95 കോടി, ലൈംഗിക ആരോപണം പിന്‍വലിക്കാന്‍ റെസ്‌ലിംഗ് കമ്പനിമുതലാളി നല്‍കിയത് വന്‍തുക!

Published : Jul 09, 2022, 07:07 PM IST
 95 കോടി, ലൈംഗിക ആരോപണം പിന്‍വലിക്കാന്‍  റെസ്‌ലിംഗ് കമ്പനിമുതലാളി നല്‍കിയത് വന്‍തുക!

Synopsis

ഡബ്ല്യൂ ഡബ്ല്യൂ എഫ് പരിപാടികള്‍ നിര്‍മിക്കുന്ന കമ്പനിയുടെ മേധാവിക്കെതിരെ നാല്  റെസ്‌ലിംഗ് താരങ്ങളാണ് ലൈംഗിക ചൂഷണ പരാതികളുമായി രംഗത്ത് വന്നത്. 

റെസ്‌ലിംഗ് പരിപാടികളിലൂടെ ശ്രദ്ധേയമായ ലോകത്തെ ഏറ്റവും വലിയ റെസ്‌ലിംഗ് എന്റര്‍ടയിന്‍മെന്റ് കമ്പനിയായ വേള്‍ഡ് റെസ്‌ലിംഗ് എന്റര്‍ടെയിന്‍മെന്റ് (World Wrestling Entertainment, Inc- WWE) ലൈംഗിക വിവാദത്തില്‍. ലോകത്തെ ഏറ്റവുമധികം കാഴ്ചക്കാരുള്ള റെസ്‌ലിംഗ് വിനോദ പരിപാടികള്‍ ഒരുക്കുന്ന വേള്‍ഡ് റെസ്‌ലിംഗ് ഫെഡറേഷന്റെ (WWF) ഉടമകളായ കമ്പനിയുടെ മേധാവിയാണ് ലൈംഗിക വിവാദത്തില്‍ പെട്ടത്. പ്രമുഖ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന ഡബ്ല്യൂ ഡബ്ല്യൂ എഫ് പരിപാടികള്‍ നിര്‍മിക്കുന്ന കമ്പനിയുടെ മേധാവിക്കെതിരെ നാല്  റെസ്‌ലിംഗ് താരങ്ങളാണ് ലൈംഗിക ചൂഷണ പരാതികളുമായി രംഗത്ത് വന്നത്. തുടര്‍ന്ന്, തനിക്കെതിരായ കേസുകള്‍ ഒത്തു തീര്‍ക്കുന്നതിന്റെ ഭാഗമായി ഇദ്ദേഹം നാല് റെസ്‌ലിംഗ് വനിതാ താരങ്ങള്‍ക്കുമായി 12 മില്യന്‍ ഡോളര്‍ (95 കോടി രൂപ) നല്‍കിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 

റെസ്‌ലിംഗ് ബിസിനസ് രംഗത്തെ ഇതിഹാസതുല്യനായ വിന്‍സ് മക്മഹനാണ് ലൈംഗിക വിവാദത്തില്‍ പെട്ടത്. പരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇയാള്‍ തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തതായാണ് നാല് താരങ്ങള്‍ ആരോപിച്ചത്. മക്മഹന്‍ തന്നെ പല തവണ ലൈംഗികമായി ചൂഷണം ചെയ്തതായി പ്രമുഖയായ ഒരു റെസ്‌ലിംഗ് താരമാണ് ആദ്യം ആരോപണം ഉന്നയിച്ചത്. ഇയാള്‍ പല വട്ടം തന്നെക്കൊണ്ട് ഓറല്‍ സെക്‌സ് ചെയ്യിക്കുകയും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായാണ് ഇവര്‍ പരാതിപ്പെട്ടത്. താന്‍ വിസമ്മതിക്കുന്ന ഘട്ടം വന്നപ്പോള്‍ പരിപാടികളില്‍നിന്ന് തന്നെ ഒഴിവാക്കുകയും കരാര്‍ പുതുക്കാതെ മാറ്റിനിര്‍ത്തുകയും ചെയ്തതായാണ് ഇവര്‍ കേസ് നല്‍കിയത്.

 

മക്മഹന്‍

 

ഈ ആരോപണത്തിന് പിന്നാലെയാണ് മറ്റ് മൂന്ന് വനിതാ റെസ്‌ലിംഗ് താരങ്ങള്‍ പരാതിയുമായി എത്തിയത്. മക്മഹന്‍ തങ്ങളെയും ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായാണ് ഇവര്‍ ആരോപിച്ചത്. പരിപാടികളില്‍ ഇടം നല്‍കുന്നതിന് പകരം സെക്‌സ് ആണ് ഇയാള്‍ ആവശ്യപ്പെട്ടത് എന്നാണ് ഇവര്‍ പരാതി നല്‍കിയത്. പല തവണ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌ന വീഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്തു എന്നും ഇവരുടെ പരാതികളില്‍ പറയുന്നു. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ മുറിയിലേക്ക് കൊണ്ടുപോയി ഓറല്‍ സെക്‌സ് ചെയ്യിക്കുകയാണ് ഇയാളുടെ പതിവെന്നും അവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

തുടര്‍ന്ന്, കമ്പനി ബോര്‍ഡ് ചേര്‍ന്ന് മക്മഹനെതിരായ അന്വേഷണം ആരംഭിക്കുകയും ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. സിനിമ, സ്‌പോര്‍ട്്‌സ് പരിപാടികള്‍ അടക്കം അനേകം മേഖലകളില്‍ വമ്പന്‍ മുതല്‍മുടക്ക് നടത്തിയ കമ്പനിയുടെ മേധാവി പല ഇടങ്ങളിലും സമാനമായ രീതിയില്‍ ലൈംഗിക ചൂഷണം നടപ്പാക്കിയതായും കണ്ടെത്തി. ഇതിനെ തുടര്‍ന്ന് മാസങ്ങള്‍ക്കു മുമ്പ് മക്മഹന്‍ കമ്പനിയുടെ സി ഇ ഒ സ്ഥാനത്തുനിന്നും പടിയിറങ്ങിയിരുന്നു.  ഇയാളുടെ മകള്‍ സ്‌റ്റെഫാനിയാണ് ഇപ്പോള്‍ കമ്പനിയുടെ താല്‍ക്കാലിക സി ഇ ഒ. 

അതിനിടെയാണ്, വന്‍തുക നല്‍കി കേസ് ഒത്തുതീര്‍പ്പാക്കിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ വാര്‍ത്ത പുറത്തുവിട്ടത്. പരാതിക്കാരായ നാല് റെസ്‌ലിംഗ് വനിതാ താരങ്ങള്‍ക്കുമായി 12 മില്യന്‍ ഡോളര്‍ (95 കോടി രൂപ) നല്‍കിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ മക്മഹനോ കമ്പനിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരാതിക്കാരായ വനിതാ താരങ്ങളും ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍, കേസ് നടപടികളില്‍നിന്ന് തങ്ങള്‍ പിന്‍വാങ്ങുന്നതായി ഇവര്‍ അറിയിച്ചിട്ടുണ്ട്. 

വിവാദങ്ങളെ തുടര്‍ന്ന്, കമ്പനിയുടെ ഓഹരികള്‍ക്ക് വിലിയിടിവ് തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 
 

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം