വീണ്ടും 'വൈറ്റ് വാഷ്'; നാണംകെട്ട് പാകിസ്ഥാൻ, ചരിത്ര പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്, ലോക ടെസ്റ്റ് ചാമ്പ്യഷപ്പിപ്പില്‍ ഇന്ത്യയെ പിന്നിലാക്കി

Published : May 20, 2026, 05:23 PM IST
Bangladesh vs Pakistan Test

Synopsis

ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും 75 റൺസുമായി ക്രീസിലുണ്ടായിരുന്ന മുഹമ്മദ് റിസ്‌വാൻ പാകിസ്ഥാന് സമനില പ്രതീക്ഷ നൽകിയിരുന്നു. സജിദ് ഖാനൊപ്പം ചേർന്ന് റിസ്‌വാൻ സ്കോർ 350 കടത്തി.

സിൽഹെറ്റ്: പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 78 റണ്‍സ് ജയവുമായി രണ്ട് മത്സര പരമ്പര തൂത്തുവാരി ചരിത്രംകുറിച്ച് ബംഗ്ലാദശ്. സിൽഹെറ്റ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ 437 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍റെ പോരാട്ടം അഞ്ചാം ദിനം 358 റൺസിൽ അവസാനിച്ചു. മുഹമ്മദ് റിസ്‌വാന്‍റെ (94) ഒറ്റയാൾ പോരാട്ടത്തിനും പാകിസ്ഥാനെ നാണക്കേടിൽ നിന്ന് രക്ഷിക്കാനായില്ല. നാട്ടില്‍ പാകിസ്ഥാനെതിരെ ബംഗ്ലാദേശ് നേടുന്ന ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത്യയെ പിന്നിലാക്കി ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നപ്പോള്‍ തോൽവിയോടെ പാകിസ്ഥാൻ എട്ടാം സ്ഥാനത്തേക്ക് വീണു. സ്കോര്‍, ബംഗ്ലാദേശ്: 278,390, പാകിസ്ഥാൻ: 232,358

മഴ കാരണം വൈകി ആരംഭിച്ച അഞ്ചാം ദിനം, 316 ന് 7 എന്ന നിലയിലാണ് പാകിസ്ഥാൻ കളി പുനരാരംഭിച്ചത്. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും 75 റൺസുമായി ക്രീസിലുണ്ടായിരുന്ന മുഹമ്മദ് റിസ്‌വാൻ പാകിസ്ഥാന് സമനില പ്രതീക്ഷ നൽകിയിരുന്നു. സജിദ് ഖാനൊപ്പം ചേർന്ന് റിസ്‌വാൻ സ്കോർ 350 കടത്തി. എന്നാൽ അഞ്ച് വിക്കറ്റ് നേട്ടം തികച്ച ഇടംകൈയ്യൻ സ്പിന്നർ തൈജുൽ ഇസ്ലാം, സജിദ് ഖാനെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചു. സെഞ്ചുറിക്ക് 6 റൺസ് അകലെ ഷൊറീഫുൽ ഇസ്ലാമിന്‍റെ പന്തിൽ സ്ലിപ്പിൽ ക്യാച്ച് നൽകി റിസ്‌വാൻ (94) പുറത്തായതോടെ പാകിസഥാന്‍റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. വാലറ്റത്തെക്കൂടി തൈജുൽ ഇസ്ലാം (6 വിക്കറ്റ്) പിഴുതതോടെ ബംഗ്ലാദേശ് ചരിത്രവിജയം ആഘോഷിച്ചു.

 

ആദ്യദിനം ടോസ് നേടി ബംഗ്ലാദേശിനെ ബാറ്റിംഗിന് അയച്ച പാകിസ്ഥാൻ, ഒരു ഘട്ടത്തിൽ ബംഗ്ലാദേശിമെ 118 റൺസിന് 6 വിക്കറ്റ് എന്ന നിലയിലേക്ക് തള്ളിവിട്ടെങ്കിലും ലിറ്റൺ ദാസ് നേടിയ സെഞ്ചുറി (126) ബംഗ്ലാദേശിനെ 278 റൺസ് എന്ന ഭേദപ്പെട്ട നിലയിൽ എത്തിച്ചു. മറുപടി ബാറ്റിംഗിൽ പാകിസ്ഥാൻ 232 റൺസിന് പുറത്തായി. മടങ്ങിവരവിൽ ബാബർ അസം (68) മാത്രമാണ് തിളങ്ങിയത്. രണ്ടാം ഇന്നിങ്സിൽ മുഷ്ഫിഖുർ റഹീമിന്‍റെ തകർപ്പൻ സെഞ്ചുറിയുടെ (137) കരുത്തിൽ ബംഗ്ലാദേശ് 390 റൺസ് അടിച്ചുകൂട്ടിയതോടെ പാകിസ്ഥാന്‍റെ കൈകളിൽ നിന്ന് കളി പൂർണ്ണമായും നഷ്ടമായി. മുഷ്ഫിഖുർ റഹീം ആണ് പരമ്പരയുടെ താരം.

 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ 4 മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള പാകിസ്ഥാൻ എട്ടാം സ്ഥാനത്താണ്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് പാകിസ്താന്റെ അടുത്ത ടെസ്റ്റ് പരമ്പര.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചെപ്പോക്കിലെ തര്‍ക്കം തീര്‍ന്നു, ഗ്രൗണ്ടിലെ വാക് പോരിനെക്കുറിച്ച് ഒടുവില്‍ പ്രതികരിച്ച് സഞ്ജുവും ക്ലാസനും
വമ്പന്‍മാരെയെല്ലാം ഒറ്റയടിക്ക് പിന്നിലാക്കി റൺവേട്ടയിൽ വിസ്മയമായി വൈഭവ്, അടിച്ചു കയറി മാര്‍ഷും, ടോപ്10-ൽ പിടിച്ചു നിന്ന് സഞ്ജു