ധോണി എക്കാലത്തെയും മഹാനായ ക്യാപ്റ്റന്‍മാരിലൊരാളെന്ന് ഗാംഗുലി

Published : Aug 17, 2022, 11:31 PM IST
 ധോണി എക്കാലത്തെയും മഹാനായ ക്യാപ്റ്റന്‍മാരിലൊരാളെന്ന് ഗാംഗുലി

Synopsis

2003ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയിട്ടും ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കാനുള്ള തീരുമാനത്തില്‍ ഇപ്പോഴും ദു:ഖമില്ലെന്നും അത് ഇഴകീറി പരിശോധിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഗാംഗുലി പറഞ്ഞു. അന്ന് ഫൈനലില്‍ തോല്‍ക്കാന്‍ കാരണം ടോസ് അല്ല, നമ്മള്‍ നല്ല രീതിയില്‍ കളിച്ചില്ല എന്നതാണെന്നും ഗാംഗുലി പറഞ്ഞു.

കൊല്‍ക്കത്ത: എം എസ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മഹാനായ ക്യാപ്റ്റന്‍മാരാലിലൊരാളാണെന്ന് ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. തീരുമാനങ്ങളെടുക്കാനുള്ള കഴിവാണ് ധോണിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.

തീരുമാനങ്ങളെടുക്കാനുള്ള കഴിവാണ് നേതൃസ്ഥാനത്തെത്തുന്നവര്‍ക്ക് വേണ്ടത്. ധോണിക്ക് അതുണ്ട്. അങ്ങനെയാണ് അദ്ദേഹം 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങി ഇന്ത്യക്ക് സിക്സിലൂടെ വിജയവും ലോകകപ്പും സമ്മാനിച്ചത്. നാലാം നമ്പറിലിറങ്ങുന്ന യുവരാജിന് പകരം ഇറങ്ങി അസാമാന്യ പ്രകടനമായിരുന്നു അന്ന് ധോണി പുറത്തടുത്തത്. അതുകൊണ്ടുതന്നെയാണ് ധോണി ഇന്ത്യയുടെ മഹാനായ ക്യാപ്റ്റന്‍മാരിലൊരാളാവുന്നതെന്നും പീയര്‍ലെസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് ഇന്‍ മോഡേണ്‍ ഇന്ത്യ എന്ന പരിപാടിയില്‍ പങ്കെടുത്ത് ഗാംഗുലി പറഞ്ഞു.

പല കാലഘട്ടങ്ങളിലുള്ള നായകന്‍മാരെ താരതമ്യം ചെയ്യാനാവില്ലെന്നും ഓരോ കാലഘട്ടത്തിനും അനുസരിച്ച് ഓരോരുത്തരുടെയും നേതൃഗുണങ്ങളും വ്യത്യാസമായിരിക്കുമെന്നും ഗാംഗുലി പറഞ്ഞു. ടി20 ക്രിക്കറ്റും ഐപിഎല്ലും വന്നതോടെ ക്യാപ്റ്റന്‍മാര്‍ ചെയ്യേണ്ട കാര്യങ്ങളുടെ സ്വാഭാവം തന്നെ മാറിമറിഞ്ഞു.

വിരാട് കോലിയുടെ കാര്യത്തില്‍ ആധിയുണ്ട്! ബാല്യകാല കോച്ചും താരത്തെ കയ്യൊഴിയുന്നുവോ?

എന്‍റെ കാലത്ത് ക്രിക്കറ്റ് വ്യത്യസ്തമായിരുന്നു. ലോക ക്രിക്കറ്റിലെ സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നു. ഓരോ സാഹചര്യങ്ങള്‍ക്കും അനുസരിച്ചാണ് ക്യാപ്റ്റന്‍മാരുടെ റോളുകളും മാറുന്നത്. ഐപിഎല്ലന്‍റെയും ടി20 ക്രിക്കറ്റിന്‍റെയും കടന്നുവരവ് ക്രിക്കറ്റിന്‍റെ സ്വഭാവത്തില്‍ തന്നെ മാറ്റം വരുത്തി.

എം എസ് ധോണി പെര്‍ഫെക്ട് ക്യാപ്റ്റനായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിക്കും മികച്ച റെക്കോര്‍ഡുണ്ട്. അദ്ദേഹം വ്യത്യസ്തരീതിയിലുള്ള സമീപനമാണ് ക്യാപ്റ്റന്‍സിയില്‍ സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ ഇന്ത്യയെ നയിക്കുന്ന രോഹിത് ശര്‍മയും മികച്ച രീതിയിലാണ് ടീമിനെ നയിക്കുന്നത്. ഓരോ വ്യക്തിയും വ്യത്യസ്തമായായിട്ടായിരിക്കും കാര്യങ്ങള്‍ ചെയ്യുന്നത്. ആത്യന്തികമായി എത്ര മത്സരങ്ങളില്‍ ജയിച്ചു തോറ്റും എന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ ഒരിക്കലും നായകന്‍മനാരെ തമ്മില്‍ താരതമ്യം ചെയ്യാനാവില്ല. ഒരാളെ ക്യാപ്റ്റനായി തെര‍ഞ്ഞെടുത്താല്‍ മികച്ച ഫലം ലഭിക്കാന്‍ ആ സ്ഥാനത്ത് അയാള്‍ക്ക് സമയം നല്‍കണം.

അഫ്രീദി അന്ന് സച്ചിനെ കുറേ ചീത്ത വിളിച്ചു, സച്ചിന്‍റെ ഏറ്റവും മികച്ച ലോകകപ്പ് ഇന്നിംഗ്സിനെക്കുറിച്ച് സെവാഗ്

2003ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയിട്ടും ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കാനുള്ള തീരുമാനത്തില്‍ ഇപ്പോഴും ദു:ഖമില്ലെന്നും അത് ഇഴകീറി പരിശോധിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഗാംഗുലി പറഞ്ഞു. അന്ന് ഫൈനലില്‍ തോല്‍ക്കാന്‍ കാരണം ടോസ് അല്ല, നമ്മള്‍ നല്ല രീതിയില്‍ കളിച്ചില്ല എന്നതാണെന്നും ഗാംഗുലി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും
ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി