പ്രവാസജീവിതത്തിന്‍റെ ഗ്ലാമറിനപ്പുറം ചില ത്യാഗങ്ങളുമുണ്ട് എന്ന് പറയുകയാണ് അനുഷ്ക എന്ന യുവതി. ദുബായിയില്‍ ജോലി നോക്കവെ തനിക്ക് ത്യജിക്കേണ്ടി വന്ന സ്വകാര്യസന്തോഷങ്ങളെ കുറിച്ചാണ് അവള്‍ പറയുന്നത്. 

തിളങ്ങുന്ന മാളുകളും ആഡംബര ജീവിതവുമൊക്കെയായി പലർക്കും ദുബായ് ജീവിതം ഒരു സ്വപ്നതുല്യമായ കാര്യമാണ്. എന്നാൽ, വിദേശത്തെ ഈ വിജയങ്ങൾക്ക് പിന്നിൽ ആരും കാണാത്ത വ്യക്തിപരമായ ത്യാഗങ്ങളുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് ദുബായിൽ താമസിക്കുന്ന ഒരു 23-കാരി. ദുബായിൽ കോർപ്പറേറ്റ് ജോലി ചെയ്യുന്ന, അനുഷ്ക ശർമ്മ എന്ന ഇന്ത്യൻ യുവതിയാണ് ഇൻസ്റ്റാഗ്രാമിലൂടെ പ്രവാസജീവിതത്തിന്റെ ചില വേദനകൾ തുറന്നുപറഞ്ഞ് രംഗത്തെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വന്തം നാടും വീടും വിട്ട് ദൂരെയൊരു നഗരത്തിൽ ജീവിതം കെട്ടിപ്പടുക്കുമ്പോൾ നേരിടേണ്ടി വരുന്ന ഏകാന്തതയെയും വൈകാരിക സമ്മർദ്ദങ്ങളെയും കുറിച്ചാണ് അനുഷ്ക വീഡിയോയിൽ സംസാരിക്കുന്നത്. ആളുകൾ ദുബായിലെ ടാക്സ് ഫ്രീ ശമ്പളം മാത്രമേ കാണാറുള്ളൂ, എന്നാൽ ഇവിടെ ജീവിക്കാനായി നൽകേണ്ടി വരുന്ന യഥാർത്ഥ വില എന്താണെന്ന് ആർക്കും അറിയില്ല. വീട്ടിൽ നിന്ന് മാറി നിൽക്കുക, അസുഖം വരുമ്പോൾ ആരുമില്ലാതെ ഒറ്റയ്ക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യുക, എല്ലാ വിശേഷദിവസങ്ങളും വെറും വീഡിയോ കോളുകളിൽ മാത്രം ഒതുക്കുക... ഇതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും, കുടുംബത്തിന്റെ സുരക്ഷിതമായ ഭാവിക്കായി ഇന്നത്തെ സുഖസൗകര്യങ്ങൾ ത്യാഗം ചെയ്യുന്നത് എപ്പോഴും മൂല്യമുള്ള കാര്യമാണ്" - അനുഷ്ക വീഡിയോയിൽ പറയുന്നു.

സോഷ്യൽ മീഡിയ സാധാരണയായി ജീവിതത്തിന്റെ ഭംഗിയുള്ള വശങ്ങളും, വീക്കെൻഡിലെ മനോഹരമായ കാഴ്ചകളും, കരിയറിലെ വളർച്ചയും മാത്രമേ കാണിക്കാറുള്ളൂ എന്ന് അനുഷ്ക തന്റെ പോസ്റ്റിന്റെ ക്യാപ്ഷനിൽ പറയുന്നു. എന്നാൽ, ഒരു വലിയ നഗരത്തിൽ അതിജീവിക്കാൻ തങ്ങൾ നൽകുന്ന വില എന്താണെന്ന് നാടുവിട്ട് ജീവിക്കുന്ന പ്രവാസികൾക്ക് മാത്രമേ ശരിക്കും മനസ്സിലാകൂ എന്നും അവർ കൂട്ടിച്ചേർത്തു.

View post on Instagram

ഓഫീസിലെ കഠിനമായ ഒരു ദിവസത്തിന് ശേഷം ക്ഷീണിതയായി മടങ്ങിയെത്തി എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യേണ്ടി വരുന്നത്, കുടുംബത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒപ്പമുണ്ടാകാൻ കഴിയാതെ വരുന്നത്, പെട്ടെന്നുണ്ടാകുന്ന ഹോംസിക്ക്നസ് എന്നിവയെല്ലാം ചിലപ്പോഴൊക്കെ മനസ്സിന് വലിയ ഭാരമായി തോന്നാമെന്നും അനുഷ്ക തുറന്നുപറയുന്നു. എങ്കിലും, വളരെ പോസിറ്റീവായ ഒരു സന്ദേശത്തോടെയാണ് അനുഷ്ക തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്. വെല്ലുവിളികൾ ഉണ്ടാകുമ്പോൾ തങ്ങൾ എന്തിനാണ് ഈ യാത്ര തുടങ്ങിയതെന്ന് എല്ലാവരും ഓർക്കണമെന്നും അവർ പറയുന്നു.