ഏഷ്യാ കപ്പില്‍ നിന്ന് തഴഞ്ഞു, പക്ഷെ ശ്രേയസ് അയ്യരെ കാത്തിരിക്കുന്നത് പുതിയ ചുമതല, സൂചന നല്‍കി ബിസിസിഐ

Published : Aug 21, 2025, 09:08 AM IST
Shreyas Iyer-Shubman Gill

Synopsis

ഏഷ്യാ കപ്പ് ടീമില്‍ ഇടം ലഭിച്ചില്ലെങ്കിലും ശ്രേയസ് അയ്യരെ രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഏകദിന ടീം നായകനായി നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. ടി20 നായകനായി ശുഭ്മാന്‍ ഗില്ലിനെയും പരിഗണിക്കുന്നു. 

മുംബൈ: ഏഷ്യാ കപ്പ് ടീമില്‍ ഇടം ലഭിച്ചില്ലെങ്കിലും ശ്രേയസ് അയ്യരെ കാത്തിരിക്കുന്നത് പുതിയ ചുമതലയെന്ന് റിപ്പോര്‍ട്ട്. ശ്രേയസ് അയ്യരെ രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഏകദിന ടീം നായകനായി നിയമിക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു. സൂര്യകുമാര്‍ യാദവിന്‍റെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്ലിനെ ടി20 നായകനാക്കാനും രോഹിത്തിന്‍റെ പിന്‍ഗാമിയായി ശ്രേയസിനെ ഏകദിന നായകനാക്കാനുമാണ് ബിസിസിഐ ആലോചിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലുമായി രണ്ട് നായകന്‍മാര്‍ എന്നതാണ് ബിസിസിഐ നയമെന്നാണ് റിപ്പോര്‍ട്ട്. പ്രായം കണക്കിലെടുത്താല്‍ 30കാരനായ ശ്രേയസിനും 25കാരനായ ഗില്ലിനും ഇന്ത്യയെ ദീര്‍ഘകാലം നയിക്കാനാകുമെന്നും ബിസിസിഐ വിലയിരുത്തുന്നു. 

അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യ ഗില്ലിന് കീഴിലാകുമോ കളിക്കാനറിങ്ങുക എന്ന കാര്യം വ്യക്തമല്ല. ഏഷ്യാ കപ്പ് കഴിഞ്ഞതിനുശേഷമാകും സൂര്യകുമാര്‍ യാദവ് ടി20 നായകനായി തുടരുന്ന കാര്യത്തില്‍ ബിസിസിഐ തീരുമാനമെടുക്കുക. 2027ലെ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന രോഹിത് ശര്‍മയാകട്ടെ ഒക്ടോബറില്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലാകും അടുത്ത് കളിക്കാനിറങ്ങുക. 

ഓസ്ട്രേലിയയില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര രോഹിത്തിന്‍റെ ഏകദിന കരിയറിനെ സംബന്ധിച്ചിടത്തോളവും നിര്‍ണായകമാണ്. ഈ പരമ്പരയില്‍ മികവ് കാട്ടാനായില്ലെങ്കില്‍ 38കാരനായ രോഹിത്തിന് മേല്‍ വിരമിക്കാനുള്ള സമ്മര്‍ദ്ദമേറും. 2027 ലോകകപ്പിന് ഇനിയും രണ്ട് വര്‍ഷം ബാക്കിയുണ്ടെന്നതും രോഹിത്തിന് വെല്ലുവിളിയാണ്. എങ്കിലും ശ്രേയസിനെ ഏകദിന ടീം ക്യാപ്റ്റനാക്കുന്ന കാര്യത്തിൽ രോഹിത്തിന്‍റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാനാണ് ബിസിസിഐ തിരുമാനം.

ഐപിഎല്ലില്‍ കളിക്കാരനായും ക്യാപ്റ്റനായും മികവ് കാട്ടിയിട്ടും ശ്രേയസിനെ ഏഷ്യാ കപ്പ് ടീമിലെടുക്കാതിരുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. പല മുന്‍ താരങ്ങളും സെലക്ടര്‍മാരുടെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ബിസിസിഐയുടെ നിര്‍ണായക നീക്കമെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര