Asianet News MalayalamAsianet News Malayalam

ചൈനീസ് തൊഴിലാളികളെ ഒഴിഞ്ഞ കെട്ടിടങ്ങളിലും സൈനിക ക്യാമ്പുകളിലും പാർപ്പിച്ച് അമേരിക്കന്‍ മുതലാളി!

തൊഴിലാളികളെ ഒരു ഡോർമിറ്ററി രീതിയിൽ ഇലക്ട്രിക്ക് വാഹന പ്ലാന്റിനുള്ളിൽ താമസിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Tesla is keeping its Chinese workers in military campsites and vacant buildings
Author
Shanghai, First Published Jun 5, 2022, 10:50 AM IST

ചൈനയിലെ ഷാങ്ഹായി ഫാക്ടറിയിലെ തൊഴിലാളികളെ ആളൊഴിഞ്ഞ കെട്ടിടങ്ങളിലും സൈനിക ക്യാമ്പ് സൈറ്റുകളിലും താമസിപ്പിച്ച് അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‍ല.  രാജ്യത്തെ കോവിഡ് -19 കേസുകളുടെ വർദ്ധനവിനെത്തുടർന്ന് ഷാങ്ഹായിലെ സമീപകാല ലോക്ക്ഡൗൺ ഘട്ടത്തിന് മുമ്പായി അതിന്റെ ഉൽപാദന ശേഷി എത്തിക്കാനുള്ള പദ്ധതികളോടെയാണ് ടെസ്‌ല അതിന്റെ ഫാക്ടറി തൊഴിലാളികൾക്കായി ഒരു ക്ലോസ്‍ഡ്-ലൂപ്പ് സംവിധാനം തുടങ്ങിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

"ആ പണം ഇന്ത്യയില്‍ നിക്ഷേപിച്ചാല്‍ ലാഭം ഉറപ്പ്.." വണ്ടിക്കമ്പനി മുതലാളിയോട് വാക്സിന്‍ കമ്പനി മുതലാളി!

തൊഴിലാളികളെ ഒരു ഡോർമിറ്ററി രീതിയിൽ ഇലക്ട്രിക്ക് വാഹന പ്ലാന്റിനുള്ളിൽ താമസിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം ടെസ്‌ല അതിന്റെ തൊഴിലാളികളെ ഒരു സൈനിക ക്യാമ്പിലേക്കും ഷാങ്ഹായ് ഗിഗാഫാക്‌ടറിയിലും പരിസരത്തുമുള്ള ഉപയോഗിക്കാത്ത കുറച്ച് ഫാക്ടറികളിലേക്കും ക്വാറന്റൈനിലേക്ക് മാറ്റും. ജൂൺ പകുതി വരെ ടെസ്‌ല ഈ സംവിധാനം പിന്തുടരാൻ പദ്ധതിയിട്ടിട്ടുണ്ട്. 

സ്വിച്ചിട്ടാല്‍ നിറം മാറും, അദ്ഭുത കാറുമായി ബിഎംഡബ്ല്യു  

ഈ ഒഴിഞ്ഞ കെട്ടിടങ്ങളിലേക്കും ക്യാമ്പ് സൈറ്റിലേക്കും ടെസ്‌ല അതിന്റെ തൊഴിലാളികളെ ബസുകൾ ഉപയോഗിച്ച് കടത്തിവിടും. ടെസ്‌ല തൊഴിലാളികൾക്ക് മൊബൈൽ വിശ്രമമുറികളും ഷവറുകളും നൽകും. ഇവി കമ്പനിയുടെ രണ്ടാം ഷിഫ്റ്റ് ഫാക്ടറി തൊഴിലാളികൾ നിർമ്മാണ യൂണിറ്റിന്റെ ക്ലോസ്ഡ് ലൂപ്പ് സിസ്റ്റത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഏകദേശം 48 മുതൽ 72 മണിക്കൂർ വരെ ക്വാറന്റൈനിൽ കഴിയേണ്ടിവരുമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ ലൂപ്പ് സജ്ജീകരണം നടപ്പിലാക്കിയതു മുതൽ, ടെസ്‌ല തൊഴിലാളികൾ ആഴ്‍ചയിൽ ആറ് ദിവസവും 12 മണിക്കൂർ ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നു.

ഓഫീസിലെത്തി ജോലി ചെയ്യൂ, പറ്റില്ലെങ്കിൽ നിർത്തിയിട്ട് പോകൂ; വർക്ക് ഫ്രം ഹോം ഇനിയില്ലെന്ന് മസ്‌ക്

സാധാരണ സമയങ്ങളിലെന്നപോലെ പ്രതിദിനം 2,100 കാറുകളുടെ ഉൽപ്പാദനം വർധിപ്പിക്കുന്നതിന് 24 മണിക്കൂറും രണ്ട് ഷിഫ്റ്റുകൾ പ്രവർത്തിപ്പിക്കാനാണ് ടെസ്‌ല ലക്ഷ്യമിടുന്നതെന്ന് നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ടെസ്‌ല ഉൽപ്പാദനം താൽക്കാലികമായി നിർത്തിയ കർശനമായ ലോക്ക്ഡൗൺ പ്രോട്ടോക്കോളുകൾക്ക് പുറമേ, വിതരണ പ്രശ്‌നങ്ങൾ കാരണം ഇവി കമ്പനിക്കും ജോലി നിർത്തിവയ്ക്കേണ്ടിവന്നു. വയർ ഹാർനെസുകളുടെ ക്ഷാമം നേരിടുന്നതിനാൽ താൽക്കാലികമായി നിർമ്മാണം നിർത്താൻ നിർബന്ധിതരായതായി കമ്പനി വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 19 ന് ടെസ്‌ല ഉൽപ്പാദനം പുനരാരംഭിച്ചു. അതിനുശേഷം അതിന്റെ ഫാക്ടറിയിൽ അടച്ച ലൂപ്പ് സംവിധാനം പിന്തുടരുന്നു. ജൂൺ 13 വരെ ഈ സജ്ജീകരണം തുടരാനാണ് ടെസ്‌ല പദ്ധതിയിടുന്നത്. 

അമ്മ മരിച്ച ദു:ഖം, 1.3 കോടിയുടെ കാര്‍ പുഴയില്‍ ഒഴുക്കി യുവാവ്!

അതേസമയം ഏഷ്യയിൽ രണ്ടാമത്തെ ജിഗാഫാക്‌ടറി സ്ഥാപിക്കാനുള്ള ടെസ്‌ലയുടെ പദ്ധതികളെക്കുറിച്ചും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പുതിയ ഇവി പ്രൊഡക്ഷൻ യൂണിറ്റും ബാറ്ററി പ്രൊഡക്ഷൻ യൂണിറ്റും സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ കമ്പനി നിലവിൽ ഇന്തോനേഷ്യൻ സർക്കാരുമായി ചർച്ച ചെയ്യുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

 590 കിമീ മൈലേജുമായി ആ ജര്‍മ്മന്‍ മാന്ത്രികന്‍ ഇന്ത്യയില്‍, വില കേട്ടാലും ഞെട്ടും!

അതേസമയം ജീവനക്കാരുടെ എണ്ണം പത്ത് ശതമാനം കുറയ്ക്കാൻ പോകുകയാണെന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ടെസ്‌ലയുടെ എല്ലാ നിയമനങ്ങളും മസ്‌ക് താൽക്കാലികമായി നിർത്തുകയാണെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‍തത്. ലോക സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ആശങ്കയുള്ളതിനാലാണ് ശതകോടീശ്വരനായ ഇലോൺ മസ്‌ക് നിയമനങ്ങൾ നിര്‍ത്തുന്നതെന്നാണ് റിപ്പോർട്ട്.

ടെസ്‌ല എക്സിക്യൂട്ടീവുകൾക്ക് മസ്‌ക് അയച്ച ഇമെയിലിലാണ് നിയമനങ്ങൾ നിർത്താൻ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് അവസാനിപ്പിച്ച് ഓഫീസുകളിലേക്ക് തിരിച്ച് വരാൻ മസ്‌ക് ആവശ്യപ്പെട്ടിരുന്നു. തിരിച്ച് സ്ഥാപനങ്ങളിൽ എത്തിയില്ലെങ്കിൽ പണി നിർത്തി വീട്ടിലിരുന്നോളാൻ ആണ് മസ്‌ക് ജീവനക്കാർക്ക് മെയിൽ അയച്ചത്. 

ഓഫീസിലെത്തി ജോലി ചെയ്യൂ, പറ്റില്ലെങ്കിൽ നിർത്തിയിട്ട് പോകൂ; വർക്ക് ഫ്രം ഹോം ഇനിയില്ലെന്ന് മസ്‌ക്

Follow Us:
Download App:
  • android
  • ios