ഇതെന്തൊരു ലോകം; 'അമ്മായിഅമ്മ എത്രയും വേ​ഗം മരിക്കട്ടെ', ഭണ്ഡാരത്തിലെ 20 രൂപാനോട്ടിൽ വിചിത്രമായ ആഗ്രഹം

Published : Jan 17, 2025, 10:37 AM IST
ഇതെന്തൊരു ലോകം; 'അമ്മായിഅമ്മ എത്രയും വേ​ഗം മരിക്കട്ടെ', ഭണ്ഡാരത്തിലെ 20 രൂപാനോട്ടിൽ വിചിത്രമായ ആഗ്രഹം

Synopsis

'എന്റെ അമ്മായിഅമ്മ എത്രയും വേ​ഗം മരിക്കട്ടെ' എന്നായിരുന്നു ഈ 20 രൂപാ നോട്ടിൽ പേന കൊണ്ട് കുറിച്ചിരിക്കുന്നത്. ഏതോ ഒരു യുവതി സ്വന്തം കൈപ്പടയിൽ എഴുതി അമ്മായിഅമ്മയുടെ മരണത്തിന് ആ​ഗ്രഹിച്ചുകൊണ്ട് ക്ഷേത്ര ഭണ്ഡാരത്തിൽ ഇട്ടതാണ് ഈ 20 രൂപാ നോട്ട് എന്നാണ് കരുതുന്നത്. 

വളരെ വിചിത്രമായ പല കാര്യങ്ങളും ഈ ലോകത്ത് സംഭവിക്കാറുണ്ട്. മനുഷ്യർ വളരെ സങ്കീർണതയുള്ള ജീവികളാണ് എന്ന് പറയാറുണ്ട്. അത് തെളിയിക്കുന്ന അനേകം വാർത്തകളും സംഭവങ്ങളും നാം കാണുകയും അറിയുകയും ചെയ്യാറുണ്ട്. അതുപോലെ ഒരു വിചിത്രമായ സംഭവമാണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്. 

ഈ ചിത്രത്തിൽ കാണുന്നത് ഒരു 20 രൂപാ നോട്ടാണ്. ഒരു അമ്പലത്തിലെ ഭണ്ഡാരത്തിൽ നിന്നാണ് ഇത് കിട്ടിയത് എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഫ്‌സൽപൂർ താലൂക്കിലെ ഘട്ടരാഗി ഗ്രാമത്തിലെ ഭാഗ്യവന്തി ദേവി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് ഈ നോട്ട് കണ്ടെത്തിയതത്രെ. തൻ്റെ അമ്മായിയമ്മയുടെ മരണത്തിനായി ആ​ഗ്രഹിച്ചുകൊണ്ടുള്ള ഒരു കുഞ്ഞുകുറിപ്പാണ് ആ നോട്ടിൽ എഴുതിയിരുന്നത്. ക്ഷേത്രം അധികൃതർ ഭാണ്ഡാരത്തിൽ ഭക്തർ സമർപ്പിച്ച സംഭാവനകൾ എണ്ണുന്നതിനിടയിലാണ് ഈ നോട്ടും കണ്ടെത്തിയത്. 

'എന്റെ അമ്മായിഅമ്മ എത്രയും വേ​ഗം മരിക്കട്ടെ' എന്നായിരുന്നു ഈ 20 രൂപാ നോട്ടിൽ പേന കൊണ്ട് കുറിച്ചിരിക്കുന്നത്. ഏതോ ഒരു യുവതി സ്വന്തം കൈപ്പടയിൽ എഴുതി അമ്മായിഅമ്മയുടെ മരണത്തിന് ആ​ഗ്രഹിച്ചുകൊണ്ട് ക്ഷേത്ര ഭണ്ഡാരത്തിൽ ഇട്ടതാണ് ഈ 20 രൂപാ നോട്ട് എന്നാണ് കരുതുന്നത്. 

എന്തായാലും, ഈ നോട്ടിന്റെ വാർത്ത ആളുകളെ അമ്പരപ്പിച്ചു. പണം എണ്ണിക്കൊണ്ടിരിക്കുന്ന ക്ഷേത്രം അധികൃതരും ഈ നോട്ട് കണ്ട് അമ്പരന്ന് പോയി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്തെല്ലാം വിചിത്രമായ പ്രാർത്ഥനകളാണ് മനുഷ്യർക്ക് അല്ലേ? 

60 ലക്ഷം രൂപയും ഒരു കിലോ വെള്ളിയും 200 സ്വർണാഭരണങ്ങളും ഇത് കൂടാതെ ഭണ്ഡാരത്തിൽ ഭക്തർ സമർപ്പിച്ചിരുന്നു. 

കാണുന്നവര്‍പോലും കരഞ്ഞുപോവും, എന്തൊരു ക്രൂരതയാണിത്; ഉടമയെ കാത്ത് 8 മണിക്കൂർ മാർക്കറ്റിലിരുന്ന് നായ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!