ഓടുന്ന കാറിന്‍റെ മുകളിലിരുന്ന് പുലിവാല് പിടിച്ചൊരു ഗതാഗതമന്ത്രി!

Published : Jun 14, 2022, 09:49 AM IST
ഓടുന്ന കാറിന്‍റെ മുകളിലിരുന്ന് പുലിവാല് പിടിച്ചൊരു ഗതാഗതമന്ത്രി!

Synopsis

ഓടിക്കൊണ്ടിരിക്കുന്ന ഫോർഡ് എൻഡവറില്‍ മന്ത്രിക്കൊപ്പം പിൻവശത്തെ ജനാലകളിൽ തൂങ്ങി നിന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥരും

സോഷ്യല്‍ മീഡിയയില്‍ വൈറലായി പഞ്ചാബിലെ ഗതാഗത മന്ത്രി ലാൽജിത് സിംഗ് ഭുള്ളർ ഓടുന്ന വാഹനത്തിന്‍റെ സൺറൂഫിന് മുകളിൽ ഇരിക്കുന്ന വീഡിയോ.  ഓടിക്കൊണ്ടിരിക്കുന്ന ഫോർഡ് എൻഡവറില്‍ മന്ത്രിക്കൊപ്പം രണ്ട് പോലീസ് ഉദ്യോഗസ്ഥർ പിൻവശത്തെ ജനാലകളിൽ തൂങ്ങി നിൽക്കുന്നതും വീഡിയോയിൽ കാണാം. 

"ആ പണം ഇന്ത്യയില്‍ നിക്ഷേപിച്ചാല്‍ ലാഭം ഉറപ്പ്.." വണ്ടിക്കമ്പനി മുതലാളിയോട് വാക്സിന്‍ കമ്പനി മുതലാളി!

ഫോർഡ് എൻഡവറിന് രണ്ട് മാരുതി സുസുക്കി ജിപ്‌സികൾ അകമ്പടി സേവിക്കുന്നുണ്ട്. സ്‍പീക്കറുകളിലൂടെ ഉച്ചത്തിലുള്ള പഞ്ചാബി സംഗീതം മുഴങ്ങുന്നു. മന്ത്രിയെ ക്യാമറ സൂം ഇൻ ചെയ്യുമ്പോൾ അദ്ദേഹം ക്യാമറയ്ക്ക് നേരെ കൈവീശി കാണിക്കുന്നത് കാണാം. വാഹനവ്യൂഹം ദേശീയ പാതയിലാണെന്ന് തോന്നുന്നതായും അതിവേഗം ഓടുന്നതായും കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വീഡിയോയ്ക്കെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. തന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും ജീവനാണ് മന്ത്രി അപകടത്തിലാക്കിയതെന്നാണ് നെറ്റിസൺസ് പറയുന്നത്. കോൺഗ്രസും അകാലിദളും ഉള്‍പ്പെടയുള്ള രാഷ്ട്രീയ പാർട്ടികൾ ലാൽജിത് സിംഗ് ഭുള്ളറിന്‍റെ പ്രവൃത്തിയെ വിമർശിച്ചു.

ചൈനീസ് തൊഴിലാളികളെ ഒഴിഞ്ഞ കെട്ടിടങ്ങളിലും സൈനിക ക്യാമ്പുകളിലും പാർപ്പിച്ച് അമേരിക്കന്‍ മുതലാളി!

അതേസമയം സംഭവത്തില്‍ മന്ത്രി ക്ഷമ ചോദിച്ചു. “സംഭവത്തില്‍ ഞാൻ ക്ഷമ ചോദിക്കുന്നു.. തെറ്റ് സമ്മതിക്കുന്നതിൽ എനിക്ക് ഒരു മടിയുമില്ല. ഭാവിയിൽ ഇത്തരം പരാതികൾ ഉന്നയിക്കാൻ അനുവദിക്കില്ലെന്ന് എന്നെ തിരഞ്ഞെടുത്ത ജനങ്ങൾക്ക് ഞാൻ ഉറപ്പ് നൽകുന്നു..” ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ലാൽജിത് സിംഗ് ഭുള്ളർ പറഞ്ഞു. ആം ആദ്‍മി പാർട്ടി (എഎപി) പഞ്ചാബിലെ തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ചിത്രീകരിച്ച വീഡിയോ മൂന്ന് മാസം പഴക്കമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ബുക്ക് ചെയ്‍ത വണ്ടി എന്ന് കിട്ടുമെന്ന് താരം, തന്‍റെ ഭാര്യ പോലും ക്യൂവിലാണെന്ന് മഹീന്ദ്ര മുതലാളി!

ഈ വർഷം ജനുവരിയിൽ, കൊൽക്കത്തയിലെ ലാൽബസാർ ഏരിയയിൽ, കാർ ചലിക്കുമ്പോൾ കാറുകളുടെ സൺറൂഫിൽ നില്‍ക്കുന്ന ആളുകൾക്കെതിരെ കാമ്പെയ്‌ൻ ആരംഭിക്കാൻ ഉത്തരവിട്ടിരുന്നു. ചലിക്കുന്ന ട്രാഫിക്കിൽ ആളുകൾ സൺറൂഫിൽ നിന്ന് ഇറങ്ങുന്ന സംഭവങ്ങൾ പോലീസുകാർ കണ്ടുതുടങ്ങിയതിനാലാണ് ഈ ഉത്തരവ്. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളായ മാ, എജെസി ബോസ് റോഡ് ഫ്‌ളൈഓവറുകൾ എന്നിവിടങ്ങളിൽ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഉണ്ട്. 

Maruti YFG : മാരുതി - ടൊയോട്ട സഖ്യത്തിന്‍റെ പുതിയ മോഡല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസിന് മതിയായ തെളിവുകൾ പ്രദേശത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. അതിനാൽ ട്രാഫിക് പോലീസുകാർ 2000 രൂപ പിഴ ചുമത്തി. മോട്ടോർ വെഹിക്കിൾസ് ആക്ടിലെ സെക്ഷൻ 184 (എഫ്) പ്രകാരം നിയമലംഘകർക്ക് 1,000 രൂപ. ഈസ്റ്റ് ഗാർഡ് പാർക്ക് സ്ട്രീറ്റ്-പാർക്ക് സർക്കസ്-മാ ഫ്ലൈഓവർ സോണിന് ചുറ്റും അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് രണ്ട് കുറ്റവാളികൾക്ക് ഇതിനകം പിഴ ചുമത്തിയിട്ടുണ്ട്. ഇത് ബോധവൽക്കരണത്തിന് വേണ്ടിയാണെന്ന് കൊൽക്കത്ത പോലീസ് പറഞ്ഞു.

ഡ്രൈവിംഗിനിടെ ഥാറിൽ നിന്ന് നോട്ടുകള്‍ വീശിയെറിഞ്ഞ യുവാവ്, പൊലീസിന്‍റെ വക മുട്ടന്‍പണി!

സൺറൂഫുള്ള വാഹനം വാങ്ങുന്നത് സമീപകാലത്ത് പുതിയ പ്രവണതയാണ്. അപ്പോൾ ആളുകൾ സൺറൂഫിൽ നിന്ന് പുറത്തിറങ്ങി ചിത്രങ്ങൾ ക്ലിക്ക് ചെയ്യാൻ തുടങ്ങും. എന്നാല്‍ പട്ടങ്ങളുടെ ചരടുകളും വഴിയിൽ തൂങ്ങിക്കിടക്കുന്ന വയറുകളും കൊണ്ട് ആളുകൾ കഴുത്തിലോ തലയിലോ തൊണ്ടയിലോ പോലും മുറിവേറ്റ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മാത്രമല്ല, സൺറൂഫിൽ നിന്ന് പുറത്തിറങ്ങുന്നത് സുരക്ഷിതമല്ല. വാഹനത്തിൽ ഇരിക്കുന്ന ഓരോ യാത്രക്കാരനും നിർബന്ധമായും സീറ്റ് ബെൽറ്റ് ഉപയോഗിക്കേണ്ടത് പ്രധാനമാണ്.

സെക്കന്‍ഡ് ഹാന്‍ഡ് ജീപ്പ് സ്വന്തമാക്കി ബിഗ് ബോസ് താരം

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ