത്രിത ആയുധങ്ങൾ തുടങ്ങിയവയിൽ എഐ ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ടെന്നും തൊഴിൽ നഷ്‍ടം വ്യാപകമാകാനിടയുണ്ടെന്നും ഭാവിയിൽ എഐ മനുഷ്യരെ മറികടക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ഇതിനകം എഐ അടിസ്ഥാനമാക്കിയ തട്ടിപ്പുകൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഡീപ്‌ഫേക്ക് വീഡിയോകൾ, വോയിസ് ക്ലോണിംഗ് തുടങ്ങിയവ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ നടക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു. അതേസമയം, വിവിധ രാജ്യങ്ങൾ എഐ നിയന്ത്രണത്തിനായി നിയമങ്ങളും മാർഗനിർദ്ദേശങ്ങളും രൂപപ്പെടുത്തുന്നുണ്ട്. യൂറോപ്യൻ യൂണിയന്റെ എഐ നിയമവും ഇന്ത്യയുടെ എഐ ഗവർണൻസ് മാർഗരേഖകളും ഇതിന്റെ ഭാഗമാണ്. എഐ സാങ്കേതിക വിദ്യയുടെ ഗുണങ്ങളും അപകടങ്ങളും തമ്മിൽ തുലനം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നതാണ് വിദഗ്ധരുടെ അഭിപ്രായം. വികസനം തുടരുമെങ്കിലും സുരക്ഷയും ഉത്തരവാദിത്തവും ഉറപ്പാക്കേണ്ടതുണ്ടെന്ന ആവശ്യവും ശക്തമാകുകയാണ്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വരുന്നൂ വൺപ്ലസ് നോർഡ് 6, കൂടെ മറ്റൊരു ഫോണ്‍ മോഡലും; സ്പെസിഫിക്കേഷനുകളും ഇന്ത്യയിലെ വിലയും ചോര്‍ന്നു
എന്‍വിഡിയക്ക് ചെക്ക്; സ്വന്തം എഐ ചിപ്പുകൾ നിർമ്മിക്കാൻ വൻ പദ്ധതി പ്രഖ്യാപിച്ച് ഇലോൺ മസ്‍ക്