ഇതാണ് ഒരമ്മ മകൾക്കയച്ച ആ വൈറൽ സന്ദേശം, കണ്ണ് നനഞ്ഞ് സോഷ്യൽ മീഡിയയും

Published : May 26, 2026, 01:35 PM IST
Viral voice note

Synopsis

ശാലിനി പഥക് എന്ന യുവതിക്ക് അമ്മ അയച്ച ഒരു വോയിസ് മെസ്സേജാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതിവൈകാരികമായി യുവതി ഷെയര്‍ ചെയ്തിരിക്കുന്ന ഈ സന്ദേശം ആരുടേയും ഹൃദയത്തെ തൊടുമെന്നുറപ്പ്.  

വീട്ടിൽ നിന്നും മാറി നിൽക്കുന്നവർക്ക് പലപ്പോഴും ഏറ്റവുമധികം മിസ് ചെയ്യാറുള്ളത് അവരുടെ അമ്മയെ ആയിരിക്കും. ജോലിയൊക്കെ കഴിഞ്ഞ് ക്ഷീണിച്ച് വരുമ്പോൾ അകലങ്ങളിൽ നിന്നും അവർ സ്നേഹത്തോടെ അയക്കുന്ന ചില സന്ദേശങ്ങൾ നമ്മുടെ ദിവസങ്ങളെ വീണ്ടും ജീവസ്സുറ്റതാക്കാറുണ്ട്. അതുപോലെ, ഒരമ്മയുടെ വോയ്‍സ് മെസ്സേജാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ശാലിനി പഥക് എന്ന യുവതിയാണ് ഈ വോയ്സ് മെസ്സേജ് ഷെയർ ചെയ്തിരിക്കുന്നത്. അവളുടെ അമ്മ അയച്ച വോയ്സാണ് ഇത്.

'ലാഡോ' എന്നാണ് സ്നേ​ഹത്തോടെ അമ്മ ശാലിനിയെ വിളിക്കുന്നത്. വോയ്സ് മെസ്സേജിൽ അമ്മ ശാലിനിയോട് പറയുന്നത്, വികാരങ്ങളെ അവരവരുടെ ഉള്ളിൽ തന്നെ അടക്കിപ്പിടിക്കരുത് എന്നാണ്. ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ അത് സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും തുറന്ന് സംസാരിക്കണമെന്നും അമ്മ പറയുന്നു. ഒന്നിനെ കുറിച്ചും ഓർത്ത് സമ്മർദ്ദത്തിലാകരുത്, മറ്റുള്ളവരുമായി വേദനകൾ പങ്കുവയ്ക്കുന്നത് ആ വേദന ലഘൂകരിക്കാൻ സഹായിക്കും. വൈകാരിക സംഘർഷങ്ങൾ ഒറ്റയ്ക്ക് ചുമക്കരുത് എന്നാണ് അമ്മ അവളെ ഓർമ്മിപ്പിക്കുന്നത്.

 

 

ഉറങ്ങുമ്പോൾ ഫോൺ സയലന്റ് മോഡിലായതിനാൽ പിറ്റേന്ന് ഉണർന്നപ്പോഴാണ് അമ്മയുടെ ഈ സന്ദേശം കേട്ടത് എന്നും അവൾ പറയുന്നു. 'എന്റെ ജീവിതത്തിൽ അവരെ അർഹിക്കാൻ ഞാൻ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല' എന്നും വൈകാരികമായി ശാലിനി കുറിക്കുന്നു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. അമ്മയെ പോലെ അമ്മ മാത്രമേ ഉണ്ടാകൂ എന്നാണ് പലരും വീഡിയോയോട് പ്രതികരിച്ചത്. ഇത്രയും സ്നേഹവും കരുതലും നൽകുന്ന ഒരു അമ്മയുണ്ടാകുന്നത് ഭാ​ഗ്യം തന്നെ എന്നും പലരും പ്രതികരിച്ചു. അതേസമയം, സ്വന്തം അമ്മയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവച്ചവരും ഉണ്ട്.

PREV
Read more Articles on
click me!

Recommended Stories

ബോയ്‍ഫ്രണ്ടൊന്നും വേണ്ടെന്നേ, ഒറ്റയ്ക്ക് ഷോപ്പ് ചെയ്ത് തളർന്നോ? 149 രൂപയ്‍ക്ക് അരമണിക്കൂർ നേരത്തേക്ക് അസിസ്റ്റന്റ്!
'അതിന്റെ കാലൊടിച്ചിട്ട് നിന്ന് ചിരിക്കുന്നോ?'; നായയെ ഉപദ്രവിച്ച യുവാവിന്റെ മേൽ തുപ്പി, ചീത്ത വിളിച്ച് റഷ്യൻ യുവതി