അഞ്ചു വർഷത്തിനകം മനുഷ്യരാശിക്ക് ഭീഷണിയാകുമോ എഐ? മുൻ ഓപ്പൺ എഐ ഗവേഷകന്‍റെ മുന്നറിയിപ്പ്

Published : Mar 28, 2026, 07:55 PM IST
AI

Synopsis

ഓപ്പൺ എഐയിലെ മുൻ ഗവേഷകനായ ഡാനിയൽ കൊക്കോട്ടജ്‌ലോ, അടുത്ത അഞ്ചു വർഷത്തിനുള്ളിൽ എഐ മനുഷ്യന്റെ നിയന്ത്രണം വിട്ടുപോകാൻ 70% വരെ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു. എഐയുടെ വേഗതയേറിയ വളർച്ച, സുരക്ഷാ നടപടികളിലെ വെല്ലുവിളികൾ, ടെക് കമ്പനികളുടെ മത്സരം എന്നിവ മനുഷ്യരാശിക്ക് തന്നെ ഭീഷണിയാകുമെന്നും അദ്ദേഹം പറയുന്നു.

എഐയുടെ ഭാവിയെക്കുറിച്ച് പുതിയ ആശങ്കകൾ ഉന്നയിച്ച് ഓപ്പൺ എഐയിലെ മുൻ ഗവേഷകനായ ഡാനിയൽ കൊക്കോട്ടജ്‌ലോ. കൃത്രിമ ബുദ്ധിയുടെ അഥവാ എഐയുടെ ഭാവിയെക്കുറിച്ച് ഗൗരവമായ മുന്നറിയിപ്പ് ആണ് അദ്ദേഹം ഉയർത്തിയിരിക്കുന്നത്. ദ ഡയിലി ഷോ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ തന്നെ എഐ മനുഷ്യരുടെ നിയന്ത്രണത്തിന് പുറത്തേക്ക് പോകാൻ സാധ്യതയുണ്ടെന്ന് ഡാനിയൽ കൊക്കോട്ടജ്‌ലോ മുന്നറിയിപ്പ് നൽകി.

എഐ വികസനത്തിന്റെ വേഗത കഴിഞ്ഞ കുറച്ച് വർഷങ്ങളായി അതിവേഗത്തിൽ വർധിച്ചുവരികയാണ്. ഈ പുരോഗതി ഭാവിയിൽ വലിയ അപകടസാധ്യതകൾ സൃഷ്ടിക്കുമെന്ന് കൊകൊടാജ്ലോ മുന്നറിയിപ്പ് നൽകി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ എഐ നിയന്ത്രണം നഷ്‍ടപ്പെട്ടാൽ മനുഷ്യരാശിക്കുതന്നെ ഭീഷണിയാകും. അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്ന ഫ്യൂച്ചേഴ്‌സ് പ്രോജക്റ്റ് എന്ന സംഘത്തിന്റെ കണക്കുകൾ പ്രകാരം, മനുഷ്യരാശി പൂര്‍ണമായും നശിക്കാൻ പോലും 70 ശതമാനം സാധ്യതയുണ്ട് എന്നാണ് അവകാശപ്പെടുന്നത്.

ഇപ്പോൾ നിലവിലുള്ള എഐ സംവിധാനങ്ങളെ നിയന്ത്രിക്കുന്നത് സാങ്കേതികമായി എളുപ്പമാണെങ്കിലും, ഭാവിയിൽ അത് വളരെ സങ്കീർണ്ണമാകുമെന്ന് അദ്ദേഹം പറയുന്നു. പ്രതിരോധ സംവിധാനങ്ങൾ, സൈനിക ശൃംഖലകൾ എന്നിവയിൽ എഐ കൂടുതൽ ഇടംപിടിക്കുന്നതോടെ, അവയെ നിർത്തിവയ്ക്കുന്നത് പ്രായോഗികമല്ലാത്തതാകാം എന്നും അത്തരം സാഹചര്യങ്ങളിൽ മനുഷ്യർക്ക് നിയന്ത്രണം നഷ്‍ടപ്പെടാൻ സാധ്യത കൂടുതലാണ് എന്നും ഡാനിയൽ കൊക്കോട്ടജ്‌ലോ പറയുന്നു.

എഐ സിസ്റ്റങ്ങൾ മനുഷ്യ മൂല്യങ്ങളുമായി പൊരുത്തപ്പെടുത്തുന്നതാണ് ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്. ഈ പ്രശ്നം ഇപ്പോഴും പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ഡാനിയൽ കൊക്കോട്ടജ്‌ലോ വ്യക്തമാക്കി. കൂടുതൽ ശക്തമായ എഐ സിസ്റ്റങ്ങൾ വികസിക്കുമ്പോൾ, അവയുടെ പ്രവർത്തനം പ്രവചിക്കാനാകാത്ത രീതിയിലാകാനും സാധ്യതയുണ്ട്. ടെക് കമ്പനികൾ തമ്മിലുള്ള കടുത്ത മത്സരവും ആശങ്ക വർധിപ്പിക്കുന്ന ഘടകമാണ്. കൂടുതൽ ശക്തമായ എഐ വികസിപ്പിക്കാൻ കമ്പനികൾ തമ്മിൽ മത്സരിക്കുന്ന സാഹചര്യത്തിൽ, സുരക്ഷാ നടപടികൾ അവഗണിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു കമ്പനി സുരക്ഷയ്ക്കായി മന്ദഗതിയിലായാൽ, മറ്റൊന്ന് വേഗത്തിൽ മുന്നേറാൻ ശ്രമിക്കും.

ഭാവിയിൽ എഐ സംവിധാനങ്ങൾ മനുഷ്യരെ ആശ്രയിക്കാതെ സ്വയം പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്വയം പ്രവർത്തിക്കുന്ന ഫാക്ടറികൾ നിർമ്മിച്ച്, സ്വന്തം അടിസ്ഥാന സൗകര്യങ്ങൾ നിയന്ത്രിക്കുന്ന സിസ്റ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എങ്കിലും എല്ലാ വിദഗ്ധരും ഈ വിലയിരുത്തലുകളോട് യോജിക്കുന്നില്ല. ചിലർക്ക് ഇത് അതിശയോക്തിയായ ആശങ്കകളായി തോന്നുന്നുണ്ട്. എന്തായാലും എഐ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ കൂടുതൽ ശക്തമാകേണ്ടത് അനിവാര്യമാണെന്നാണ് പൊതുവായ അഭിപ്രായം.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചൊവ്വയിലേക്കുള്ള സ്കൈഫാൾ ദൗത്യത്തിനായി ആണവോർജ്ജം ഉപയോഗിക്കുന്ന ബഹിരാകാശ പേടകവുമായി നാസ
സോഷ്യൽ മീഡിയ അഡിക്ഷൻ കേസ്, മെറ്റയും യൂട്യൂബും കുറ്റക്കാരെന്ന് കോടതി, 6 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്