'ഞാൻ ആരുടെയും നിഴലിൽ ഒതുങ്ങില്ല'; ടി20 ടീം ക്യാപ്റ്റനായതിന് പിന്നാലെ ഗംഭീറിന് മുന്നറിയിപ്പുമായി ശ്രേയസ് അയ്യർ

Published : Jun 08, 2026, 01:42 PM IST
Shreyas Iyer-Gautam Gambhir

Synopsis

എന്‍റെ വ്യക്തിത്വം മാറ്റേണ്ട കാര്യം എനിക്കില്ല. ഞാൻ മുൻപ് എങ്ങനെയോ അങ്ങനെ തന്നെയായിരിക്കും തുടരുക. മറ്റാരാകാനോ, അല്ലെങ്കിൽ മറ്റാരുടെയെങ്കിലും നിഴലിന് കീഴിൽ ഒതുങ്ങാനോ ഞാൻ ശ്രമിക്കില്ല.

മുംബൈ: സൂര്യകുമാർ യാദവിന് പകരം ഇന്ത്യൻ ടി20 ടീമിന്‍റെ പുതിയ നായകനായി ചുമതലയേറ്റതിന് പിന്നാലെ നിലപാടുകള്‍ തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ. സമ്മർദ്ദങ്ങളെ ഭയപ്പെടുന്ന ആളല്ല താനെന്നും പുതിയ നായകസ്ഥാനം തന്‍റെ വ്യക്തിത്വത്തിൽ ഒരു മാറ്റവും വരുത്തില്ലെന്നും ശ്രേയസ് വ്യക്തമാക്കി. മുംബൈയിൽ നടന്ന 'പ്ലേ ടൈം 2026' എന്ന ചടങ്ങിലാണ് ശ്രേയസ് മനസ്സ് തുറന്നത്. സൗരവ് ഗാംഗുലി, എ ബി ഡിവില്ലിയേഴ്സ്, ഷെയ്ൻ വാട്സൺ തുടങ്ങിയ ഇതിഹാസ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസമാണ് സൂര്യകുമാറിനെ മാറ്റി ശ്രേയസിനെ ഇന്ത്യയുടെ ടി20 ക്യാപ്റ്റനാക്കിയുള്ള പ്രഖ്യാപനം ബിസിസിഐ നടത്തിയത്.

മുംബൈയിലെ കഠിനമായ ക്രിക്കറ്റ് സാഹചര്യങ്ങളിൽ വളർന്ന തനിക്ക് വെല്ലുവിളികൾ പുതിയതല്ലെന്ന് ശ്രേയസ് ഓർമ്മിപ്പിച്ചു. എന്‍റെ വ്യക്തിത്വം മാറ്റേണ്ട കാര്യം എനിക്കില്ല. ഞാൻ മുൻപ് എങ്ങനെയോ അങ്ങനെ തന്നെയായിരിക്കും തുടരുക. മറ്റാരാളാകാനോ, അല്ലെങ്കിൽ മറ്റാരുടെയെങ്കിലും നിഴലിന് കീഴിൽ ഒതുങ്ങാനോ ഞാൻ ശ്രമിക്കില്ല. കടുത്ത മത്സരമുള്ള മുംബൈയിൽ വളർന്നതുകൊണ്ട് തന്നെ ചെറുപ്പം മുതലേ വെല്ലുവിളികൾ എനിക്കിഷ്ടമാണ്. തെരുവിലെ ഓരോ കുട്ടിയും മുംബൈയെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്ന നാടാണിതെന്നും ശ്രേയസ് പറഞ്ഞു. തോൽവികളിൽ നിന്ന് പഠിക്കുന്നതിനേക്കാൾ ജയിക്കുന്നതിനെക്കുറിച്ച് മാത്രമാണ് എന്‍റെ ചിന്ത. നായകസ്ഥാനം ഒരു വലിയ ഉത്തരവാദിത്തവും ഒപ്പം മികച്ചൊരു വെല്ലുവിളിയുമാണെന്നും ശ്രേയസ് പറ‍ഞ്ഞു.

ആരുടെയും നിഴലില്‍ ഒതുങ്ങില്ലെന്ന ശ്രേയസിന്‍റെ വാക്കുകള്‍ ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെ ലക്ഷ്യം വെച്ചാണോ എന്ന ചർച്ചകൾ ക്രിക്കറ്റ് വൃത്തങ്ങളിൽ സജീവമാണ്. 2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ കിരീടം നേടുമ്പോൾ ശ്രേയസ് ആയിരുന്നു ക്യാപ്റ്റൻ, ഗംഭീർ ആയിരുന്നു ടീമിന്‍റെ മെന്‍റർ. എന്നാൽ കിരീടനേട്ടത്തിന്റെ മുഴുവൻ ക്രെഡിറ്റും ഗംഭീറിന് ലഭിച്ചപ്പോൾ ക്യാപ്റ്റനായ ശ്രേയസ് പൂർണ്ണമായി അവഗണിക്കപ്പെട്ടിരുന്നു. കിരീടം നേടിക്കൊടുത്ത നായകനായിട്ടും അടുത്ത സീസണില്‍ കെ.കെ.ആർ വിട്ട ശ്രേയസ് പഞ്ചാബ് കിങ്സിന്‍റെ ക്യാപ്റ്റനാവുകയും ടീമിനെ ഫൈനൽ വരെ എത്തിച്ച് തന്‍റെ നായകമികവ് തെളിയിക്കുകയും ചെയ്തിരുന്നു. ഈ തകർപ്പൻ പ്രകടനമാണ് ഇപ്പോൾ അദ്ദേഹത്തെ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.

ഈ മാസം നടക്കുന്ന അയർലൻഡിനെതിരെയുള്ള രണ്ട് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയോടെയാണ് ക്യാപ്റ്റനായുള്ള ശ്രേയസിന്റെ ആദ്യ പരീക്ഷണം. തുടർന്ന് ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയും ഏഷ്യൻ ഗെയിംസും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യൻ ടി20 ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ മുംബൈ ഇന്ത്യൻസ് വിടാൻ സൂര്യകുമാർ യാദവ്?
അരങ്ങേറ്റ ടെസ്റ്റില്‍ അഫ്ഗാനിസ്ഥാനെ കറക്കി വീഴ്ത്തി മാനവ് സുതർ; റെക്കോര്‍ഡ്, ഇന്ത്യക്കെതിരെ ഫോളോ ഓൺ വഴങ്ങി അഫ്ഗാൻ